Saturday, December 31, 2011

മൗനം പേശുതേയ് ........

എന്‍റെ ജീവിതത്തിന്റെ പുസ്തകതാളുകള്‍ക്കിടയില്‍ മാനം കാണാതെ സൂക്ഷിക്കാന്‍
ഒരു മയില്‍ പീലി കൂടി ബാക്കിയാക്കി ഇന്ന് നീയും വിട വാങ്ങുന്നു...

ഒരുപാട് പൊട്ടിച്ചിരികളും പേരിന് കണ്ണീര്‍മുത്തുകളും സമ്മാനിച്ച്
പരിഭവങ്ങളില്ലാതെ നീ പടിയിറങ്ങുമ്പോള്‍ എന്‍റെ ഭാഷ മൗനമായി മാറുന്നു...

ലോകത്തിനു മുന്‍പില്‍ ഞാന്‍ വെറും കയ്യോടെ നിന്നപ്പോള്‍
അനുഭവങ്ങള്‍ കൊണ്ട് നീ എന്നെ പഠിപ്പിച്ചു ജീവിതത്തിന്റെ ബാലപാoങ്ങള്‍...

പ്രതിസന്ധികള്‍ക്കെതിരെ നിവര്‍ന്നു നിന്ന്
'കല്ലിവല്ല്ലി' പറയാന്‍ എന്നെ പഠിപ്പിച്ചത് നീയാണ്..

പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍ നില്‍ക്കുമ്പോഴും തളരാതെ
ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ എന്നെ പഠിപ്പിച്ചതും നീ തന്നെ...

എടുത്തു പറയാനാണെങ്കില്‍ ഒരുപാട് ബന്ധങ്ങള്‍ ഞാനും നീയും തമ്മില്‍ ..
എന്നിട്ടും ഒരു യാത്ര പോലും പറയാതെ ഇന്ന് നീയും എന്നെ വിട്ടകലുന്നു ....
2011 എന്ന എന്‍റെ പ്രിയ സുഹൃത്ത് ...

കടപ്പാടുകള്‍ വാക്കിലൊതുക്കാനാവില്ലല്ലോ....
നന്ദി എന്നെ ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും ........!!!







എന്താ ജോബെ എന്റെ കണ്ണീന്ന് വെള്ളം വരുന്നേ?

i really missing my kochi very very very very very very badly...........




happy new year to all.....

Thursday, December 29, 2011

ഒരു ക്രിസ്മസ് കുമ്പസാരത്തിന്റെ ഓര്‍മ്മയ്ക്ക്‌...

കുമ്പസാരം എന്ന കൂദാശ കണ്ടു പിടിച്ചതാരാണെന്നോ അത് എന്നായിരുന്നെന്നോ ഒന്നും എനിക്കറിയില്ല... എങ്കിലും തിരുസഭയുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന ഒരു ശരാശരി കത്തോലിക്കന്‍ എന്ന നിലയില്‍ കുറഞ്ഞ പക്ഷം കൊല്ലത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ഞാന്‍ നടത്തിവന്നിരുന്ന ഒരു അനുഷ്ടാനമായിരുന്നു ആണ്ടു കുമ്പസാരം അഥവാ annual confession .സാധാരണ ഗതിയില്‍ ഒരുമാതിരിപ്പെട്ട ഉടായിപ്പ് ക്രിസ്ത്യാനികളെല്ലാം ഈ കൃത്യം നടത്തുന്നത് പെസഹാക്കാലത്താണെങ്കിലും എന്‍റെ ഒരു നടപ്പുവശവും ഇരുപ്പു വശവും വച്ച് നമ്മള്‍ സെലക്ട്‌ ചെയ്തത് ക്രിസ്മസ് കാലമാണ്... അത് കൊണ്ട് രണ്ടുണ്ട് ഗുണം, ന്യൂ ഇയറിനു പിന്നെ വേറെ കുമ്പസാരിക്കേണ്ട ആവശ്യകത ഉദിക്കുന്നില്ല.... ഇപ്പറഞ്ഞതൊക്കെ ഒരു അഞ്ചാറു കൊല്ലം മുമ്പുള്ള ആചാരാനുഷ്ടാനങ്ങളാണ്... പിന്നീടിങ്ങോട്ട്‌ നാട്ടിലുള്ള എല്ലാ യുവാക്കളെയും പോലെ ഞാനും വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങി.... എപ്പോഴും ചെന്ന് കുമ്പസാരിച്ച് ക്യൂവിന്റെ നീളം കൂട്ടുന്നതില്‍ ഒരര്‍ത്ഥവും ഇല്ലെന്ന് സാമാന്യ ബുദ്ധിയില്‍ ഞാനും ചിന്തിച്ചു... (ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇപ്പൊ എന്‍റെ പ്രായം ഇതാണ് എല്ലാത്തിനെയും എതിര്‍ക്കുന്ന ചോരത്തിളപ്പുള്ള യൌവ്വനം , ഇതൊന്നും വായിച്ചു ആരും ഉപദേശിക്കാന്‍ വന്നേക്കരുത്... ഞാന്‍ നന്നാവും ഒരു രണ്ടു മൂന്നു കൊല്ലം കൂടി കഴിഞ്ഞോട്ടെ... ) ചുരുക്കിപ്പറഞ്ഞാല്‍ കുമ്പസാരിച്ചിട്ട് ഇപ്പൊ കൊല്ലം നാല് കഴിഞ്ഞു. ഈ വിവരമെങ്ങാനും വികാരിയച്ചനറിഞ്ഞാല്‍ കുമ്പസാരക്കൂട്ടീന്ന്‍ ഇറങ്ങി വന്ന് കാലു മടക്കി തോഴിക്കുവേ ഉള്ളൂ... ഇനിയിപ്പോ എന്തോന്ന് ചെയ്യാന്‍.... മര്യാദയ്ക്ക് കഴിഞ്ഞതിന്റെ മുമ്പത്തെ ക്രിസ്മസ്സിന് കുമ്പസാരിക്കാന്‍ ഞാന്‍ ക്യൂവില്‍ കയറി നിന്നതാ... അപ്പൊ പണ്ടാരം പിടിക്കാന്‍ നാട്ടീന്നൊരു ബ്രോക്കര്‍ ഫോണില്‍ വിളിച്ചിരിക്കുന്നു ' അരയങ്കാവില്‍ ചുളുവിലയ്ക്ക് ഒരു വീടും സ്ഥലവും വില്‍പ്പനയ്ക്ക്... എങ്ങനാ നവീനെ നോക്കുന്നോന്ന്... '' എന്നാപ്പിന്നെ ആ സ്ഥലം കൂടി എടുത്ത് 'മറിച്ചിട്ട്' ആ പാപം കൂടി ചേര്‍ത്ത് പിന്നെ കുമ്പസാരിക്കാം എന്നൊരു ബോധോദയം എനിക്കുണ്ടായി... അന്ന് പോന്നതാ കുമ്പസാരക്കൂടിന്റെ സൈഡീന്ന് , പിന്നെ കുര്‍ബാനയ്ക്ക് പോകുമ്പോള്‍ പോലും ആ ഏരിയയിലേക്ക് പോയിട്ടില്ല... എന്‍റെ പിഴ... എന്‍റെ പിഴ.... എന്‍റെ വലിയ പിഴ... ഇത്രേം പിഴയോക്കെ ഏറ്റു പറയുമ്പോ നിങ്ങള്‍ വിചാരിക്കും ഞാനെന്തോ മാരക പാപം ചെയ്തിട്ടാണ് ഇവിടെ നിന്ന് ഇങ്ങനെ പ്രസംഗിക്കുന്നത് എന്ന്... നിങ്ങള്ക്ക് തെറ്റി... നിങ്ങടെ പിഴ നിങ്ങടെ പിഴ നിങ്ങളുടെ വലിയ പിഴ.... ആറാം ക്ലാസ്സില്‍ പഠിക്കുമ്പോ ആദ്യകുര്‍ബാന സ്വീകരണത്തിന് ബനീഞ്ഞ സിസ്റ്റര്‍ പറഞ്ഞു തന്ന സാമ്പിള്‍ പാപങ്ങള്‍ മൂന്നാലെണ്ണമല്ലാതെ ഇന്ന് വരെ ഒരു പാപവും ഞാന്‍ ആരോടും ചെയ്തിട്ടുമില്ല കുമ്പസാരക്കൂട്ടില്‍ ചെന്ന് പറഞ്ഞിട്ടുമില്ല... (മുഖത്തൊരു തരികിട ലക്ഷണം ഉണ്ടെന്നെയുള്ളൂ... ഞാനൊരു പച്ചപ്പാവമാന്നേയ് ... ) അങ്ങനെയിരിക്കെ ശാലോം ടീവിയില്‍ ഒരച്ചന്‍ പറയുന്നത് കേട്ടു.... 'ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി വ്യഭിചരിച്ചു കഴിഞ്ഞു എന്ന്... '' ആ ഒരു ലൈനില്‍ വച്ച് നോക്കുകയാണെങ്കില്‍ ഫര്‍വാനിയ,അബ്ബാസിയ ഏരിയയിലുള്ള ഒരുമാതിരിപ്പെട്ട പെണ്ണുങ്ങളെയെല്ലാം ഞാന്‍ ......... ഛെ... ഞാന്‍ അതെങ്ങനെ പറയും.... മ്ലേച്ചം... !!!(ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രതെര്‍സ് ആന്‍ഡ് സിസ്റ്റെര്സ് .... ബട്ട്‌ ഒണ്‍ലി ഇന്ത്യന്‍സ് ..ok..) ഹോ സന്തോഷായി... ആ ഒരു പ്രമാണം മാത്രമേ തെറ്റിക്കാതുണ്ടായിരുന്നുള്ളൂ ... തിരുപ്പതി ആയി... തിറുപ്പതി.... ഹോ ഇനി മുതല്‍ കുമ്പസാരിക്കുമ്പോ ലതും പറയേണ്ടി വരുമല്ലോ ഫഹവാനെ... ഛെ.. വികാരിയച്ഛന്‍ എന്ത് വിചാരിക്കും... അച്ചനെന്തെങ്കിലും തിരിച്ചു ചോദിച്ചാല്‍ അമ്മച്ചിയാണേ ഞാന്‍ പറയും'' നേഴ്സിംഗ് ഇപ്പൊ വല്യ മെച്ചമൊന്നും ഇല്ലച്ചോ സൊ ഇപ്പൊ ലോറി ഡ്രൈവറാണച്ചോ ഞാന്‍'' 'കുമ്പസാരിക്കേണ്ടി വരുമല്ലോ എന്ന ഒറ്റക്കാരണം കൊണ്ട് ഇന്നും ചരിത്രവും ചാരിദാര്ത്യവും ചരല് പോലെ(ചരലിനിപ്പോ പൊന്നിനെക്കാളും വിലയാ...) സൂക്ഷിച്ചു കൊണ്ട് നടക്കുന്ന എനിക്കിത് തന്നെ വരണം ... ഈ അവസരത്തിലൊക്കെയാണ് പെണ്ണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നത്... അവര്‍ക്കൊക്കെ അവസാനത്തെ കല്‍പ്പന ( അന്യന്റെ ഭാര്യയെ മോഹിക്കരുത്..)മൈന്‍ഡ് ചെയ്യണ്ടല്ലോ? അന്യന്റെ ഭാര്യമാരെ നമ്മള്‍ മോഹിക്കാന്‍ പാടില്ല... അന്യന്റെ ഭാര്യമാര്‍ക്കൊക്കെ നമ്മളോട് എന്തുമാവാല്ലോ? എന്തൊക്കെ ആയാലും ഇക്കൊല്ലം ഞാന്‍ കുമ്പസാരിക്കും എന്നൊരു ഉറച്ച തീരുമാനം ഞാനെടുത്തു . ശോ.. ഓണ്‍ ലൈനില്‍ എങ്ങാനും കുമ്പസാരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി കുമ്പസാരിച്ചു മരിച്ചേനെ... അങ്ങനെ കഴിഞ്ഞ ആഴ്ച അത് സംഭവിച്ചു . അച്ഛന്‍ ഒരു ലോഡ് ഉപദേശം ഒരു മാതിരി പറവൂര്‍ പീടനക്കേസിലെ പ്രതിയോടെന്ന പോലെ... 'ഞാന്‍ അച്ചനുദ്ദേശിക്കുന്നത് പോലെ ഉടായിപ്പല്ല ...'' എന്ന് പറയണമെന്നുണ്ടായിരുന്നു... ബട്ട്‌ എന്ത് ചെയ്യാം? തിരിച്ചൊരു വാക്ക് മിണ്ടാന്‍ അവസരം കിട്ടണ്ടേ? പ്രായശ്ചിത്തവും പാപമോചനവും എല്ലാം കിട്ടി ബോധിച്ചു... കൂടെ ഒരു പണിയും കൂടി കിട്ടി ' പാപ സാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നും കൊന്ത ചൊല്ലി പ്രാര്‍ത്തിക്കണംന്ന് .. ഒരു കൊന്ത എന്ന് പറയുന്നത് രണ്ടു പേജോളം വരും, ചൊല്ലിത്തീര്‍ക്കണമെങ്കില്‍ കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും വേണം , അതിനുള്ള പോംവഴി ഇന്നലെ ഞാന്‍ കണ്ട് പിടിച്ചു .ജപമാലയുടെ പേജ് തുറന്നു വച്ചിട്ട് 'ഈ രണ്ടു പേജിലുള്ള പുണ്യാളന്മാരെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ 'എന്നൊരൊറ്റ പ്രാര്‍ത്ഥന... അച്ഛനും സന്തോഷം പുണ്യാളന്‍മാര്‍ക്കും സന്തോഷം സര്‍വ്വോപരി എനിക്കും സന്തോഷം.... ഒരു വെടിക്ക് ഒരു പത്തിരുന്നൂറ്റമ്പത് പക്ഷികള്‍... ഒരു പ്രത്യേക അറിയിപ്പ് എന്‍റെ ഫെയ്സ്ബുക്കിലുള്ള അച്ചന്മാര്‍ ആരും ഇത് വായിച്ചു ക്ഷുഭിതരാകരുത്... ഇതെന്റെ ജീവിതമാണ് ആരും ഇത് തമാശായിട്ടെടുക്കരുത്... ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് ഈ പോസ്റ്റ്‌ മൂലം ഉണ്ടായാല്‍ ഒരു കാരണവശാലും ഇത് ഡിലീറ്റ് ചെയ്യുന്നതല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുതിക്കൊള്ളുന്നു... NB: കോപ്പ്... മുല്ലപ്പെരിയാര്‍ ഇനി പൊട്ടുമെന്ന് തോന്നുന്നില്ല... ഇനി നമുക്കുള്ള ഒറ്റ പ്രതീക്ഷ 2012 ല്‍ ലോകം അവസാനിക്കും എന്നുള്ളതാണ്... ലോകം അവസാനിച്ചില്ലെങ്കില്‍ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍....

Wednesday, December 07, 2011

നേഴ്സുമാര്‍ക്കെന്താ ലതില്ലേ?




അതേ ഉദ്ദേശിച്ചത് ലത് തന്നെയാണ്,,, ചിലര്‍ക്കെങ്കിലും ഒരു വിചാരമുണ്ട് നേഴ്സുമാര്‍ക്ക് ലതില്ല എന്ന് . അത് കൊണ്ടാണല്ലോ ശങ്കേര്‍സ് ഹോസ്പിറ്റലിലും അമൃതയിലുമെല്ലാം നേഴ്സുമാര്‍ക്കെതിരെ കയ്യേറ്റങ്ങള്‍ നടക്കുന്നത്... എന്തുപറഞ്ഞാലും സര്‍വ്വം സഹയായി കേട്ടു കൊണ്ട് നെറ്റിയില്‍ കുരിശും വരച്ച് 'സ്വര്‍ഗസ്ഥനായ പിതാവേ' ചൊല്ലിക്കൊണ്ടിരുന്ന നേഴ്സുമാരായ ശോശാമ്മച്ചിയുടെയും അന്നമ്മച്ചിയുടെയുമൊക്കെ കാലം കഴിഞ്ഞു പോയ കാര്യവും പകരം നട്ടിന് ഉറപ്പുള്ള ആമ്പിള്ളേര് നേഴ്സിങ്ങിനു പോയ കാര്യം മാനേജ്മെന്റുകള്‍ മറന്നുപോയോ? അതോ MBA എന്ന പേരില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രെഷനും ഫിനാന്ഷ്യല്‍ അഡ്ജസ്റ്റ്മെന്റും പടിച്ചകൂട്ടത്തില്‍ ഹ്യൂമന്‍ റിസോഴ്സ് മാനെജ്മെന്റ് എന്ന ക്ലാസ് എടുത്തപ്പോ നിങ്ങളൊക്കെ 'രതി നിര്‍വ്വേദം' കാണാന്‍ പോയോ ? അതോ പന്നിപ്പനി പിടിച്ചു കിടപ്പിലായിരുന്നോ? അറിയാന്മേലാത്തത് കൊണ്ട് ചോദിച്ചതാണ്... അതുമല്ലെങ്കില്‍ പിന്നെ എന്തിന്‍റെ കേടു തീര്‍ക്കാനാണ് പാവം നേഴ്സുമാരുടെ നെഞ്ചത്തോട്ട് (കടപ്പാട്: പി സി ജോര്‍ജങ്കിള്‍ ) കേറുന്നത്...
പണ്ട് നേഴ്സിംഗ് കണ്ടുപിടിച്ച ഫ്ലോറന്‍സ് നൈറ്റിംഗേലിന്‍റെ ആത്മാവ് ഇപ്പൊ വിലപിക്കുന്നുണ്ടാവും കേരളത്തിലെ നേഴ്സുമാരുടെ അവസ്ഥ ഓര്‍ത്ത്...
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരു മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ മുറിവുകള്‍ വച്ച് കെട്ടി കാരുണ്യം എന്ന ഒരു പുണ്യം മാത്രം പ്രതിഫലം വാങ്ങി ആതുരസേവനം എന്ന മഹത്തായ ഒരു പ്രസ്ഥാനത്തിന് തിരി തെളിയിച്ചപ്പോള്‍ നൈറ്റിംഗേല്‍ ചിന്തിച്ചിരിക്കില്ല , തന്‍റെ പിന്‍ഗാമികളുടെ കണ്ണീരൊപ്പാന്‍ ആരുമുണ്ടാവില്ലെന്ന സത്യം...

കാലചക്രം തിരിയുന്നത് മുന്നോട്ടു തന്നെയാണ് , സഹതാപവും കാരുണ്യവും മാത്രം മുന്നില്‍ കണ്ട് നേഴ്സിംഗ് പഠിച്ചവരല്ല 95 ശതമാനം മലയാളികളും ... അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഞാനുള്‍പ്പെടുന്ന നേഴ്സുമാരാരും ദൈവത്തിന്‍റെ സ്വന്തം നാട് വിട്ട് യൂറോപ്പ് -അറബ് രാജ്യങ്ങള്‍ തേടി പോകുമായിരുന്നില്ല...
എല്ലാം ഒരു നല്ല നാളയെ സ്വപ്നം കണ്ട്...
അതിനു വേണ്ടി മാത്രമാണല്ലോ പലിശയ്ക്കു കടമെടുത്തും ആധാരം പണയം വച്ചും ഞങ്ങള്‍ നേഴ്സിംഗ് പഠിച്ചത്... ചിലതൊക്കെ ഓര്‍ക്കുമ്പോ കണ്ണ് നിറഞ്ഞു പോകാറുണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നികുതിപ്പണം മുടക്കി പഠിപ്പിച്ച ഡോക്ടര്‍മാര്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുമ്പോള്‍ സ്വന്തം അമ്മയുടെ കെട്ടുതാലി വിറ്റും പറമ്പ് പണയം വച്ചും നേഴ്സിംഗ് പഠിച്ചവരുടെ കേരളത്തിലെ പ്രതിമാസ വരുമാനം 2700 കുണുവ...( വേമ്പനാട്ട് കായലില്‍ ചെള്ള വാരാന്‍ പോയാല്‍ കിട്ടും 500 രൂപാ ഡെയിലി... )

ഇനി മറ്റൊരു സത്യം പറയാം ,കേരളത്തിലെ നല്ലൊരു ഭാഗം സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരും ചിരിച്ചു കൊണ്ട് നിങ്ങളെ ശുശ്രൂശിക്കുന്നുണ്ടെങ്കില്‍ അത് ഹോസ്പിറ്റല്‍ എത്തിക്സിന്‍റെ കോളം നിറയ്ക്കാന്‍ വേണ്ടി മാത്രമാണ്... എഴുപതു ശതമാനത്തിലധികം പേരും സ്വയം ശപിക്കുന്നുണ്ടാവും സ്വന്തം നാട്ടിലെ ഈ അവഗണനയെ ഓര്‍ത്ത്...രണ്ടു വര്‍ഷത്തെ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കെറ്റിന് വേണ്ടി മാത്രമാണ് ചെറുതല്ലാത്ത ഒരു സമൂഹം വണ്ടിക്കൂലിക്ക് പോലും തികയാത്ത ഇത്തിരി ശമ്പളവും പറ്റി മൂകസാക്ഷികളായി തുടരുന്നത്... കേരളത്തില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ വളരെകുറച്ച് മാത്രം സംഭവിക്കുന്ന ഈ മേഖലയില്‍ നേഴ്സുമാരുടെ ക്ഷേമത്തിനും സംഘടനകള്‍ നിലവിലുണ്ട്... പക്ഷെ അതിന്‍റെ തലപ്പത്തിരിക്കുന്നവര്‍ 'സ്വന്തം' കിറിക്കിട്ടു കുത്താന്‍ വരുന്നവരോടും 'ഗുഡ് മോര്‍ണിംഗ്' പറയുന്നവരായാല്‍ മാനേജ്മെന്റുകള്‍ നമ്മുടെ ചെവി കടിച്ചാല്‍ ആരെ കുറ്റം പറയാനാകും?
കൊച്ചിയിലെ വളരെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഒന്നരക്കൊല്ലത്തോളം ജോലി ചെയ്തതിന്‍റെ ഒറ്റ അഹങ്കാരത്തില്‍ സ്നേഹസമ്പന്നരായ എന്‍റെ കൂട്ടുകാരോട് ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ?
NABH ന്‍റെയും JCI യുടെയുമൊക്കെ അംഗീകാരമുള്ള ഈ ആതുരാലയങ്ങളിലെ ബില്‍ ആരെങ്കിലും ശ്രദ്ദിച്ചിട്ടുണ്ടോ? നേഴ്സിംഗ് ചാര്‍ജെസ് എന്ന പേരില്‍ ആയിരങ്ങളാണ് ഓരോ ദിവസവും നിങ്ങള്‍ എണ്ണി കൊടുക്കുന്നത്... നേഴ്സുമാരല്ലാതെ അവിടെ ബ്ലാക്കില്‍ ആരെങ്കിലും നേഴ്സിംഗ് നടത്തുന്നുണ്ടോ എന്നെനിക്കറിയില്ല? എന്തായാലും ഒന്നുറപ്പിക്കാം നേഴ്സുമാര്‍ ഈ പൈസ കുടുംബത്ത് കൊണ്ടു പോകുന്നില്ല...

എന്തൊക്കെയായാലും ആവശ്യത്തിനു തൊഴിലുറപ്പ് പദ്ധതികളും ആവശ്യത്തിലേറെ തൊഴിലാളി സംഘടനകളുമുള്ള ഒരു നാട്ടില്‍ ചെറുതല്ലാത്തതും ഒഴിവാക്കാനാവാത്തതുമായ അഭ്യസ്തവിദ്യരായ ഒരു തൊഴിലാളി സമൂഹം അരക്ഷിതാവസ്ഥ നേരിടുന്നെങ്കില്‍ അത് നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയമാണ്... ചെയ്യാത്ത വേലയ്ക്കു നോക്കുകൂലി വാങ്ങിച്ചിരുന്ന ഒരു നാട്ടില്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം കിട്ടുന്നില്ല എങ്കില്‍ ആരെയാണ് കുറ്റം പറയേണ്ടത്?

കേരളത്തിലെ നേഴ്സിംഗ് കൌണ്‍സിലുകള്‍ ആരുടെ എന്ത് കാണാന്‍ സ്ഥാപിക്കപ്പെട്ടവയാണ് എന്ന് മനസ്സിലാവുന്നില്ല ? മാസാമാസം വാടക കൊടുക്കാന്‍ വേണ്ടി മാത്രമാണോ 'കേരള നേഴ്സിംഗ് കൌണ്‍സില്‍' എന്ന പേരില്‍ ഒരു ഇരു നില മന്ദിരം തലസ്ഥാനത് സ്ഥിതി ചെയ്യുന്നത്.... ശബ്ദമുയിര്‍ത്തേണ്ടിടത്ത് മൌനം പാലിക്കുന്നത് ഷണ്‍ഡത്തമാണ്. അതിനു അധികാരികള്‍ തയ്യാറാവട്ടെ എന്ന പ്രാര്‍ഥനയോടെ
............................. ഒരു മെയില്‍ നേഴ്സ് .

Thursday, September 22, 2011

ഇനി വിളമ്പട്ടെ ഈ അവിയല്‍ ...



അവിയല്‍ എന്ന് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല...
മുരിങ്ങക്കോലും പച്ചക്കായും അച്ചിങ്ങാപ്പയറുമൊക്കെ ഇട്ട് ചതച്ചെടുത്ത തേങ്ങയും തൈരും മിക്സ് ചെയ്ത രുചികരമായ അവിയല്‍ കൂട്ടി ഉണ്ട ഓണ സദ്യയുടെ രുചി നാക്കേന്ന് പോയിത്തുടങ്ങുതെയുള്ളൂ...
ഇപ്പൊ ദേ വേറൊരു അവിയല്‍ കാരണം മലയാളം വീണ്ടും പ്രശസ്തിയിലേക്ക്... പാടത്തും പറമ്പിലുമൊക്കെ ഈരടികളായി മുഴങ്ങിയ കൊയ്തുപാട്ടുകളും നാടന്‍ പാട്ടുകളുമെല്ലാം ഇലക്ട്രിക്ക് ലെഡ് ഗിറ്റാരിന്‍റെയും ഡ്രംസിന്‍റെയുമൊക്കെ അകമ്പടിയോടെ കേള്‍ക്കുന്നത് സാദാ മലയാളിക്ക് ദഹിക്കുമോ ഇല്ലയോ എന്നറിഞ്ഞൂടാ...
മലയാളിക്ക് പ്രിയപ്പെട്ട 'ഏറ്റം പാട്ടും' കാവാലം നാരായണ പണിക്കരുടെ 'കറുകറ കാര്‍മുകില്‍ കൊമ്പനാന പുറത്ത് ...'' എന്ന് തുടങ്ങി ഒരു പിടി നല്ല പാട്ടുകള്‍ ഒരു ഓള്‍ട്ടര്‍നേറ്റിവ് റോക്കിന്‍റെ അകമ്പടിയോടെ അധികമാരും പ്രതീക്ഷിച്ചിരിക്കില്ല....

റോക്ക് മ്യൂസിക്കിന്‍റെ ലോകത്ത് ലോ വെയ്സ്റ്റ് ജീന്‍സും റ്റൈറ്റ് ബനിയന്‍സും മാത്രം കണ്ട് വളര്‍ന്നവരെ തെല്ലൊന്നമ്പരപ്പിച്ചു കൊണ്ടാണ് സ്റ്റേജില്‍ കൈലി മുണ്ടും ഉടുത്ത് ഒരു നാല്‍വര്‍ സംഘം അവിയല്‍ എന്ന പേരില്‍ പാടി തകര്‍ക്കുന്നത്.... എന്തായാലും പുത്തന്‍ തലമുറയ്ക്ക് ഇത് നല്ലോണം ബോധിച്ചു... ഇക്കഴിഞ്ഞ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന പരിപാടിയിലെ മുഖ്യ ആകര്‍ഷണം അവിയല്‍ ബാന്‍ഡ്-ന്‍റെ ഗാനമേള ആയിരുന്നു... സമീപകാലത്തെ സൂപ്പെര്‍ഹിറ്റുകളില്‍ ഒന്നായ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമയുടെ വിജയത്തില്‍ അവിയലിന്‍റെ 'ആനക്കള്ളന്‍'' എന്ന പാട്ടിന് ചെറുതല്ലാത്ത ഒരു പങ്കുണ്ടായിരുന്നു...


2003 ല്‍ തലസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ അവിയല്‍ യാത്രയുടെ സാരഥികള്‍ റെക്സ് വിജയന്‍ , ടോണി ജോണ്‍ , മിഥുന്‍ പുത്തന്‍ വീട്ടില്‍ , ബിന്നി ഐസക് എന്നീ നാല് മലയാളി ചെക്കന്മാരാണെന്നതില്‍ നമുക്കഭിമാനിക്കാം...
വെറും തിരോന്തോരം കൊണ്ടൊന്നും ഈ കളി തീരുന്നില്ല . മൌറീഷ്യസില്‍ ലോകമെമ്പാടുമുള്ള 40 റോക്ക് ബാന്‍ഡ്-കള്‍ പങ്കെടുത്ത വേള്‍ഡ് മ്യൂസിക്ക് ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുണ്ടായിരുന്ന ഒരേ ഒരു ബാന്‍ഡ് 'അവിയല്‍' ആയിരുന്നു.. പ്രകടനം കഴിഞ്ഞ് തട്ടേന്ന് ഇറങ്ങിയപ്പോ ലോകപ്രസസ്തമായ A67 എന്ന ഇറ്റാലിയന്‍ ബാന്‍ഡ് ലെ ചേട്ടന്മാര്‍ അവരുടെ ‘Suburb’ എന്ന ആല്‍ബത്തിന് വേണ്ടി അവിയലിന്‍റെ ഒരു date തേടി ഓട്ടോ പിടിച്ചു പുറകെ പോയി എന്നാണു കേട്ടത്... എന്തൊക്കെയായാലും 2009 ലെ ജാക്ക് ഡാനിയേല്‍ ആനുവല്‍ റോക്ക് അവാര്‍ഡില്‍ കൊയ്ത്തു പാട്ട് പാടി അവിയല്‍ വിളമ്പിയെടുത്തത് ആറ് അവാര്‍ഡുകളാണ്...
രസം ഇതൊന്നുമല്ല . ഇപ്പൊ സായിപ്പന്മാര് വരെ കൈലി മുണ്ട് ഉടുത്തു തുടങ്ങിയിരിക്കുന്നു...
(കഴിഞ്ഞ ആഴ്ച ലിഫ്റ്റില്‍ വച്ച് കൈലി മുണ്ടുടുത്ത എന്നോട് ' ഈസ് ഇറ്റ്‌ എ ബെഡ് ഷീറ്റ്'' എന്ന് ചോദിച്ച ഫിലിപ്പീനി ചെറുക്കനുള്ള മറുപടിയാണ് ഇത്...)
മലയാളം കുരച്ചു കുരച്ച് മാത്രം സംസാരിക്കുന്ന സോ കോള്‍ഡ് ന്യൂ ജെനറെഷനും ഇപ്പൊ പ്രിയങ്കരം നെഞ്ചത്ത് മലയാളം എഴുതിയ ടീ ഷര്‍ട്ടുകളാണ് ...

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്....അവിയല്‍ മുംബയില്‍ നടത്തിയ ഷോയുടെ ndtv റിപ്പോര്‍ട്ട് കാണുമ്പോ അത് മനസിലാകും...


നിങ്ങള്‍ തെളിയിച്ചു സംഗീതത്തിന് ഭാഷയില്ലെന്ന് . ബോബ് മേര്ലിയുടെ പോപ്‌ സംഗീതം പോലെ അവിയലും വളരട്ടെ വാനോളം...
നമ്മുടെ സംസ്കാരവും പൈതൃകവും ലോകം മുഴുവന്‍ ഏറ്റു പാടാന്‍ അവിയല്‍ ഒരു നിമിത്തമാകട്ടെ എന്ന് പ്രാര്‍ഥിക്കാം...
ഒപ്പം തനിമയുടെ രുചിഭേദങ്ങളുമായി മലയാളി യുവത്വങ്ങള്‍ക്ക് അവിയല്‍ വിളമ്പിയ റെക്സിനും ടോണിക്കും മിഥുനും ബിന്നിക്കും അഭിനന്ദനങ്ങള്‍....

Wednesday, July 27, 2011

ഇരുപത്തിയൊന്ന് വയസായവര്‍ ഭാഗ്യവാന്മാര്‍ ...

എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ? നമ്മുടെ നിയമ വ്യവസ്ഥ ഈ ഇരുപത്തിയൊന്നേല്‍ തൊട്ട് കളി തുടങ്ങിയിട്ട് കാലം കുറെയായി... അതും എന്ത് പ്രശ്നമുണ്ടേലും ആണ്‍പിള്ളേര്‍ക്ക് മാത്രമേയുള്ളൂ ഈ വിലക്കും തെങ്ങാക്കൊലയുമൊക്കെ,...!! മന്ത്രിയുടെ മോളായാലും വയസ്സ് പതിനെട്ട് കഴിഞ്ഞാല്‍ ഏതു കൂതറയുടെയും കൂടെ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്.... പിന്നെന്താ ആമ്പിള്ളേര്‍ക്ക് മാത്രം ഒരു മൂന്നു കൊല്ലം കൂടി എക്സ്ട്രാ ശിക്ഷ ‌? എനിക്കങ്ങട് മനസിലാവണില്യാ...
പെമ്പിള്ളേര്‍ക്ക് പതിനെട്ടാം വയസ്സില്‍ വരുന്ന മെച്യുരിട്ടി ആമ്പിള്ളേര്‍ക്ക് ഇരുപത്തിയോന്നാം വയസ്സിലേ വരൂ എന്ന് വിശ്വസിച്ച് നിയമങ്ങളെഴുതിയുണ്ടാക്കുന്നത് ഒരു മാതിരി കോത്താഴത്തെ നയമാണ്... (എനിക്കൊക്കെ പതിനൊന്നാമത്തെ വയസ്സില്‍ മെച്യുരിട്ടി വന്നതാ .. അതും രണ്ടു പ്രാവശ്യം...!!അല്ലപിന്നെ )
പണ്ടാരം പോട്ടെന്ന് വച്ച് മൂന്നു വര്‍ഷം മാനസമൈനയോക്കെ പാടി 'ചെറുത്'‌ രണ്ടെണ്ണം അടിച്ച് പിമ്പിരി ആകാമെന്നൊക്കെ ശരാശരി ബോയ്സ് ചിന്തിച്ചിരിക്കുമ്പോഴാണ് വെള്ളിടി പോലെ ഇന്നലെ എക്സൈസ് മന്ത്രിയുടെ പുതിയ 'ഇരുപത്തിയൊന്ന്' നയം ....
പെണ്ണ്പിടി മാത്രമല്ല കള്ളുകുടിയും നടക്കണമെങ്കില്‍ ഇരുപത്തിയൊന്നാവണമത്രേ....
........+%%********###### ........ മാംഗോത്തൊലി ....!!!
കക്ഷത്തിലെ പോകുവേം ഉത്തരത്തിലേത് തൊരപ്പന്‍ കൊണ്ടുപോകുകയും ചെയ്തു എന്ന അവസ്ഥയായി ഇപ്പൊ...
എന്തൊക്കെയായാലും ബാവൂച്ചേട്ടന്‍ എന്തൊക്കെയോ തീരുമാനിപ്പിച്ചുറപ്പിച്ച മട്ടാണ് ... ചങ്ങനാശേരിയിലെ സി എഫ് തോമസാണ് തൃപ്പൂണിത്തുറയിലെ കെ ബാബു... വിളിച്ചില്ലേലും എല്ലാ കല്യാണത്തിനും വരും.. ആര് മരിച്ചാലും വരും... അതാണ്‌ അതിന്‍റെ ഒരു ഇത്... ഒരിക്കല്‍ നടക്കാവില്‍ ഒരു മരണവീട്ടില്‍ ബാവൂച്ചേട്ടന്‍ ചെന്നപ്പോള്‍ ആ വീട്ടിലെ മൂത്ത മോന്‍ അടിച്ച ഡയലോഗ് വിശ്വപ്രശസ്തമാണ്... ''അമ്മ മരിച്ചെങ്കിലെന്താ കെ.ബാബു വീട്ടില്‍ വന്നില്ലേ '' എന്ന്... നിയമസഭയില്‍ ഉടുമുണ്ടഴിഞ്ഞു വീണാല്‍ പോലും എഴുന്നേല്ക്കാത്തയാളാണ് കെ ബാബു എന്ന് തൃപ്പൂണിത്തുറയിലെ സഖാക്കള്‍ക്കിടയില്‍ പൊതുവേ സംസാരമുണ്ട്... അവര്‍ക്കുള്ള മറുപടിയാവാം ഈ മദ്യനയം....
ആദ്യം തന്നെ ഞങ്ങടെ മുന്‍ MLA യും നിയുക്ത എക്സൈസ് മന്ത്രിയുമായ കെ ബാബുവിന്‌ എന്‍റെ വക ഒരു സല്യൂട്ട് ... (പണ്ട് അന്തോണിയങ്കിള്‍ ചെയ്തത് പോലെ ബിവറേജ് നിരോധിച്ചില്ലല്ലോ ഫാഗ്യം...!!! )
'ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൌരന്മാര്‍' എന്ന് വിവരമുള്ളവരാരോ പറഞ്ഞു കേട്ടിട്ടുണ്ട്... കേരളത്തില്‍ അതിവേഗം ബഹുദൂരം വളര്‍ന്നത്‌ ഒന്നേ ഒന്നു മാത്രമാണ് 'വൃത്തി കെട്ട ഒരു മദ്യസംസ്കാരം'' വളര്‍ന്നതല്ല നമ്മള്‍ വളര്‍ത്തിയതാവാം...
പരോക്ഷമായിട്ടെങ്കിലും ഇതിനൊരു കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു...താങ്കളുടെ ഈ മദ്യനയം അതിനുള്ള തുടക്കമാവട്ടെ എന്നാശംസിക്കുന്നു...
'പത്താം ക്ലാസ്സില്‍ പഠിക്കുന്ന സ്വന്തം മകന്‍ ഇന്നലെ രണ്ടെണ്ണം അടിച്ച് എന്തൊക്കെയാ കാട്ടിക്കൂട്ടിയത് ... പഹയന്‍...!! ' എന്നഭിമാനത്തോടെ ആള്‍ക്കൂട്ടത്തിനിടയില്‍ വിളിച്ചു പറയുന്ന ഹൈടെക് മാതാപിതാക്കളില്‍ നിന്ന് തുടങ്ങുന്നു നമ്മുടെ പരാജയം...
വേലി തന്നെ വിളവു തിന്നുന്ന മനോഹരമായ സുസ്ഥിര സംസ്കാരം... കേരളത്തിലെ ബിവറെജുകളില്‍ മീശ മുളയ്ക്കാത്ത മദ്യപന്മാര്‍ എത്താന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. വൈകിട്ട് ഏഴു മണിയോട് കൂടി കേരളത്തിലെ ബിവറെജിന്റെ ക്യൂവിലെ സ്ഥിരം കാഴ്ചയാണ് ലോ വേസ്റ്റ് ജീന്‍സും ടൈറ്റ് ബനിയനും ഇട്ട് കയ്യില്‍ ഹെല്‍മെറ്റും തൂക്കിപ്പിടിച്ച് കട്ടമസിലും കെട്ട ബുദ്ധിയുമായി കുറെ കരട് പയ്യന്മാര്‍ ‍...

ശരാശരി മലയാളികള്‍ എല്ലാം തന്നെ ഇന്ന് സാമ്പത്തികമായി ഭദ്രരാണ്. സംസ്കാരം എന്നൊന്ന് ഉണ്ടോ എന്ന് കുഴിച്ചു നോക്കണം എന്ന് മാത്രം .. കേരളത്തിലെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ക്രിമിനല്‍ കേസുകളുടെ കണക്കെടുത്ത് നോക്കിയാല്‍ 75 ശതമാനത്തിലധികം കേസുകളും മദ്യപാനത്തെ തുടര്‍ന്നുണ്ടായ അല്‍ക്കുല്‍ത്തുകളാണ് . developmental സൈക്കോളജിയില്‍ ശ്രീമാന്‍ Edward C. Tolman പ്രായോഗിക ബുദ്ധി ഇല്ലാത്ത എലികളെ വച്ച് പരീക്ഷണം നടത്തി വിജയിച്ച ഒരു COGNITIVE തിയറിയുണ്ട്... ഏതാണ്ട് ആ എലിയുടെ അവസ്ഥയാണ് ഇന്നത്തെ മലയാളി യുവത്വങ്ങള്‍ക്ക്... എന്ത് പ്രശ്നമുണ്ടെങ്കിലും ലക്‌ഷ്യം മുന്നില്‍ കാണാതെ മദ്യം എന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കാന്‍ കൊതിക്കുകയാണ് നമ്മള്‍... !!
രോഗമാണത്‌... ചികിത്സിച്ചാല്‍ സുഖപ്പെട്ടേക്കാവുന്ന മാരക രോഗം....!!!

നമ്മുടെ കൌമാരക്കാര്‍ക്ക് ഇതെന്തിന്‍റെ കട്ടക്കഴയാണ് (സോറി..മിനിമം ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല.. )
ഭക്ഷണത്തിന് ഭക്ഷണം, കാശിനു കാശ്, കാലിന്‍റെ ഇടയില്‍ ഒരു 180 cc ബൈക്ക്, ചെവിയില്‍ ബ്ലൂടൂത്തും അരയില്‍ ഗ്യാലക്സി ടാബും...ഇതൊന്നും ഇല്ലാതിരുന്ന കാലത്തും യുവാക്കള്‍ ഇവിടെ ജീവിച്ചിരുന്നു അന്തസ്സോടെ...ഇന്നത്തെ പിള്ളേര്‍ക്ക് എല്ലാം കൂടിപ്പോയതിന്‍റെ കുഴപ്പമാണ്...അധികമായാല്‍ അമൃതും വിഷം എന്ന് കാര്‍ന്നോന്മാര് പറഞ്ഞതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയത് ഇപ്പോഴാണ്...
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അഹങ്കാരം... ! 'എനിക്ക് ശേഷം പ്രളയം' എന്ന വിശ്വാസപ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍... അതാണ്‌ ഇന്നത്തെ യുവത്വം ..!
ഒന്നു അടുത്തിടപഴകിയാല്‍ അറിയാം എല്ലാത്തിന്‍റെയും തനിനിറം ,
മര്യാദ എന്നൊന്ന് തൊട്ടു തീണ്ടീട്ടില്ല ഒന്നിനും...ഒരു ഉളുപ്പുമില്ലാതെ പ്രായത്തില്‍ മുതിര്‍ന്നവരെ വരെ എടാ എന്ന് വിളിക്കുന്ന ഒരു സംസ്കാരമാണ് നമ്മുടെ ഇന്നത്തെ സമ്പാദ്യം ..!!
കുഞ്ഞുങ്ങളെ തിരുത്താന്‍ ഇവിടെ ആര്‍ക്കും സമയമില്ല ..
മകന്‍ അച്ഛനെ പോടാ എന്ന് വിളിച്ചാല്‍ തലതല്ലിച്ചിരിക്കുന്ന അത്യാധുനിക അമ്മമാരുള്ളിടത്തോളം കാലം നമ്മുടെ അവസ്ഥ ഇത് തന്നെ ആയിരിക്കും...എല്‍ കെ ജി യില്‍ പഠിക്കുന്ന മകന് ഓരോ സിപ്പ് ഊറ്റിക്കൊടുക്കുന്ന ഹൈട്ടെക്ക് അച്ഛന്മാരാന് ഇന്നിന്‍റെ ശാപം .
ഒന്നോര്‍ക്കുക നിങ്ങള്‍ വേലി ചാടാന്‍ പഠിപ്പിച്ചാല്‍ അവന്‍ വന്മതില്‍ ചാടിക്കടക്കും... തീര്‍ച്ച ..!!
കഴിഞ്ഞയാഴ്ച വാര്‍ത്തയില്‍ കണ്ടിരുന്നു 9 വയസുകാരന്‍ പീഡിപ്പിച്ചു കൊന്ന 3 വയസുകാരിയുടെ കഥ.. വളര്‍ത്തിന്‍റെ കൊണം എന്നേ ഞാന്‍ പറയൂ...
എട്ടാം ക്ലാസ്സില്‍ വച്ച് ഞാനൊരു പെഗ് അടിച്ചപ്പോ എന്‍റെ പപ്പാ എനിക്കൊരു അവാര്‍ഡ് തന്നത് ഓര്‍മ്മ വരുന്നു , ഇപ്പഴുമുണ്ട് അതിന്‍റെ പാട് എന്‍റെ വലത്തേ തുടയില്‍ . പക്ഷെ അതേ പപ്പയുടെ കൂടെ ഒരു മേശയിലിരുന്ന്‍ ചിയേഴ്സ് പറഞ്ഞ് മൂന്നു പെഗ് വരെ ഞാന്‍ കഴിച്ചിട്ടുണ്ട്... അത് എന്‍റെ ഇരുപത്തി നാലാമത്തെ വയസില്‍ .ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് .ഇന്നും അഭിമാനമാണ് എനിക്ക് എന്‍റെ നല്ല പിതാവിനെ ഓര്‍ത്ത്...
എന്‍റെ ബാല്യത്തില്‍ എന്‍റെ മമ്മി എനിക്ക് പറഞ്ഞു തന്ന നല്ല നല്ല കഥകളും പപ്പ വാങ്ങിച്ചു തന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കൊച്ചു 'പവേലിന്‍റെ' ജീവചരിത്രവുമൊക്കെയായിരുന്നു എനിക്ക് കിട്ടിയ പ്രചോദനങ്ങള്‍ .

എന്‍റെ കുട്ടിക്കാലത്ത് എന്തോ ഒരു ചെറിയ കാര്യത്തിന് വകയില്‍ ഒരു ചേട്ടനെ ഞാന്‍ 'പോടാ' എന്ന് വിളിച്ചതിന് മമ്മി എന്‍റെ മേല്‍ച്ചുണ്ട് നോക്കി കാരംസിന്‍റെ സ്ട്രൈക്കര്‍ അടിക്കുന്നത് പോലെ ഒരു ഞോട് തന്നു . ചുണ്ട് പൊട്ടി ചോര വന്നപ്പോ മമ്മി എന്‍റെ നെറ്റിയിലൊരുമ്മ തന്നിട്ട് പറഞ്ഞു ഇനി മേലാല്‍ നീ ചേട്ടന്മാരെ എടാന്ന് വിളിച്ചാല്‍ ഇത് പോലിരിക്കും !
നാട്ടില്‍ ചെല്ലുമ്പോ കടുക്കാ പോലിരിക്കുന്ന പിള്ളേര് വരെ 'നീയെപ്പോ വന്നെടാ'' എന്ന് ഉളുപ്പില്ലാതെ ചോദിക്കുമ്പോ സത്യമായിട്ടും ചിന്തിച്ചു പോയിട്ടുണ്ട് ഇവന്‍റെയൊന്നും ചുണ്ട് അടിച്ചു പൊളിക്കാന്‍ ആരും ഇല്ലേ എന്ന്?
മാതൃ ദേവോ ഭവ: പിതൃ ദേവോ ഭവ: ആചാര്യ ദേവോ ഭവ: അതിഥി ദേവോ ഭവ: എന്നൊക്കെ ചൊല്ലിപ്പടിച്ച ആര്‍ഷ ഭാരതത്തിന്‍റെ ഫൈനല്‍ പ്രോഡക്ടുകള്‍ ആണ് നമ്മള്‍... പകരം വയ്ക്കാനില്ലാത്ത ആ സംസ്കാരത്തിന്‍റെ തനിമ ഒപ്പീയാറും ഓസിയാറും ഒഴിച്ച് നശിപ്പിക്കാനുള്ളതല്ല.
ചിന്തിക്ക്, മനസ്സ് തുറന്ന്...
മദ്യം തരുന്ന ധൈര്യത്തിന്‍റെ നൈമിഷിക സുഖങ്ങള്‍ക്കപ്പുറം പ്രതിസന്ധികളില്‍ സുബോധത്തോടെ ചങ്ക് വിരിച്ച് നില്‍ക്ക്.
എന്നിട്ട് മനസിനെ പറഞ്ഞു പഠിപ്പിക്കുക 'എന്‍റെ അനുവാദമില്ലാതെ ഒരു ശക്തിക്കും എന്നെ തോല്‍പ്പിക്കാനാവില്ല എന്ന്'.. ജയാളിയായ ഒരു മനുഷ്യന്‍ എല്ലാവരിലുമുണ്ട്... അവനെ പൈന്റ്റ് ഒഴിച്ച് നശിപ്പിക്കല്ലേ... മനുഷ്യ ജീവിതം ഒന്നേയുള്ളൂ... മരിച്ചു പോയവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നോ നായായും നരിയായും പിന്നെ നരനായും പുനര്‍ജ്ജീവിക്കുമെന്നോ ഒക്കെ ഉള്ളത് ഇത് വരെ തെളിയിക്കപ്പെടാത്ത മിത്തുകള്‍ മാത്രമാണ്... നമ്മള്‍ എത്ര കാലം ഈ ഭൂമിയിലുണ്ടാകുമെന്ന് എനിക്കോ നിങ്ങള്‍ക്കോ അറിയില്ല... നാളെ മരിക്കും എന്ന് കരുതി ഇന്ന് ജീവിക്കുക...
പ്രശ്നങ്ങളുണ്ടാകുമ്പോ പതറാതെ നട്ടെല്ല് നിവര്‍ത്തി നില്‍ക്ക് തന്തയ്ക്കു പിറന്ന ആമ്പിള്ളേരെപ്പോലെ... ... ഒരുത്തനും നമ്മളെ തോല്‍പ്പിക്കാനാവില്ല...

ഉപദേശിക്കാന്‍ ഞാന്‍ ആളല്ല.. എങ്കിലും എന്‍റെ കൊച്ചനുജന്മാരോട് രണ്ടുവാക്ക്‌..!!
ഞാനാനഖിലതും എന്ന് ചിന്തിക്കാതിരിക്കുക. നമുക്കറിയാന്‍ പാടില്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഈ ഭൂമിയിലുണ്ട്.. ഒരു പാട് പുസ്തകങ്ങള്‍ വായിക്കുക, അറിവ് സമ്പാദിക്കുക .
സിനിമകള്‍ കാണുക അതില്‍ നിന്നും നല്ലത് മാത്രം സ്വീകരിക്കുക.
മാതാപിതാക്കളെ ബഹുമാനിക്കുക , ഓരോ തവണയും നിങ്ങള്‍ അവരെ വേദനിപ്പിക്കുമ്പോള്‍ ഓര്‍ക്കുക നാളെ നീയും ഒരു അച്ഛനാകും എന്ന് , ഇന്ന് നീ കൊടുക്കുന്നതിന്‍റെ മൂന്നിരട്ടി വേദന നിന്‍റെ മക്കള്‍ നിനക്ക് തരും ,അത് പ്രകൃതി നിയമമാണ്... കൊടുക്കുന്നതെ തിരിച്ചു കിട്ടൂ...
ഞാന്‍ എന്ന ഭാവം ഒഴിവാക്കുക നീലാകാശവും ജൈവ ജന്തു ജാലങ്ങളും അടങ്ങുന്ന ഈ മഹാലോകത്തിലെ ഒരു കൃമി മാത്രമാണ് നീ... നിന്‍റെ ശ്വാസതാളം ഒന്നു പിഴച്ചാല്‍ നാളെ നീ ഇല്ല. പിന്നെ എന്ത് കണ്ടിട്ടാ നീ അഹങ്കരിക്കുന്നത്...
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപകാരമില്ലാത്ത പാഴ്ജന്മങ്ങളായി നമ്മള്‍ സ്വയം താഴ്ത്തിക്കെട്ടരുത്... സമൂഹത്തില്‍ നമ്മുടെ സഹായം ആവശ്യമുള്ള ഒത്തിരിപ്പേരുണ്ട് . നമുക്കൊന്നും നഷ്ട്ടപ്പെടാനില്ല .പറ്റാവുന്ന ഉപകാരങ്ങള്‍ എല്ലാവര്‍ക്കും ചെയ്യുക...
പുകയില ഉല്‍പ്പന്നങ്ങളെ ശത്രുക്കളായി കാണുക. പാന്‍പരാഗും ഹാന്‍സുമെല്ലാം അവസാനം കൊണ്ട് ചെന്നെത്തിക്കുന്നത് ക്യാന്‍സറിലാണ് എന്ന് മറക്കരുത്. ഒരിക്കലെങ്കിലും ആശുപത്രികളില്‍ ക്യാന്‍സര്‍ ബാധിച്ചു കിടക്കുന്നവരെ ഒന്നു പോയിക്കാണണം. കരഞ്ഞു പോകും നീ...മുടിയെല്ലാം കൊഴിഞ്ഞ് മുഖമെല്ലാം കറുത്ത്കരിവാളിച്ച് കുഴിഞ്ഞ കണ്ണുകളും തളര്‍ന്ന മനസ്സുമായി ഒരു ദിവസം കൂടി ആയുസ്സ് നീട്ടിക്കിട്ടാന്‍ അവര്‍ കണ്ണീരൊഴുക്കി പ്രാര്‍ഥിക്കുമ്പോള്‍ നീയിവിടെ ദാനം കിട്ടിയ ജീവിതം ചവച്ചരച്ചു നശിപ്പിക്കുന്നു... ചിന്തിക്ക് ചെയ്യുന്നത് ശരിയാണോ?
ചുണ്ടില്‍ ഒരു സിഗരെറ്റ്‌ കത്തിതീരുമ്പോള്‍ നിന്‍റെ ആയുസില്‍ നിന്നും മൂന്ന് ദിവസമാണ് നഷ്ട്ടമാവുന്നത്...
മദ്യപാനം തെറ്റാണെങ്കിലും പൂര്‍ണ്ണമായി അതിനെ എതിര്‍ക്കുന്നില്ല. ആഘോഷാവസരങ്ങളില്‍ അല്‍പ്പം ആകാം . ബട്ട്‌ ദെയര്‍ ഈസ്‌ എ ലിമിറ്റ് .അവനവന്‍റെ കപ്പാസിറ്റിക്ക് ആവുന്നത് മാത്രം കഴിക്കുക. വെള്ളമടിച്ചു മറ്റുള്ളവന്‍റെ മെക്കിട്ടു കേറാതിരിക്കുക .
മനോഹരമായ ഈ ഭൂമിയുടെ അവകാശികളാണ് നമ്മള്‍ .. ആ സൌന്ദര്യം ആസ്വദിക്കാന്‍ നമ്മള്‍ പുനര്‍ജനിക്കും എന്നുറപ്പുണ്ടെങ്കില്‍ തുടരാം നിനക്ക് ദുശീലങ്ങള്‍....ആരും നിന്നെ തടുക്കില്ല...

NB:ഇത് വായിക്കുന്ന യുവാക്കളില്‍ ചിലരെങ്കിലും എന്നെ തെറി വിളിക്കുന്നുണ്ടാവും, അറിയാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വയം ഒരു തീരുമാനം എടുക്കാന്‍ കെല്‍പ്പില്ലാത്തിടത്തോളം കാലം നിങ്ങളെ നന്നാക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന്... ഒരാളെങ്കില്‍ ഒരാള്‍ ഇതില്‍ നിന്നും പ്രചോദനം കൊള്ളുന്നെങ്കില്‍ അത് ആയിരം comments ന്‌ തുല്യമാണ്... (ഇതെന്‍റെ അമ്പതാമത്തെ ബ്ലോഗാണ് പതിവില്‍ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഒരു ഉപദേശവുമായി ഇറങ്ങിയത് നാളെ നേരം വെളുക്കുമ്പോള്‍ ലോകത്തെ കീഴ്മേല്‍ മറിച്ചു കളയാം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല.... ഒരുപാട് നാളായി മനസ്സില്‍ കിടന്ന വേദനയാണ്...കണ്ണുള്ളവര്‍ കാണട്ടെ കാതുള്ളവര്‍ കേള്‍ക്കട്ടെ...)

Monday, July 18, 2011

സിങ്കാരോ ഹേ തോ ക്യാഹെ...?




സിങ്കാരോ ഹേ തോ ക്യാഹെ...?
ഞങ്ങടെ ഒറീസക്കാരി വൈസ് പ്രിന്‍സിപ്പാളിന്‍റെതാണ് ചോദ്യം...
മറുപടി പറയാന്‍ ബാധ്യസ്തനായവാന്‍ ഞാനും...
മാഡം..,അത് വന്ത്...,സിങ്കാരോ മീന്‍സ് സംതിംഗ് ഡെഡിക്കേഷന്‍.....
അല്ലേടാ പ്രകാശെ?
പ്രകാശ് തലയാട്ടി... ആമാ മാഡം .. ഡെഡിക്കേഷന്‍... ഡെഡിക്കേഷന്‍..!
പ്രിന്‍സി: വാഹ്... വാട്ട് എ മീനിങ്ങ്ഫുള്‍ നെയിം ... എക്സല്ലെന്റ്റ്...
ഗുഡ് ബോയ്സ്..........!!!

ഇപ്പോക്കഴിഞ്ഞത് ഫ്ലാഷ്ബാക്ക് ., ഇനി കഥയിലേക്കും കാര്യത്തിലേക്കും കടക്കാം..., ഈ സംഭവം നടക്കുന്നത് ഞാന്‍ എന്ന സംഭവത്തെ കടഞ്ഞു പിഴിഞ്ഞ് ഇഞ്ചപ്പരുവമായ ഒരു പ്രസ്ഥാനം ആക്കിയെടുത്ത കോയമ്പത്തൂരിലെ ഒട്ടും പ്രശസ്തമല്ലാത്ത ആ നേഴ്സിംഗ് കോളേജിലായിരുന്നു... നാല് കൊല്ലം നേഴ്സിംഗ് പഠിച്ചിട്ടും സ്വന്തമെന്നു പറയാന്‍ മൂന്നാല് വണ്‍വേ ലൈനുകള്‍ ഒഴികെ മറ്റൊന്നും എനിക്കില്ലായിരുന്നു... പിന്നെ താഴെ വച്ചാല്‍ പട്ടി നക്കും മേലെ വച്ചാല്‍ കാക്ക കൊത്തും എന്ന് കരുതി കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നിരുന്ന ഒരു സ്ഥാപനമായിരുന്നു ടൌണ്‍ ഹാളിലെ 'രംഭ ബാര്‍''. രംഭയിലെ ഫ്രീക്വെന്റ് വിസിറ്റ് മൂലം അവിടുത്തെ സപ്ലയറായ ഓലവങ്കോട്ടുകാരന്‍ ഗോപിചേട്ടനുമായി ഒരു ഡീപ് റിലേഷന്‍ മെയിന്‍ടൈന്‍ ചെയ്യാന്‍ ഫസ്റ്റ് ഇയറില്‍ തന്നെ എനിക്ക് കഴിഞ്ഞു എന്നത് എന്‍റെ കരിയറിലെ ഒരു ടേണിംഗ് പോയിന്‍റ് ആയി ഞാന്‍ കണക്കാക്കുന്നു...
ഗോപിചേട്ടനുമായുള്ള ഇരിപ്പുവശം വച്ച് ബാറില്‍ വരെ പറ്റ് തുടങ്ങാന്‍ സാധിച്ചു എന്നത് ഒരു ചില്ലറക്കാര്യമായി ഞാന്‍ കാണുന്നില്ല... ഗോപിച്ചേട്ടന്‍ അവിടെ നില്‍ക്കട്ടെ....
നമ്മള്‍ പറഞ്ഞു വന്നത് സിങ്കാരോയെക്കുറിച്ച് ...

കൊല്ലവര്‍ഷം രണ്ടായിരത്തിനാലാമാണ്ട് ജനുവരി മാസം, അന്നൊരു ബുധനാഴ്ചയായിരുന്നു... അല്ലേ വേണ്ട അന്നൊരു വെള്ളിയാഴ്ചയായിരുന്നു... , കോളേജിലെ മെഗാ സീനിയേഴ്സ് ആയതിന്‍റെ അഹങ്കാരം കലര്‍ന്ന തലയെടുപ്പോടെ എന്‍റെ സഹാപാടികള്‍ക്കും പാടിനികള്‍ക്കുമൊപ്പം ഞാനും സെവന്‍ത് സെമെസ്ടെറിലേക്ക് കാലെടുത്തു വച്ചു.ആ സെക്കണ്ടില്‍ തൊട്ടടുത്ത റെയില്‍ പാളത്തിലൂടെ ശബരി എക്സ്പ്രെസ്സ് ചൂളം വിളിച്ചു കടന്നു പോയി... ക്ളാസിനുള്ളില്‍ ബ്ലാക്ക്ബോര്‍ഡും ഡസ്റ്ററും കൂടി ആ പഴയ പാട്ട് വീണ്ടും പാടി

'ഹം തും ഏക്ക് കമരേ മേം ബന്ദ് ഹോ'.

പെട്ടെന്ന് ക്ലാസിന്‍റെ ജനലിലൂടെ ഒരു കാക്ക അകത്തേയ്ക്ക് പറന്നു വന്നു .കുറച്ചു നേരം ഡിങ്കോള്‍ഫി അടിച്ച് ക്ളാസിനുള്ളില്‍ പറന്നു നടന്നു കഴിഞ്ഞപ്പോഴാണ് പുറത്തേയ്ക്ക് പോകാനുള്ള വഴി മറന്ന് ആ കാക്ക അലറലോടലറല്‍...
കാ കാ കാ..കൂ കൂ കൂ... കീ കീ ക്കീ .. !!
പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമില്‍ നിന്നും ശശികല മാഡം ഓടിവന്നു...
കാക്കയെയോ കൊക്കിനെയോ ഒന്നും മൈന്‍ഡ് ചെയ്യാതെ അലറി...!!!
''നവീന്‍ ഗെറ്റ് ഔട്ട്‌ ഓഫ് ദി ക്ലാസ്...''
ഇതാണ് ഞങ്ങടെ മാടംസിന്‍റെ മെയിന്‍ കുഴപ്പം .ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെ ക്ലാസ്സില്‍ നിന്ന് എന്ത് അപശബ്ദം കേട്ടാലും ഗെറ്റ് ഔട്ട്‌ നവീനാണ്... !!
അരേ വാഹ്...

വിശ്വാസം അതല്ലേ എല്ലാം, (എന്തോ എന്നെ ഭയങ്കര വിശ്വാസമാണ് എല്ലാവര്‍ക്കും... !!!)
അങ്ങനെ ആഴ്ചയില്‍ അഞ്ചില്‍ കുറയാത്ത ഗെറ്റ് ഔട്ടുകളും നാല് കൊല്ലം കൊണ്ട് 23 സസ്പെന്ഷനുകളും ഒക്കെ വാങ്ങിക്കൂട്ടി അഹങ്കരിച്ചിരിമ്പോഴാണ് വെള്ളിടി പോലെ ഒരു പണി വന്നത്... അട്മിനിസ്ട്രെഷനും റിസേര്‍ച്ചുമാണ് സെവെന്‍ത് സെമെസ്ടെറിലെ മെയിന്‍ സബ്ജെക്ട്സ് .
സി വി രാമനും രാമാനുജനുമൊക്കെ കുത്തിയിരുന്ന് റിസേര്‍ച്ചിയത് പോലും നേരെ ചൊവ്വേ ഞാന്‍ വായിച്ചു നോക്കിയിട്ടില്ല... പിന്നെയാ സ്വന്തമായൊരു റിസേര്‍ച്..
. ഹും.. എന്‍റെ പട്ടി ചെയ്യും ...!!!
പക്ഷെ പട്ടി പോയി യൂണിവേര്സിറ്റി എക്സാം എഴുതത്തില്ലല്ലോ?
റിസേര്‍ച് ചെയ്യാതെ ഒരു രക്ഷയുമില്ലെന്നായി...
അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഒരു ടോപിക് ചെയ്യേണ്ടത് എന്‍റെ ഗ്രൂപ്പില്‍ പ്രകാശും ക്രിസ്ടിയും ഞാനും പിന്നെ 2 ഗേള്‍സും (അതും ക്ലാസ്സിലെ ഏറ്റവും ചവറ് സാദനങ്ങള്‍ രണ്ടെണ്ണം... ) അത്ലീസ്റ്റ് കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേരൊക്കെ ആയിരുന്നെങ്കില്‍ റിസേര്‍ച് ചെയ്യാന്‍ ഒരു ഇന്ട്രെസ്റ്റ് ഒക്കെ വന്നേനെ... ഇത് ഒരു മാതിരി വികാരമില്ലാത്ത റിസേര്‍ച്....!!!
ആരെക്കൊണ്ടു പറ്റും ഇതിന്‍റെ പുറകെ നടക്കാന്‍.... ഹും..
എല്ലാവരും നേരെ ചൊവ്വേ റിസേര്‍ച്ചിയപ്പോള്‍ ഞാനും പ്രകാശും കൂടെ കോയമ്പത്തൂരിലെ ഒരുമാതിരിപ്പെട്ട വൈന്‍ ഷോപ്പുകളുടെ എല്ലാം ഗുണനിലവാരത്തെപ്പറ്റി ചെറുതല്ലാത്തൊരു റിസേര്‍ച് നടത്തി..

അങ്ങനെ നീണ്ട ഒരു മാസത്തെ റിസേര്‍ച്ചിനൊടുവില്‍ മാറ്റര്‍ പ്രിന്‍സിപ്പലിന്‍റെ മേശപ്പുറത്തെത്തി...
കൂടെ ഒരു പരാതിയും ,
റെസ്പെക്ടെഡ് മാടം , താങ്കള്‍ ഞങ്ങള്‍ക്ക് കമ്പനിയായി നല്‍കിയ 3 ബോയ്സിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റെഷനില്‍ അറിയിക്കാന്‍ താല്‍പ്പര്യം....

''പടച്ചവനേ... പണി പാലും വെള്ളത്തില്‍.....!!!''

വെരി നെക്സ്റ്റ് ഡേ തന്നെ കിട്ടി ' 24th സസ്പെന്‍ഷന്‍ ഓര്‍ഡര്‍'
കൂടെ ഒരു പണിഷ്മെന്റും മൂന്നു പേരും കൂടി പുതിയൊരു റിസേര്‍ച് ടോപിക് എടുത്തു ചെയ്യണം... അതും ഒരാഴ്ചയ്ക്കുള്ളില്‍...
'' എന്ത് രസകരമായ ആചാരങ്ങള്‍''
മലയാളി പെണ്പിള്ളേരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പാടില്ല (പ്രത്യേകിച്ച് മണ്ണാര്‍ക്കാട് ഭാഗത്തുള്ള പല്ലില്‍ കമ്പിയിട്ട പെണ്പിള്ളേരെ )എന്ന് എനിക്ക് മനസിലായി...
റിസേര്‍ച്ചിന്‍റെ സ്പെല്ലിംഗ് പോലും നേരെ ചൊവ്വേ അറിയാന്‍ പാടില്ലാത്തവന്മാരാ തനിയെ റിസേര്‍ച് ചെയ്യാന്‍ പോകുന്നത്...
ഒരു ദിവസം മുഴുവന്‍ തല പുകഞ്ഞാലോചിച്ചു ..
രണ്ടാം ദിവസം ലഡ്ഡു പൊട്ടി.... അളിയാ നേരെ സുലൂര്‍ക്ക് വിടുക അവിടെ ആര്‍ വി എസ് കോളേജിലെ ഏതേലും ഒരു കൂതറയെ പൊക്കുക.. റിസേര്‍ച് ഒരെണ്ണം അടിച്ചു മാറ്റുക . കോപ്പി എടുക്കുക . സബ്മിറ്റ് ചെയ്യുക... !!!
അന്ന് സന്ധ്യക്ക്‌ നേരെ RVS ലേക്ക്, മലയാളികളെ പോലെ തൊലി വെളുപ്പില്ലെങ്കിലും സ്നേഹമുള്ളവരാണ് തമിഴത്തികള്‍... അവിടുന്ന് ഒരു പെങ്കൊച്ചിന്റെ സഹായത്തോടെ ആ ലൈബ്രറിയില്‍ നിന്നും ഒരു ബുക്ക്‌ലെറ്റും തൂക്കിയെടുത്ത് നേരെ റൂമിലേക്ക്‌...
ഒരു ദിവസം കൊണ്ട് അറേന്ജെമെന്‍റ് എല്ലാം ഭദ്രം...
ഇനി റിസേര്‍ച് ഗ്രൂപ്പിന് ഒരു പേരിടണം , എല്ലാവരും lavenders, millennium stars, അഗ്നി എന്നിങ്ങനെ ഇടിവെട്ട് പേരെല്ലാം ഇട്ടു കഴിഞ്ഞിരുന്നു..
നമ്മള്‍ എന്ത് പേരിടും ?
പിന്നേം ടെന്‍ഷന്‍...
വൈകിട്ട് പ്രകാശും ഷിഞ്ഞു മോനും ചാച്ചനും കൂടെ നേരെ രംഭയിലേക്ക് , ഗോപിചേട്ടന് ഓര്‍ഡര്‍ കൊടുത്തു...'' ചേട്ടാ ആറു KF STRONG ''
ഗോപിചെട്ടന്‍റെ ധര്‍മ്മസങ്കടം.., KF തീര്‍ന്നെടാ , സിന്ഗാരോ എടുക്കട്ടെ...!!!!സ്ട്രോങ്ങാ...

ഗോപിചെട്ടന്‍ പറഞ്ഞാല്‍ പിന്നെ അതിനു അപ്പീല്‍ ഇല്ല,,..
പറഞ്ഞത് ഷിഞ്ഞു മോനാണ്..
അപ്പോള്‍ പ്രകാശിന്‍റെ മനോവ്യതം...
ഡാ.. ഇന്നേയ്ക്ക് ശീക്രം മുടിച്ചിട്ട് റൂമുക്ക്‌ പോയി റിസേര്‍ച്ചുക്ക് പേര് പോട വേണ്ടാമാ..?
അപ്പോഴേക്കും ഒരു ട്രേയുമായി ഗോപിചെട്ടന്‍ എത്തി..
ദാ,,..Z I N G A R O ... ?

പ്രകാഷേ, തലൈവരേ.. എപ്പടി ഇരുക്ക്‌ സിങ്കാരോ?
ഊം.. സ്ട്രോങ്ങാ താ ഇരുക്ക്‌...
അപ്പൊ നോ മോര്‍ ഡിസ്കഷന്‍സ് റിസേര്‍ച് ഗ്രൂപ്പ് നെയിം കണ്‍ഫേംഡ് ..
''Z I N G A R O S''


പിറ്റേ ദിവസം ബൈന്‍ഡ് ചെയ്ത കോപ്പിയുമായി നേരെ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക്‌...
ഞങ്ങള്‍ വിചാരിച്ചത് പോലെ തന്നെ 'തള്ള' ചോദിച്ചു ..
സിങ്കാരോ ഹേ തോ ക്യാഹെ...?
മാഡം..,അത് വന്ത്...,സിങ്കാരോ മീന്‍സ് സംതിംഗ് ഡെഡിക്കേഷന്‍.....
അല്ലേടാ പ്രകാശെ?
പ്രകാശ് തലയാട്ടി... ആമാ മാഡം .. ഡെഡിക്കേഷന്‍... ഡെഡിക്കേഷന്‍..!
പ്രിന്‍സി: വാഹ്... വാട്ട് എ മീനിങ്ങ്ഫുള്‍ നെയിം ... എക്സല്ലെന്റ്റ്...
ഗുഡ് ബോയ്സ്..........!!!

NB:എന്‍റെ കോഴ്സ് കഴിഞ്ഞ് സപ്രിട്ടിക്കറ്റ് വാങ്ങാന്‍ കോളേജില്‍ ചെന്നപ്പോള്‍ ചുമ്മാ ഒന്നു ലൈബ്രറിയില്‍ കയറി .. റിസേര്‍ച് സെക്ഷനില്‍ ഇപ്പഴുമുണ്ട് തലയെടുപ്പോടെ ഞങ്ങടെ 'zingaro സ്ട്രോങ്ങ്‌''

റിസേര്‍ച്ചിനു ഞങ്ങള്‍ പൂര്‍ണ്ണമായും കടപ്പെട്ടിരിക്കുന്നത് RVS ലെ, ആ തമിഴത്തി കൂട്ടുകാരിയോടാണ്... മലയാളികള്‍ കാണിക്കാതിരുന്ന സ്നേഹവും അനുകമ്പയും ഞങ്ങളോട് കാട്ടിയതിനു നന്ദിയുണ്ട് ഒരു പാടൊരുപാട്...

Sunday, June 12, 2011

എച്ച്യൂസ്മീ.... നിങ്ങളിത്തിരി ഓവറല്ലേ?



എച്ചൂസ്മീ.., തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... ഈയിടെയായി താങ്കള്‍ ഇത്തിരിയല്ല ഒത്തിരി ഓവറാണ്... ഇന്‍ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ കിടിലമായി താങ്കള്‍ അവതരിപ്പിച്ചപ്പോള്‍ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍ ..!! പിന്നീട് അതിന്‍റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഇറങ്ങിയപ്പോഴും എപ്പോഴും എവിടെയോ പത്ത് പൈസ കുറവുള്ള അപ്പുക്കുട്ടന്‍റെ ഭാവമാറ്റങ്ങള്‍ തന്മയത്തോടെ അവതരിച്ചതും എനിക്കിഷ്ട്ടപ്പെട്ടു...

തുടര്‍ച്ചയായ കഥാപാത്രാവതരണങ്ങള്‍ ഒരു കലാകാരന്‍റെ പെരുമാറ്റത്തെയും ജീവിതശൈലികളെയും ബാധിക്കുമോ ഇല്ലയോ എന്നെനിക്കറിഞ്ഞൂടാ..!! ... പിന്നെന്തിനാണ് താങ്കള്‍ ഈ വക്കു പൊട്ടിയവനെ പോലെ ' വോഡഫോണ്‍ 'കോമഡി സ്ടാറില്‍' കിടന്ന് കൊരവള്ളി പൊട്ടിച്ച് കാറുന്നത് ? ?
ശബ്ദ ഗാംഭീര്യം കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കുന്ന രാഷ്ട്രീയക്കാരുടെ ഐഡിയ ആണോ താങ്കളുടെ ഈ ചേതോവികാരത്തിനു പിന്നില്‍?
താങ്കളൊരു കോളേജ് അധ്യാപകനായിരുന്നു എന്ന് കേട്ടിട്ടുണ്ട് .
അതിന്‍റെ ബാക്കിപത്രമാണോ കേവലപ്രേഷകര്‍ക്ക് മനസിലാവാത്ത വിജ്രുംബിസ്ടിക്ക് ആയിട്ടുള്ള ഇന്ഗ്ലീഷ് പദങ്ങള്‍ കൊണ്ടുള്ള ഈ ഞാണിന്മേല്‍ക്കളി? അതോ പണ്ട് 'ഉഷാ ഉതുപ്പ്ആന്‍റി' സ്റ്റാര്‍ സിങ്ങറില്‍ പ്ലാസ്റ്റിക്‌ , ബോംബ്ലാസ്റ്റിക് , മെറ്റീരിയലിസ്റ്റിക്ക് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ടവനെ വണ്ടര്‍ അടിപ്പിച്ചത് പോലെയുള്ള ഒരു ശ്രമമാണോ?

പിന്നെ ഈ കോമഡി സ്റ്റാറില്‍ ഉഡുപ്പി ഹോട്ടലിലെ പട്ടരുടെ പ്രതിമ പോലെ വശങ്ങളിലേക്ക് തലയാട്ടി , കൈയ്യൊക്കെ എങ്ങോട്ടൊക്കെയോ വീശിക്കൊണ്ട് , മാക്ക് പൂക്ക് എന്ന താളത്തില്‍ രണ്ടു കാലുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞു കൊണ്ട് കിഷോര്‍ കുമാറിന്‍റെ ഒരു ഹിന്ദിപ്പാട്ടും പാടിക്കൊണ്ടുള്ള താങ്കളുടെ ഇന്‍ട്രോഡക്ഷന്‍ കാണുമ്പോള്‍ സത്യമായിട്ടും എനിക്കുന്നു തോന്നുന്ന വികാരം സഹതാപമാണ്...
പിന്നെ എന്ത് പറഞ്ഞാലും ജയനെപ്പോലെ ഉള്ള താങ്കളുടെ കൈവീശല്‍ പ്രശസ്തമാണല്ലോ?
ഒരിക്കല്‍ താങ്കളുടെ ഈ കൈവീശല്‍ കൊണ്ട് ശ്രുതി മേനോന്‍ എന്ന അവതാരികയുടെ മൂക്കിന്‍റെ പാലം ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്‌ ആരും മറന്നിട്ടില്ല..!! ആ കൊച്ചിന്‍റെ മുജ്ജന്മഫാഗ്യം ഒന്നു കൊണ്ട് മാത്രമാണ് അന്ന് പരിക്കില്ലാതെ രക്ഷപെട്ടത്... ഇല്ലായിരുന്നെങ്കില്‍ ശ്രുതിക്കൊച്ചും ഏതോ സിനിമയില്‍ കലാഭവന്‍ നവാസ് പറയുന്നത് പോലെ 'ഹൊഡഹരെ, ഹൊഡഹരെ, ഹൊഡഹരെ(കൊടകര ,കൊടകര,കൊടകര)എന്നൊക്കെ ജബ ജബാ അടിച്ചു നടന്നേനെ...!!!

പിന്നെ ഒരു സംശയം കൂടി ബാക്കിയുണ്ടെനിക്ക് ? നിങ്ങടെയൊക്കെ നാട്ടില്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സിട്ടാല്‍ പോലീസ് പിടിക്കുമോ? അതോ ഉസ്താദിലെ ലാലേട്ടന്‍റെ റിവേഴ്സ് ഗിയറില്ലാത്ത വണ്ടി പോലെ ചേട്ടന്‍റെ ഷര്‍ട്ടുകള്‍ ബട്ടന്‍സില്ലാതെ നിര്‍മ്മിക്കപ്പെട്ടവയാണോ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാണ്... അവിവേകമായെങ്കില്‍ ക്ഷമിക്കണം...!!!
ഇതൊരുമാതിരി 'ചന്ത' സിനിമയിലെ ബാബു ആന്റണി സ്റ്റൈലാണ്.
ആറാം ക്ലാസിലെ പിള്ളേര്‍ക്ക് പോലും പാകമാകാത്ത ഒരു കുട്ടി ഷര്‍ട്ട്മിട്ട് ചാടി ചാടിയുള്ള ഈ വരവ് കാണുമ്പോള്‍ എന്‍റെ ഓര്‍മ്മകളില്‍ വീണ്ടും 'അപ്പുക്കുട്ടന്‍' ജനിക്കുകയാണ്...
പ്ലീസ് വെറുപ്പിക്കരുത് , ഇത് എന്‍റെ മാത്രം അഭിപ്രായമാണെന്ന് എനിക്ക് തോന്നുന്നില്ല . ഏഷ്യാനെറ്റിലെ വിശ്വവിഖ്യാതമായ 'നമ്മള്‍ തമ്മില്‍' എന്ന പ്രോഗ്രാം ഉപേക്ഷിച്ച് ശ്രീകണ്ഠന്‍നായര്‍ കടന്ന് കളഞ്ഞപ്പോള്‍ വളരെയധികം പ്രതീക്ഷയോടാണ് ഏഷ്യാനെറ്റുകാര്‍ താങ്കളെ ആ ദൗത്യം ഏല്‍പ്പിച്ചത്... അവിടെയും ആ 'അപ്പുക്കുട്ടന്‍ എഫക്റ്റ്' തന്നെയാണോ താങ്കളെ ഗെറ്റ് ഔട്ട്‌ ഹൗസ് ആക്കിയത് എന്നെനിക്ക് സംശയം ഇല്ലാതില്ല ...

ഇത് താങ്കള്‍ വായിക്കുമോ ഇല്ലയോ എന്നെനിക്കറിഞ്ഞൂടാ..,
എങ്കിലും ഇതൊരപേക്ഷയാണ്... താങ്കളെപ്പോലുള്ള ഒരാളെ ഉപദേശിക്കുവാനുള്ളത്ര വിവരമോ വിദ്യാഭ്യാസമോ എനിക്കില്ല എന്നറിയാം...
എങ്കിലും ഒരുപാട് പേര്‍ താങ്കളെപ്പറ്റി ഇങ്ങനെ കുറ്റം പറയുന്നത് കേള്‍ക്കുമ്പോള്‍ സഹിക്കുന്നില്ല... അത് കൊണ്ട് എഴുതിപ്പോയതാണ്...
ഇന്ന് (june 12) താങ്കളുടെ പിറന്നാളാണ് എന്നറിഞ്ഞു .പിറന്നാള്‍ സമ്മാനമായി ഇങ്ങനെയൊരു പരാതി എഴുതേണ്ടി വന്നതില്‍ ഖേതമുണ്ട്...!!!
ഇഷ്ട്ടപ്പെട്ടില്ലാച്ചാല്‍ അങ്ങട് ഷമി... അല്ലപിന്നെ...

Tuesday, June 07, 2011

സുവോളജി ലാബിലെ കൊലപാതകം.. റീലോഡഡ്..!!



ഈ കഥ നടക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ അരൂക്കുറ്റിയിലാണ്.അതായത് ഏകദേശം ആലപ്പുഴ ഉപഭൂഖണ്ടത്തിന്‍റെ അക്ഷാംശ രേഖയുടെ വടക്ക് ഭാഗത്തായിട്ടു വരും..പണ്ട് പണ്ട് പണ്ട് വളരെ പണ്ട് പതിനാറാം നൂറ്റാണ്ടിനുമൊക്കെ മുന്‍പ് 1999 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്താംക്ലാസ്സില്‍ വെറും ഇരുന്നൂറ്റി ഇരുപത്തി എട്ടു മാര്‍ക്കിന്‍റെ കുറവ് മൂലം ഡിസ്റ്റിങ്ങ്ഷന്‍ ലിപ്പിനും കപ്പിനുമിടയ്ക്ക് നഷ്ട്ടമയതിന്‍റെ മനോവ്യഥയില്‍ കുണ്ടിതപ്പെട്ട് അടുത്തത് ഹാന്‍സ് വേണോ? ശംഭു വേണോ? (അന്ന് ചൈനി ഖൈനി റിലീസ് ആയിട്ടില്ല ) എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സ്കൂളിന്‍റെ മാനെജെര്‍ ജലീലിക്ക  എനിക്ക് മാനെജ്മെന്റ് ക്വാട്ടയില്‍ പ്ലസ് ടുവിന് അഡ്മിഷന്‍ ശരിയാക്കിത്തരുന്നത്... എറണാകുളം മഹാരാജാസില്‍ ഞാന്‍ കഷ്ട്ടപ്പെട്ട് ഒപ്പിച്ചെടുത്ത ഫോര്‍ത്ത് ഗ്രൂപ്പും പാര്‍ട്ടി ഓഫീസിലെ പോസ്റ്ററെഴുത്തുകളും മറൈന്‍ ഡ്രൈവിലെ ഉച്ച വാക്കും സുഭാഷ്പാര്‍ക്കിലെ സീന്‍ കാണലുമെല്ലാം പുട്ടുപോലെ എറിഞ്ഞു കളഞ്ഞിട്ട് വീണ്ടും യൂണിഫോമിന്‍റെ തടവറയിലേക്ക് പോകുന്നത് എനിക്ക് ചിന്തിക്കാവുന്നതിലും അധികമായിരുന്നു ... എന്ത് ചെയ്യാം വിധിയെ തടുക്കാന്‍ കനിമൊഴിക്ക്പോലും കഴിയാത്ത കലികാലമല്ലേ ഇത്... എന്‍റെ വിധിയും ഏതാണ്ട് അത് പോലൊക്കെ തന്നെയായി... വീട്ടുകാരും സ്കൂള്‍ മാനേജ്മെന്റും കൂടി സ്കൂളിലെ എന്‍റെ ജീവപര്യന്തം പൂര്‍ത്തിയാക്കുന്നതിനായി പ്ലസ് ടു പഠനം എന്ന വ്യാജേന രണ്ടു വര്‍ഷത്തെ കഠിന തടവിനു വിധിച്ചു...
ആലപ്പുഴ ജില്ലയിലെ പ്രകൃതി രമണീയമായ ഒരു സുന്ദര ഗ്രാമം !!
എന്‍റെ സ്വന്തം രാജ്യമായ പൂത്തോട്ടയില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ ബോട്ടുയാത്ര ചെയ്‌താല്‍ ഇപ്പറഞ്ഞ സ്ഥലത്തെതാം... (രണ്ടു കൊല്ലം കൊണ്ട് ബോട്ട് യാത്ര വെറുത്തു പോയി...)
ബോട്ടിറങ്ങി ചെല്ലപ്പണ്ണന്‍റെ ഷാപ്പും സുനില്‍ തിയേറ്ററും തൃച്ചാറ്റുകുളം അമ്പലവും പുതിയ പാലം എന്നറിയപ്പെടുന്ന ഒരു പഴയപാലവും കൂടി കഴിഞ്ഞാല്‍ അടുത്ത സ്ടോപ്പാണ് മ്മടെ സ്കൂള്‍... പണ്ട് പരശുരാമന്‍ ടൂള്‍സ് എറിഞ്ഞപ്പോള്‍ ഏറ്റവും അവസാനം പൊങ്ങിവന്ന ജില്ലയായത് കൊണ്ടും അന്തോണിച്ചന്‍, അച്ചുമാമ എന്നിങ്ങനെ പൊതുവെ സൌമ്യ ശീലരായ നേതാക്കള്‍ നിന്ന് പുഷ്പം പോലെ ജയിക്കുന്ന ചേര്‍ത്തല , മാരാരിക്കുളം എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നത് കൊണ്ടും ഒന്നാം തീയതി ബിവറേജ് അവധിയായതു കൊണ്ടും മഴ പെയ്താല്‍ ഞങ്ങള്‍ക്ക് ഒരാഴ്ച ലീവ് ഉറപ്പാണ്.. ഈ സമയത്തൊക്കെ ക്ലാസ്സിനകത്തുനിന്നും പുറത്തേയ്ക്ക് ചൂണ്ടയിട്ടാല്‍ വരാല്‍ , കൂരി, കൊമ്പന്‍ സ്രാവ് , തിമിങ്ങലം എന്നിങ്ങനെയുള്ള ശുദ്ധജല മത്സ്യങ്ങള്‍ കിട്ടും എന്നാണ് ഞങ്ങടെ സ്കൂളിലെ പ്യൂണ്‍ എമാന്‍റെ സാക്ഷ്യം! പ്യൂണ്‍ ഏമാനെ അങ്ങനെ വിളിക്കുന്നതിനു കാരണം ഉണ്ട്. സ്കൂളിലെ ഹെഡ് മാസ്റ്റര്‍ വരുന്നത് ബി എസ് എ സൈക്കിളിലാണ്..,പ്യൂണ്‍ ഏമാന്‍ കൈനറ്റിക് ഹോണ്ടയിലും. (പണക്കാരോട് എനിക്ക് ഫയങ്കര ബഹുമാനമാണ് )

ടി സ്കൂളിലെ ആദ്യത്തെ പ്ലസ് ടു ബാച്ച് ആയിരുന്നു അത്... അതു കൊണ്ട് തന്നെ ഞങ്ങളെ എങ്ങനെ മേയ്ക്കണം എന്ന വിഷയത്തില്‍ സ്കൂള്‍ മാനേജ്മെന്റിനും സാറുംമ്മാര്‍ക്കും ഒരു 'വര്‍ണ്യത്തിലാശങ്ക' അനുഭവപ്പെട്ടിരുന്നു. സൊ ആദ്യത്തെ ഒന്നു രണ്ടു മാസങ്ങളില്‍ നമ്മുടെതായ ചില നിയമങ്ങള്‍ ക്ലാസ്രൂമില്‍ നില നിന്നു പോന്നു..നേവി ബ്ലൂ കളര്‍ പാന്റും തൂവെള്ള ഷര്‍ട്ടും നിര്‍ബന്ധിത യൂണിഫോം ആയിട്ടുണ്ടെങ്കിലും നീല ജീന്‍സ് വിട്ട് ഒരു കളിയും കളിക്കാന്‍ നമ്മള്‍ തയ്യാറല്ലായിരുന്നു. ക്ലാസ്സില്‍ ചെന്നാല്‍ ആണ്‍പിള്ളേരുടെ സൈഡില്‍ മാത്രം ഹാജര്‍ കുറവായിരിക്കും . പണ്ട് ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ട്ടിത വിദ്യാഭ്യാസം പ്രാബല്യത്തില്‍ വരുത്തുന്നതിന് അഹോരാത്രം കഷ്ട്ടപ്പെടുന്ന പുരുഷരത്നങ്ങളായിരുന്നു എന്‍റെ കൂട്ടുകാരിലധികവും.. ഓരോന്നൊക്കെ മൈക്കാടു പണിയും തെങ്ങുകയറ്റവും റബ്ബറ് വെട്ടെല്ലാം കഴിഞ്ഞു ക്ഷീണിച്ച് സ്കൂളിലെത്തുമ്പോള്‍ ഒന്നാമത്തെ പിരീഡ് ഏകദേശം കഴിഞ്ഞിരിക്കും.

(ഈ ഇരുപത്തിയൊന്പത് കൊല്ലത്തിനിടയ്ക്ക് എന്‍റെ കൂട്ടുകാരെ ഓര്‍ത്ത് ഞാന്‍ അഭിമാനിചിട്ടുണ്ടെങ്കില്‍ അത് അവന്മാരെ ഓര്‍ത്ത് മാത്രമായിരുന്നു.. സ്വന്തം കാലില്‍ നില്‍ക്കുന്നതിന്‍റെ സുഖം എനിക്ക് മനസ്സിലാക്കിത്തന്ന ചുണക്കുട്ടികള്‍ എന്ന് ഞാന്‍ അവരെ വിശേഷിപ്പിക്കും , നെഞ്ചത്ത്‌ കൈവച്ച് അഭിമാനത്തോടെ..)


അങ്ങനെ അല്ലറ ചില്ലറ ഉടായിപ്പുകളൊക്കെ നടത്തി തട്ടി മുട്ടി നീങ്ങുമ്പോഴാണ് ബോര്‍ഡ് എക്സാം എന്ന ഫീകരന്‍ കളത്തിലിറങ്ങുന്നത്... പ്ലസ്‌ ടു പഠനം തുടങ്ങി രണ്ടു കൊല്ലം കഴിഞ്ഞിട്ടും E=mc2 എന്ന ഫോര്‍മുല ഏതു ബുക്കിലാന്ന് ആരെങ്കിലും ചോദിച്ചാല്‍ നിര്‍ധാക്ഷിണ്യം ബയോളജി ബുക്കെടുത്ത്‌
മലര്‍ത്തി വയ്ക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കുണ്ടായിരുന്നു.. സെമെസ്റെര്‍ എക്സാമിന് പെന്‍സില്ലിന്‍ കണ്ട് പിടിച്ച ശാസ്ത്രന്ജന്റെ പേരെഴുതാന്‍ പറഞ്ഞിട്ട് ക്ക , മ്മ ക്ഷ ,ണ്ണ ഇതൊക്കെ ഒറ്റയിരുപ്പിനു വരച്ചു പോയി,,,..
അവസാനം രക്ഷയായത് വെസ്റ്റ് ഇന്ടീസിന്‍റെ ഒരു ക്രിക്കറ്റ് കളിക്കാരന്‍റെ പേരായിരുന്നു... 'പെനിസില്ലിന്‍ ഈസ് ഇന്‍വെന്‍റെട്‌ ബൈ ലിങ്കണ്‍ റോബര്‍ട്ട്സ് '
അടുത്തിരുന്നവരൊക്കെ അലക്സാണ്ടെര്‍ ഫ്ലെമിങ്ങെന്നോ , മാങ്ങയെന്നോ തേങ്ങയെന്നോ ഒക്കെ എഴുതുന്നത്‌ കണ്ടെങ്കിലും എന്‍റെ വിശ്വാസത്തെ തകര്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു...
ലിങ്കണ്‍ റോബര്‍ട്ട്സ്ന് പെനിസില്ലിന്‍ കണ്ട് പിടിച്ചാല്‍ എന്താ കുഴപ്പം? അല്ലാ എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.... എന്താ കുഴപ്പം? അല്ലേലും ചില സമയങ്ങളില്‍ എന്‍റെ ഒരു ലൈന്‍ അങ്ങനാണ് , 'പുട്ട് ഈസ് പുട്ട് നോ മോര്‍ പുട്ട്'...(ഇട്ടത് ഇട്ടു പിന്നീടൊരു തിരുത്തലില്ല...) എനിക്ക് ശാസ്ത്രന്ജന്മാരെ കണ്ണെടുത്താല്‍ കണ്ടൂടാ അപ്പഴാ അവന്‍റെ അമ്മേടെ അപ്പറത്തെ വീട്ടിലെ E=mc2... !!!

മാത്തമാടിക്സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെട്ടിരുന്ന കണക്കു എന്ന വിഷയത്തില്‍ എന്‍റെ പ്രാവീണ്യം പ്രശസ്തമാണ് . ഔട്ട്‌ ഓഫ് 'നൂറ്റന്‍പതു' രണ്ടര മാര്‍ക്ക് വരെ കിട്ടിയിട്ടുണ്ട് ഞാന്‍ എന്ന സത്യത്തിന്... ചുമ്മാതൊന്നുമല്ല മാര്‍ക്ക് കുറഞ്ഞു പോയത് ഞാന്‍ ഹിന്ദി പഠിച്ചു കൊണ്ട് വന്ന ദിവസം അവര് കണക്കു പരീക്ഷ വച്ചു... തെറ്റ് ആരുടെ സൈഡിലാ... നിങ്ങള് പറ... !!
കണക്കു പരീക്ഷയുടെ പേപ്പറില്‍ 'ഓണം കേരള്‍ കാ ഏക്ക് ദേശീയ ത്യോഹാര്‍ ഹേ, ഓണം കാ ദിന്‍ ബച്ചേ നയെ നയെ കപ്പടെ പഹന്കര്‍ മന്ദിര്‍ മേം ജാതാ ഹേ.. ' എന്നെഴുതാന്‍ പറ്റത്തില്ലല്ലോ...
അത് കൊണ്ട് സ്വാഭാവികമായും രണ്ടര മാര്‍ക്ക് കിട്ടി... പക്ഷെ ആ പേപ്പറും കെട്ടിച്ചുമന്നു കൊണ്ട് എന്നെ ഹെട്മാസ്റെരിന്റെ അടുത്തൊന്നും കൊണ്ട് പോകേണ്ട കാര്യം കണക്കു ടീച്ചറിനില്ലായിരുന്നു എന്ന് ഈ വൈകിയ വേളയില്‍ ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്...

ഹെട്മാസ്റെരിനും കണക്കു ടീച്ചെറിനും പിന്നെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമൊക്കെ മാറി മാറി തല്ലാന്‍ ഞാന്‍ എന്താ പഞ്ചായത്ത് വകയാണോ? അല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാ..

വ്യത്യസ്തമായ പല പരീക്ഷണങ്ങള്‍ക്കും വേദിയാകുന്നത്‌ കെമിസ്ട്രി ലാബാണെങ്കിലും ഇത്തിരി ക്രിയേറ്റീവ് ആയിട്ട് എന്തേലും ചെയ്യണമെങ്കില്‍ സുവോളജി ലാബില്‍ വരണം.
തവളയേയും പാറ്റയേയും നിക്കറൂരി പരിപ്പിളക്കാനുള്ള രണ്ടു ഓപ്ഷനുകളില്‍ എനിക്ക് താല്പര്യം തവളയോടായിരുന്നു... എനിക്കും കിട്ടി ആരോ പിടിച്ചു കൊണ്ട് വന്ന ഒരു തവളയെ ...

റിസക്ഷന്‍ ബോര്‍ഡില്‍ തവളയെ മലര്‍ത്തിക്കിടത്തി രണ്ടു കൈകളും വലിച്ചു നീട്ടി ആണിയടിച്ചു . കാലുകളും കൂടി ആണിയടിച്ചതോടെ ഉമ്മറിന്‍റെ കയ്യില്‍ അകപ്പെട്ട ജയഭാരതിയെപ്പോലെ ആ തവള ചരിത്രവും ചാരിഥാര്‍ധ്യവുമെല്ലാം നഷ്ട്ടപ്പെട്ട് അവിടെ കിടന്നു... ഇനി വയറു കീറി കുടലും പിണ്ഡവും പുറത്തെടുത്തു ഭാഗങ്ങള്‍ അടയാളപ്പെടുത്തണം.. ഇതൊക്കെ കറക്റ്റായിട്ട് അറിയാമായിരുന്നെങ്കില്‍ ഞാന്‍ MBBS ന്‌ പോകൂല്ലായിരുന്നോ?
ആണികൊണ്ട് ബന്ധനസ്ഥനായ തവളയുടെ തലഭാഗത്ത്‌ കര്‍ത്താവിന്‍റെ ക്രൂശിത രൂപത്തിന്‍റെ മുകളില്‍ കാണുന്ന ആ ഷോര്‍ട്ട് ഫോം ഞാനെഴുതി വച്ചു... I N R I (ഇനി നിനക്ക് രക്ഷ ഇല്ലെടാ )
ഞാന്‍ സത്യമാണ് എഴുതിയത് .. സുവോളജി ലാബില്‍ അകപ്പെട്ട ഒരു തവളയും ജീവനോടെ പുറത്തു കടന്നതായി എനിക്കറിവില്ല... ബട്ട് സുവോളജി ടീച്ചര്‍ക്ക് അത് സുഗിച്ചില്ല. കിട്ടി ഗെറ്റ് ഔട്ട്‌ അടുത്ത സെക്കന്‍ഡില്‍... സത്യം എവിടെയും തോല്‍പ്പിക്കപ്പെടുന്നത് മെറ്റീരിയല്‍ ഫാക്ടെര്‍സ് ആയ സര്‍ക്കംസ്റ്റാന്‍സസും തെളിവുകളും കൊണ്ടാണല്ലോ?

ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഞാന്‍ മാത്രമേ ഇങ്ങനെ കൂതറയായിട്ടുള്ളൂ... ബാക്കിയെല്ലാവന്മാരും എല്ലാം തികഞ്ഞ മ മ മ മ .... മഹാന്മാക്കളാണെന്ന്... !!
നിങ്ങള്ക്ക് തെറ്റി .., 'HnO3 + HcO3 = പൈപ്പ് വെള്ളം'' എന്ന് പരീക്ഷിച്ച് തെളിയിച്ച മഹാരഥന്മാരും , നൈട്രസ് ഒക്സൈടിന് മുട്ടക്കറിയുടെ മണമാണ് എന്ന് വാദിച്ച മൊതലുകളും , പാറ്റയുടെ ശരീരം കീറി മുറിച്ചിട്ട് 'കുണ്ടി' മാത്രം അടയാളപ്പെടുത്തി വച്ച വീരശൂരപരാകൃമികളും വരെ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍...
ഇങ്ങനെയുള്ള ടീമിനെയെല്ലാം കൂടി ബോര്‍ഡ് എക്സാം എഴുതിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ തോറ്റത്തിനുള്ള അവാര്‍ഡ് ഞങ്ങടെ സ്കൂളിനു കിട്ടും എന്നുള്ളത് കൊണ്ട് മാനേജ്മെന്റും സാറുമ്മാരും കൂടെ ഒരു കടുത്ത തീരുമാനമെടുത്തു...
സയന്‍സ് ബാച്ചിലെ ബോയ്സിനെല്ലാം നിര്‍ബന്ധിത നൈറ്റ് ക്ലാസ്...
വൈകിട്ട് ആറുമുതല്‍ രാവിലെ ആറ് വരെ... പണി വരുന്ന വഴികളെ...
അതിനിടയ്ക്ക് പവര്‍കട്ടിന്‍റെ സമയമായ അരമണിക്കൂറാണ് ആകെ കിട്ടുന്ന ബ്രേക്ക് ടൈം. അതിനിടയ്ക്ക് അവിഹിതമായി ടോയിലെറ്റില്‍ പോക്കും വെള്ളം കുടിക്കാന്‍ പോക്കും വേറെ...
വീട്ടില്‍ നിന്നും കൊണ്ട് വരുന്ന പൊതിച്ചോര്‍ ഞങ്ങള്‍ക്ക് ഒന്നുമല്ലായിരുന്നു.. അങ്ങനെ ഒരിക്കല്‍ പവര്‍ക്കട്ട് സമയത്ത് ജോണും വിബിനും സജിത്തും റിയാസും അഭിലാഷും ഞാനും കൂടെ മുള്ളിക്കാന്‍ പോകുന്ന വഴിയെ പെട്ടെന്ന് ജോണിനെ കാണ്മാനില്ല. മൂത്രപ്പുരയുടെ സൈഡിലൊക്കെ നല്ല ഇരുട്ടാണ്‌...
ജോണേ... ഡാ ജോണേ... തീപ്പെട്ടി എവിടെടാ?
ജോണുമില്ല തിപ്പെട്ടിയുമില്ല . ഇനി ഇവനെങ്ങാനും ടോയിലെറ്റിലെ പുകവലി രഹസ്യം സാറിനോട് പറയാന്‍ പോയതായിരിക്കുമോ? ഈ വക കാര്യങ്ങളില്‍ ക്രിസ്ത്യാനികളെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളത്തില്ല...
പേടിച്ചിട്ട്‌ അഭിയുടെ പോക്കറ്റില്‍ കിടന്ന അരപ്പാക്കറ്റ്‌ ഗോള്‍ഡ്‌ ഫില്‍ടര്‍ വിയര്‍പ്പില്‍ കുതിര്‍ന്നു...
പെട്ടെന്ന് മൂത്രപ്പുരയുടെ സൈഡിലെ തെങ്ങിന്‍ ചുവട്ടില്‍ നിന്നും പോദ്ധോം എന്നൊരു സൌണ്ട്..അരണ്ട വെളിച്ചത്തില്‍ തെങ്ങില്‍ നിന്നും ഒരു മനുഷ്യരൂപം ഇറങ്ങി വരുന്നു... ഒപ്പം മേളില്‍ നിന്ന് ഒരു മുന്നറിയിപ്പും... ഒച്ചയുണ്ടാക്കല്ലെടാ മൈ മൈ മൈഡിയറുകളെ... ....
നല്ല പരിചയമുള്ള ശബ്ദം , ജോണളിയന്‍ കരിക്കിടാന്‍ കയറിയതാ...
അളിയാ... ബെസ്റ്റ് കണ്ണാ.. ബെസ്റ്റ്... !!!
അങ്ങനെ കല്ലിലിടിച്ച്‌ കരിക്കും പൊട്ടിച്ചു തിന്നു ഒരു പൊകയോക്കെ വിട്ടിരിക്കുമ്പോള്‍ മുന്നില്‍ വേറൊരു ആള്‍രൂപം .. അത് സാറായിരുന്നു എന്നറിയാന്‍ പെടലിക്ക്‌ പിടി വീഴുന്നത് വരെ കാത്തിരിക്കേണ്ടി വന്നു... പിന്നെ ഏഴു പേരെയും ക്ലാസ്രൂമില്‍ കൊണ്ട് വന്ന് ഏഴു നാല് ഇരുപത്തിയെട്ടു അടി എല്ലാവര്‍ക്കുമായി വീതിച്ചു തന്നു...കൂടെ ഒരു താക്കീതും.. ''നീയൊക്കെ വേണേല്‍ സ്വയം നശിച്ചോ.. എന്തിനാ വെറുതെ സമൂഹത്തിനെയും കൂടി കൊലയ്ക്കു കൊടുക്കുന്നത്...''
കൂടെ പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു ചെറിയ ക്ലാസും.. ഒരു പക്ഷെ സാര്‍ അന്ന് എന്നെ ഗെറ്റ് ഔട്ട്‌ അടിച്ചു വീട്ടിലൊക്കെ അറിയിച്ചു നാറ്റക്കേസാക്കിയിരുന്നെങ്കില്‍ വാശി കൊണ്ട് ഇന്നും ഞാന്‍ പുകവലിക്ക് അടിമയാരിരുന്നേനെ...പക്ഷെ അന്ന് അദ്ദേഹം പറഞ്ഞ ആ വാക്ക് എന്നെ ഒരു പാട് ചിന്തിപ്പിച്ചു... അന്ന് നിര്‍ത്തിയതാ ഞാന്‍ പുകവലി എന്ന ദുശീലം ...!!
ഇതെന്‍റെ കുമ്പസാരമല്ല .
ഒരു അലവലാതി എങ്കിലും നന്നാവാന്‍ ഞാന്‍ കാരണമാകുന്നെങ്കില്‍ സന്തോഷം...!!!



നിക്കോട്ടിന്‍ എന്ന ഭീകരനെ അടുത്തറിയാന്‍ ഇവിടെ ക്ലിക്കൂ.. ...









ഞാന്‍ ഇന്ന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കുറച്ചൊക്കെ കടപ്പെട്ടിരിക്കുന്നത് VJHSS എന്ന എന്‍റെ ഈ വിദ്യാലയത്തോടാണ് ...
എന്‍റെ നല്ല വിദ്യാലയമേ നന്ദി... ഒരുപാടൊരുപാട് ...

Thursday, May 19, 2011

എന്താ ജൂറീ നീ ഇങ്ങനെ?


സലിം കുമാറിന് ദേശീയ അവാര്‍ഡ്‌!!!
കേട്ടപ്പോള്‍ ഞാനും ഞെട്ടി ! 'ജയറാമിന് പദ്മശ്രീ കിട്ടാമെങ്കില്‍ സലിം കുമാറിന് ദേശീയ അവാര്‍ഡ് കിട്ടിയാല്‍ എന്താ .?' എന്ന പ്രായോഗിക ബുദ്ധി എനിക്കപ്പോള്‍ തോന്നിയില്ല...
സലിം കുമാര്‍ എന്നാല്‍ കൂതറയുടെ പര്യായ പദം ആയിട്ടേ എനിക്ക് തോന്നിയിരുന്നുള്ളൂ...(കുറച്ചു കാലം മുന്‍പ് വരെ...)കൃത്യമായിപ്പറഞ്ഞാല്‍ 2005 വരെ . 2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച രണ്ടാമത്തെ നടനായി ഈ സലിം കുമാറിനെ തിരഞ്ഞെടുത്തപ്പോള്‍ ഈ 'ജൂറി' എന്ന് പറയുന്നവള്‍ എവിടെയായിരുന്നു? അന്നൊന്നും ഈ സലിം കുമാറിന്‍റെ 'നല്ല' അഭിനയം ലവള്‍ കണ്ടില്ലായിരുന്നോ?

ഒരു കൊമേഡിയന്‍ എന്ന ഇമേജില്‍ നിന്ന് നേരിട്ട് ഒരു സ്വഭാവ നടന്‍ എന്ന കാറ്റഗറിയിലേക്ക് സലിം കുമാര്‍ എന്ന നടന്‍ കടന്നു വന്നത് അന്ന് മലയാളികളായ ജൂറികള്‍ക്ക്‌ സുഖിച്ചില്ല എന്ന് ഞാന്‍ പറയും...! പ്രതീക്ഷകള്‍ നഷ്ട്ടപ്പെട്ട ഒരു അച്ഛന്‍റെ വികാരവിചിന്തനങ്ങള്‍ തന്മയത്തോടെ അഭ്രപാളിയില്‍ അവതരിപ്പിച്ച സലിംകുമാറിന് അന്ന് കിട്ടിയ അവാര്‍ഡ് 'അവഗണന' മാത്രമായിരുന്നു... നേരെ മറിച്ച്‌ നമ്മുടെ ജനപ്രിയ താരങ്ങള്‍ ആരെങ്കിലുമായിരുന്നു ആ സിനിമയിലെ നായകന്‍ എങ്കില്‍ ഞാന്‍ ഉറപ്പു പറയുന്നു ഇന്നവര്‍ ദേശീയ അവാര്‍ഡിന്‍റെ ആറാം വാര്‍ഷികം ആഘോഷിച്ചേനെ.

ഒരാള്‍ താരമാവുന്നത് സ്വന്തം കഴിവുകള്‍ കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു . ഇന്നല്ലെങ്കില്‍ നാളെ അത് പുറം ലോകം തിരിച്ചറിയും . അപ്പോള്‍ ആ താരം ശ്രദ്ധിക്കപ്പെടും... അവാര്‍ഡ് വാര്‍ത്ത‍ അറിഞ്ഞയുടന്‍ മലയാളത്തിലെ പ്രമുഖരെല്ലാം തന്നെ പ്രതികരിച്ചത് ജൂറി മേമ്പേര്‍സില്‍ മലയാളികളില്ലായിരുന്നു എന്നായിരുന്നു...
നല്ല കാര്യം..! അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി...
ഇനിയും മലയാളികള്‍ ഈ ജൂറിയില്‍ ഉണ്ടാവാതിരിക്കട്ടെ... എങ്കില്‍ മാത്രമേ മലയാള സിനിമ രക്ഷപെടൂ ..

കലാമൂല്യമുള്ള സിനിമകളും അഭിനയതികവുള്ള താരങ്ങളും തിരശീലക്കുള്ളില്‍ ബന്ധിതരാക്കപ്പെടുന്നത് പരിഹാരമില്ലാത്ത പാപമാണ്... എല്ലാവരും കഴിവുകള്‍ പുറത്ത് കൊണ്ട് വരട്ടെ... ജനങ്ങള്‍ അത് കാണട്ടെ .. എന്നിട്ട് അവര്‍ വിധിക്കട്ടെ അവാര്‍ഡുകള്‍... മലയാളി ജൂറികളുടെ നാറിയ ജൂറിത്തരങ്ങള്‍ ഇനിയുമിവിടെ ആവര്‍ത്തിക്കപ്പെടരുത് എന്നത് അടിയന്‍റെ പ്രാര്‍ഥനയാണ്...

ലോകത്തിന്‍റെ ഏതു മൂലയ്ക്കും വ്യക്തിമുദ്ര പതിപ്പിച്ചവരാന് നമ്മള്‍ മലയാളികള്‍ . അതിനു കടിഞ്ഞാണിടാന്‍ കാരണമാവുന്നത് ഒരു മലയാളിയാണെങ്കില്‍ ....???
ഹാ... മലയാളമേ നിനക്ക് കഷ്ട്ടം..!!!

സലിമേട്ടാ.. താങ്കളാണ് ഇന്നത്തെ താരം. 2005 ല്‍ ദേവാംഗണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം. തീര്‍ച്ചയായും ഈ വിജയത്തില്‍ താങ്കള്‍ക്ക് അഭിമാനിക്കാം... ഈ വിജയത്തിന് വിയര്‍പ്പിന്‍റെ ഗന്ധമുണ്ട് ! കഠിനാധ്വാനത്തിന്‍റെ രൂക്ഷ ഗന്ധം വേറെയും ...
തോല്‍ക്കരുത്‌ ഒരു ജൂറിക്ക് മുന്നിലും ...
നിറഞ്ഞ മനസ്സോടെ ഒരായിരം ആശംസകള്‍.....!!

Monday, May 16, 2011

























Tuesday, May 10, 2011

വില്‍ക്കാനുണ്ട് മുദ്രാവാക്യങ്ങള്‍...



ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍ നട്ടെല്ലൂരി കൊട്ടയിലാക്കി IR-8ന് വളമാക്കും.. വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് ...
പണ്ട് പഠിക്കുന്ന കാലത്ത് ഉറക്കെ കേട്ടും വിളിച്ചും കാണാപ്പാടമാക്കിയ മുദ്രാവാക്യങ്ങളില്‍ ഒന്നാണിത്... ഏതു സമരത്തിനും നട്ടെല്ലും കൊട്ടയും അയ്യാറെട്ടുമെല്ലാം താരങ്ങളാവും... പിന്നെ ക്ലാസ് മുറികളിലെല്ലാം കോക്രി കാണിച്ച് വോട്ട് തെണ്ടി നടന്ന് അവസാനം എട്ടു നിലയില്‍ പൊട്ടുമ്പോള്‍ ''പെട്ടി പെട്ടി ബാലറ്റ് പെട്ടി , പെട്ടി തുറന്നപ്പോ ksu/sfi പൊട്ടി '' ആരാ അവിടെ ചെടിയുടെ മറവില്‍ ഞാനാ ഞാനാ KSU/SFI? ആരാ അവിടെ കരയുന്നേ ഞാനാ ഞാനാ KSU/SFI .. ഇന്നിങ്ങനെ സിരകളെ കോരിത്തരിപ്പിക്കുന്ന ഒരായിരം മുദ്രാവാക്യങ്ങള്‍... പിന്നെ കല്ലേറായി... തല്ലായി... തൊഴുത്തില്‍ കുത്തായി... സൈക്കിള്‍ ചെയിന്‍, ഹോക്കി സ്റ്റിക്ക്, കുറുവടി , മുളകുപൊടി... എന്നീ ടൂള്‍സിന്‍റെ മേല്‍പ്പൊടിയോടെ ഒരു ചന്ത തല്ല്... പിറ്റേന്ന് ഹെഡ് മാസ്ടെറുടെ പ്രധാനാധ്യക്ഷതയില്‍ ഒരു സമാധാന യോഗം . സന്ധിചേരല്‍ .. പല്ല് മുറുക്കെ കടിച്ചു കൊണ്ട് ഒരു ഷെയ്ക്ക്ഹാന്‍ഡ്‌... അതോടെ തീര്‍ന്നു വൈരാഗ്യങ്ങലെല്ലാം... (ബാക്കി വലിയ പരീക്ഷയുടെ ലാസ്റ്റ് ദിവസം... ??? )

ബൈ ദ വേ ഞാന്‍ പറഞ്ഞു വന്നത് മെയ്‌ പതിമൂന്നിനെക്കുറിച്ചാണ്...കുറച്ചു നാളുകളായി എനിക്ക് നോസ്ട്ടാള്‍ജിയയുടെ അസുഖമുള്ളത് കൊണ്ടാണ് ആമുഖം കൊടുത്തു വന്നപ്പോ ശകലം വിജ്രുബ്ബിസ്ടിക്ക് ആയിപ്പോയത്..
മന്നിച്ചിടുങ്കോ... !!
ഒരു മാസത്തോളമായി കേരളത്തിലെ ഭൂരിപക്ഷ രാഷ്ട്രീയ കക്ഷികളും ചില സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള ന്യൂന പക്ഷ രാഷ്ട്രീയ കക്ഷികളും ടെന്‍ഷനിലാണ്...പലരും ഹാന്‍സും ശംബുവുമൊക്കെ ഒരു ശീലമാക്കിക്കഴിഞ്ഞു എന്നാണ് 'ബിക്കി'ലീക്സിന്‍റെ സുപ്രധാന വെളിപ്പെടുത്തല്‍ .
എല്ലാവരും തിരഞ്ഞെടുപ്പിന്‍റെ ചൂടിലായിരുന്നു കുറേക്കാലം ഇപ്പൊ ദേ റിസള്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്.. സ്ഥാനാര്‍തികളും കുടുംബക്കാരുമെല്ലാം വീശോട് വീശാണ്... (ചൂടേയ്... )
ചിലരൊക്കെ കിട്ടിയ ഒരു മാസം ആയുര്‍വേദ സുഖചികില്‍സകള്‍ക്കൊക്കെ അങ്ങട് മാറ്റി വച്ചു. ടെന്‍ഷന്‍ മൂത്ത ചില നസ്രാണി നേതാക്കളെ വേളാങ്കണ്ണിയിലും പരിസര പ്രദേശത്തും കണ്ടവരുണ്ട്...(ജയിച്ചു കഴിഞ്ഞാല്‍ ആ പാവം വേളാങ്കണ്ണി മാതാവിന് ഒരു ഇരുപത്തിയഞ്ച് പൈസയെങ്കിലും നേര്‍ച്ചയിടണേ , അതെങ്ങനാ പിന്നെയാ വഴിക്ക് കാണൂല്ലല്ലോ ഈപ്പറഞ്ഞവരെയൊന്നും... )
ടെന്‍ഷന്‍ വരുന്നതിന്റെ റൂട്ട്കോസ് തേടി 'സ്വാമി ഇരിക്കുമ്പോള്‍ പളപളാനന്ദയെയും'' സ്വാമി 'നടക്കുമ്പോള്‍ കിടുകിടാനന്ദയെയും' അഭയം പ്രാപിച്ച് ശത്രുസംഹാര പൂജയും വെടിവഴിപാടും നടത്തിയവരുമുണ്ട് ഈക്കൂട്ടത്തില്‍... വിഷുവിനു ബാക്കി വന്ന ഓലപ്പടക്കവും പൊട്ടാസും പൊട്ടിച്ചു നിര്‍വൃതി അടഞ്ഞവര്‍ വേറെ...
ഇനി ബാക്കി വന്ന നല്ലൊരു ശതമാനം പേര്‍ ആശ്വാസം കണ്ടെത്തിയത് ബിവറേജ് മുത്തിയുടെ തിരുനടയിലാണ്...കാലത്തെ ബിവരേജിലെ ബ്രേക്ഫാസ്റ്റ് ക്യൂവില്‍ തലേ ദിവസത്തെ കെട്ട് വിടാതെ ആടി നിന്ന് അരയില്‍ തിരുകിയ ഹണീ ബീ പൈന്റ്റ് 'കിന്ണോം ' എന്നൊരു ശബ്ദത്തോടെ തറയിലേക്കടിച്ച് സര്‍വശ്രീ ബ്രഹ്മമംഗലം സദാനന്ദന്‍ അവര്‍കള്‍ ആണ് ആ ദിവസത്തെ കാര്യപരിപാടികള്‍ ഔപചാരികമായി ഉല്‍ഘാടിച്ചത്... ഡ്രൈ അടിച്ച് ഡ്രൈ അടിച്ച് ലിവര്‍ അടിച്ച് പോയി അകാലത്തില്‍ പോസ്റ്റായിപ്പോയ 'സര്‍ ഓസീയാര്‍ പൈലിയെ' മനസ്സില്‍ ധ്യാനിച്ച്‌ നാലും അഞ്ചും പേര്‍ ഷെയറിട്ട് ടസ്ക്കറും സല്‍സയും വരെ വാങ്ങിയടിച്ച് ടച്ചിങ്ങ്സായി അമൃതാന്ജന്‍ തോണ്ടി നാക്കിന്‍റെ മര്‍മ്മത്ത് തേച്ച് നിര്‍വൃതി അടഞ്ഞു ...

ഇന്ന് മെയ്‌ പതിനൊന്ന് ... റിസള്‍ട്ട് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം .. ഇനിയിപ്പോ സല്സയടിച്ച് സില്‍സിലയാവുന്ന കൂതറകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും... വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ പ്രൈവറ്റ് ബസില്‍ പൊതുവാളുകള്‍ കൊണ്ട് നിറയും ... പല നിറത്തില്, പല ഷേപ്പില്, പല സൈസില് പല പല വെറൈറ്റി വാളുകള്‍ അവതരിപ്പിക്കപ്പെടും...

അണികള്‍ കുറവുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ വേണ്ടി ഈവെന്റ്റ് മാനെജമെന്ടുകാര്‍ രംഗത്തിറങ്ങിയതായി ഏറ്റവും പുതിയ വാര്‍ത്ത...ജാഥയ്ക്കും ജില്ലാസമ്മേളനത്തിനും അണികളെക്കൂട്ടാന്‍ രണ്ടു പെഗ്ഗും കപ്പബിരിയാണിയും നൂറ്റന്‍പതു രൂപയും ഓഫര്‍ ചെയ്ത് നാട്ടിലെ കലിങ്കിന്‍റെ മുകളിലും ഷാപ്പിന്‍റെ മൂലയ്ക്കുമെല്ലാം ചൊറി കുത്തിയിരിക്കുന്ന പാണ്ടികളെ കൊണ്ട് വരെ ജയ്‌ വിളിപ്പിക്കുന്ന നേതാക്കന്മാര്‍ക്ക് ഒരാശ്വാസമാണ് ഈ വാര്‍ത്ത..

ഒരു നിശ്ചിത എമൌണ്ട് കൊടുത്താല്‍ പോസ്റര്‍ ഒട്ടിക്കുന്ന പ്രാരംഭ പ്രവര്‍ത്തികള്‍ മുതല്‍ സത്യാ പ്രതിജ്ഞയുടെ അന്ന് നേതാവ് ഇടേണ്ട ജോക്കിയുടെ നിറം വരെ നിശ്ചയിക്കുന്നത് അവരായിരിക്കും..

ഇലക്ഷന്റെ ഒന്നാം ഘട്ട റിസള്‍ട്ട് അറിയുമ്പോഴേക്കും ചേട്ടന്മാര്‍ പണി തുടങ്ങും...ന്യൂട്ടന്‍റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിനു വെല്ലുവിളിയായി 'ഇപ്പൊ ഊരിപ്പോകും' എന്ന അവസ്ഥയില്‍ ലോ വെസ്റ്റ്‌ ജീന്‍സുകള്‍ ഇട്ടു നടക്കുന്ന യോ യോ പിള്ളേരാണ് അണികളില്‍ പ്രധാനികള്‍ എന്നറിയുന്നു... തൊഴിലില്ലായ്മ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറായി ഇറങ്ങിയിരിക്കുന്ന ഈ ടീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ദേയമാണ്...
തിരഞ്ഞെടുത്ത സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഇവരുടെ തിരഞ്ഞെടുപ്പ്കാലപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ചെയ്തു തീര്‍ക്കുന്നത്... താഴെപ്പറയുന്നവയാണ് ഇവരില്‍ നിക്ഷിപ്തമായിരിക്കുന്ന മെയിന്‍ ഉത്തരവാദിത്വങ്ങള്‍ ...

1.തോല്‍ക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്തിക്ക് വേണ്ടി തൊള്ള കീറി മുദ്രാവാക്യം വിളിക്കുക,,(ചുരുക്കിപ്പറഞ്ഞാല്‍ കാശും പോയി, മാനവും പോയി....... .............. എന്നാ അവസ്ഥ )

2. എതിര്‍സ്ഥാനാര്‍ഥിയുടെ പോസ്ടറില്‍ കരിയോയില്‍ ഒഴിക്കുക, മൂത്രം ഒഴിക്കുക..(..... സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടാ )

3.സ്ഥാനാര്‍ഥിയുടെ കൊടിയും പിടിച്ചു തട്ടുകടകള്‍ക്കുള്ളില്‍ കയറി മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുക (ചിരട്ട, പരട്ട , എന്നിങ്ങനെ ചില്ലക്ഷരങ്ങള്‍ അടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് ഒരു പ്രത്യേക ക്ലോപ്യച്ച്രുതി ഉണ്ടായിരിക്കും ,)

4.സ്ഥലത്ത് കള്ളവോട്ട് നടന്നിട്ടുണ്ടെന്നും , സാമുദായിക വോട്ടുകള്‍ രായ്ക്കുരാമാനം തിരിഞ്ഞു കുത്തിയിട്ടുണ്ടെന്നും ബെര്‍തെ പറഞ്ഞ് നടക്കുക..(ഇതിനു ആരെങ്കിലും എതിര് പറഞ്ഞാല്‍ ചുമ്മാ മുഖ്യമന്ത്രിയെ കുറ്റം പറയുക )

5. അന്തിമ റിസള്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ കുറുക്കന്‍ തോല്‍ക്കുന്ന രീതിയില്‍ വൃത്തികെട്ട സമിണ്ടില്‍ കൂവുക,,..(ഏഴു കിലോമീറെര്‍ ചുറ്റളവില്‍ കേള്‍ക്കണം )

6. ആദിവാസികളെ പോലും കുരു പൊട്ടിക്കുന്ന സൈസ് സ്റെപ്പുകള്‍ അടങ്ങിയ ടപ്പാംകൂത് കളിക്കുക..(ഏകദേശം കൃഷ്ണനും രാധയും ആല്‍ബത്തിലെ മൂണ്‍ വാക്ക് പോലെ )

7.എതിര്‍ സ്ഥാനാര്‍ഥിയുടെ വീടിനു പുറകില്‍ നിന്ന് അമിട്ട് കത്തിച്ച് മുറ്റത്തെയ്ക്കെറിയുക .(അത് കേട്ട് വീട്ടിലെ പട്ടി ഇറങ്ങി ഓടുമ്പോള്‍ ഓടുന്ന നായക്ക് ഒരു മുഴം മുന്‍പേ ഓടുക )

8. എതിര്‍കക്ഷിയുടെ കോലം കത്തിക്കുക.

9.ജയിച്ച സ്ഥാനാര്‍ഥിയുടെ ഇടവും വലവും ചുമ്മാ നെഞ്ച് വിരിച്ചു നില്‍ക്കുക (പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിട്ടല്ല... ബെര്‍തെ ഒരു രസം.. )

10. വിജയശ്രീ ലാളിതനായി തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥി യെത്തുമ്പോള്‍ ആ പഴയ മുദ്രാവാക്യം വിളിക്കണം(ഞങ്ങള്‍ക്കൊന്നെ നേതാവുള്ളൂ ..................... മോന്‍ സിന്ദാബാദ്... )
ഇത് പറയുന്നതിനൊപ്പം നാല് പേര് പിടിച്ചാല്‍ പൊങ്ങാത്ത അത്രയും വലിപ്പമുള്ള ഒരു മാല നേതാവിന്‍റെ പെടലിക്ക്‌ വച്ച് കൊടുക്കണം ..(ബില്‍ എന്തെങ്കിലും പെന്റിംഗ് ഉണ്ടെങ്കില്‍ മാലയ്ക്കുള്ളില്‍ നായങ്കണ പൊടിയോ , ചൊറിയനത്തിന്‍റെ ഇലയോ ലൈറ്റായിറ്റ് തൂവാവുന്നതാണ്.. നല്ലയിനം ഉറുമ്പിന്‍ കൂട് കിട്ടുകയാണെങ്കില്‍ അതായിരിക്കും ഉചിതം...)


NB: ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കപ്പ ബിരിയാണി... !!!!!!

Thursday, April 14, 2011

വിഷുക്കണിയും 'ഷെയ്ക്ക് ഘടോല്‍ഘജന്‍ അല്‍ സപ്പോര്‍ട്ടി'യും



വിഷു എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയായിപ്പിറന്ന എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് കണിക്കൊന്നയും കൈനീട്ടവും ഓടക്കുഴലും കള്ളക്കണ്ണനുമൊക്കെയാവും .... ഏകദേശം ഒരു 95-96 കാലഘട്ടം വരെ വിഷു എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സിലും ഈ സെറ്റപ്പൊക്കെ തന്നെയായിരുന്നു.... പക്ഷെ ആ നിറമുള്ള സെറ്റപ്പിന് ബ്ലാക്ക് മാര്‍ക്ക് വീഴാന്‍ വല്യ കാലതാമസം ഒന്നു വേണ്ടി വന്നില്ല... പിന്നെയങ്ങോട്ട് 'വിഷു' എന്നല്ല 'ഷു' എന്ന് കേട്ടാല്‍ പോലും ഓര്‍മ്മ വരുന്നത് നൂല്‍ ബന്ധമില്ലാതെ തലയില്‍ മയില്‍പീലിയും ചൂടി കക്ഷത്തില്‍ ഓടക്കുഴലും തിരുകി പ്ലാവേല്‍ വരിക്കച്ചക്കകള്‍ക്കിടയില്‍ ''എന്റമ്മച്ചീ... '' എന്ന് വലിയ വായില്‍ ശ്രുതി മീട്ടുന്ന 'ഘടോ'യെയാണ്...
എന്‍റെ ഊഹം ശരിയാണെങ്കില്‍ ഓര്‍മ്മകള്‍ക്ക് ഒരു പതിനാറു വര്‍ഷത്തോളം പഴക്കമുണ്ടാകണം...

മധ്യവേനലവധിക്കാലത്തെ ഒരു വിഷു ദിനത്തിലാണ് നാടിനെ നടുക്കിയ ആ സംഭവം നടക്കുന്നത്..
പരമ്പര ഗതാഗതമായി കിട്ടിയ കുരുട്ടു ബുദ്ധി ഒരു മെയിന്‍ ഫാക്റ്റര്‍ ആയി വരുമ്പോള്‍ മാത്രം കുടുംബക്കാരുടെ കയ്യില്‍ നിന്നൊക്കെ എണ്ണാന്‍ പറ്റാത്ത രീതിയില്‍ തല്ലു വാങ്ങിക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ അല്‍പ്പം ക്രിയേറ്റിവ് ആയി ചിന്തിച്ച് നാട്ടുകാരുടെ വായില്‍ നിന്നും തെറി കേള്‍ക്കുന്നത് ഒബ്വിയസ്ലി എന്‍റെ ഒരു ശീലമായിക്കഴിഞ്ഞിരുന്നു... മോശം പറയരുതല്ലോ എന്‍റെ തലയില്‍ തൌസന്റ് വാട്ട്സില്‍ പ്രകാശിച്ചു നില്‍ക്കുന്ന കുന്തളിപ്പുകള്‍ക്കെല്ലാം എന്നും ഗ്രൌണ്ട് സപ്പോര്‍ട്ടുമായി എന്‍റെ കസിന്‍ ബ്രതര്‍ ഒരുത്തനുണ്ടായിരുന്നു... പേര് ചോദിക്കരുത് എന്നെ വേങ്ങരയില്‍ സ്ഥാനാര്‍ഥി ആക്കാമെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ പറയില്ല... (ഇനിയും അവന്‍റെ ഇടി കൊള്ളാന്‍ വയ്യ!!! ) തല്‍ക്കാലം നമുക്കവനെ 'ഷെയ്ക്ക് ഘടോല്‍ഘജന്‍ അല്‍ സപ്പോര്‍ട്ടി ' എന്ന് വിളിക്കാം... ഇതാകുമ്പോള്‍ വിളിക്കാന്‍ എളുപ്പമുണ്ടല്ലോ ?? യേത്?

അങ്ങനെ ആ വിഷു ദിനത്തിന്‍റെ തലേന്ന് പതിവ് പോലെ ഞാനും 'ഷെയ്ക്ക് ഘടോല്‍ഘജന്‍ അല്‍ സപ്പോര്‍ട്ടി'യും കൂടി എന്‍റെ വീട്ടിലെ പട്ടിയെ പുഷ് അപ്പ്‌ എടുക്കാന്‍ പഠിപ്പിക്കുകയായിരുന്നു.
അപ്പോഴാണ്‌ ആ വേണ്ടാത്ത ലഡ്ഡു പൊട്ടിയത് മ്യോനെ...
എടാ 'ഘടോ' (സ്നേഹം കൂടുമ്പോ ഞാനവനെ അങ്ങനെയും വിളിക്കും ) നാളെ വിഷുവല്ലേ ..,

ഘടോ: ഊം.. അതിന്...

ഞാന്‍: അല്ലാ... നമ്മുടെ കൂടെ ക്രിസ്മസ് കരോളിനൊക്കെ കുട്ടന്‍ വരുന്നതല്ലേ .. നമുക്ക് നാളെ അവനെയൊന്നു ഞെട്ടിച്ചാലോ?
നമുക്കൊരു കൃഷ്ണന്‍റെ വേഷമൊക്കെ കെട്ടി കുട്ടനെ കണി കാണിച്ചാലോ?

ഘടോ:ഗുഡ് ഐഡിയ... പക്ഷെ വാട്ട് എബൌട്ട്‌ കോസ്റ്റ്യൂം ?

മമ്മിയുടെ നീല സാരി ഉടുപ്പാക്കാം , മാല തല്‍ക്കാലം ചെമ്പരത്തിപ്പൂവ് കൊണ്ടായാലും മതി.
കിരീടം ???/ അത് പ്ലാവിലയാക്കാം...
പക്ഷെ മയില്‍പ്പീലിക്കിനി എന്ത് ചെയ്യും ???

ഘടോ: ഡാ കുട്ടന്‍റെ വീടിന്‍റെ ഉമ്മറത്ത് വച്ചിരിക്കുന്ന മുരുകന്‍റെ ഫോട്ടോയ്ക്ക് പുറകില്‍ അവന്‍റെ അച്ചന്‍ പളനിയില്‍ പോയപ്പോ കൊണ്ട് വന്ന ഒരു കെട്ട് മയില്‍ പീലി ഇരിക്കുന്നുണ്ട്.. അത് ചോദിച്ചാലോ?

ഞാ: അയ്യേ... മണ്ടാ.. ചോദിക്കാന്‍ പോയാല്‍ നമ്മുടെ പ്ലാന്‍ പൊളിയത്തില്ലെടാ ?

ഘടോ: ഊം ... 'പൊളിയത്തും'

''എന്തോന്ന് പൊളിയത്തോ?

അല്ല ....''പൊളിയും..'' ന്ന് , ഒരു പ്രാസമൊപ്പിച്ചു പറഞ്ഞപ്പോ അങ്ങനെ ആയിപ്പോയതാടേയ് ... ക്ഷമി ..


പിന്നെ മയില്‍‌പീലി എങ്ങനെയൊപ്പിക്കും...?
ഘടോ നീ വാ..., നമുക്ക് വഴിയുണ്ടാക്കാം..
നേരെ കുട്ടന്‍റെ വീട്ടിലേക്ക്...
ഉമ്മറത്ത് കുട്ടന്‍റെ അമ്മ ആഘോഷമായ മുറ്റമടിയിലാണ്...
പരിസരത്തെങ്ങും വേറെ ആരുമില്ല....

''ശ്യാമളചേച്ചിയേ... ...
കുറച്ചു പച്ച വെള്ളം എടുത്തു തന്നേ... ഓടിപ്പിടുത്തം കളിച്ചു ദാഹിച്ചിട്ടു വയ്യ... ...???????? ''

''സ്വന്തം വീട്ടീന്ന് പച്ച വെള്ളം പോലും കുടിക്കരുതെട്രാ '' എന്നര്‍ത്ഥത്തില്‍ ഒരു നോട്ടം നോക്കി ചൂലിന്‍റെ കടഭാഗം ഉള്ളം കയ്യിലിട്ട് രണ്ടിടി ഇടിച്ച് ശ്യാമളചേച്ചി അകത്തേയ്ക്ക് കയറിപ്പോയി...

ഹിയര്‍ കംസ് ദ ടൈം...

ആരുമറിയാതെ ഒരു മയില്‍‌പീലി അടിച്ചുമാറ്റണം...
മോഷണം പോലെ ടെന്‍ഷന്‍ പിടിച്ച മറ്റൊരു പണിയും കേരളത്തിലില്ല എന്ന് എനിക്കന്നു മനസ്സിലായി...
ശ്രീമുരുഗന്‍ എന്നെ നോക്കി കലിപ്പിക്കുന്നത് പോലെ എനിക്ക് തോന്നി...

മുരുഗാ.. സോറീട്ടോ... ഒരു ശ്രീകൃഷ്ണനെ സെറ്റ് ചെയ്യാന്‍ വേണ്ടിയാ , നാളെ റീപ്ലെയ്സ് ചെയ്തേക്കാം . ഒരു ദിവസം അങ്ങ് ബാക്കിയുള്ള മയില്‍പീലികള്‍ കൊണ്ട് ഒന്നു അഡ്ജസ്റ്റ് ചെയ്യണം...
മയില്‍ പീലി കയ്യിലായതും..., ''എന്തോ.ഓ ഓ .. മമ്മിയെന്നെ വിളിച്ചാര്‍ന്നോ?'''' എന്ന് ഒരു ഡയലോഗുമടിച്ച് ഒരൊറ്റയോട്ടം...
തൊട്ടു പുറകെ ഘടോയും
ഡാ ഘടോ നീയിത് എബിടെ ബരുവാ?
പോയി ശ്യാമള ചേച്ചി കൊണ്ട് വരുന്ന വെള്ളം കുടിച്ചിട്ട് വാടാ... .

നമ്മള്‍ ഒരു കള്ളത്തരം കാണിക്കുമ്പോള്‍ ആര്‍ക്കും സംശയത്തിനു ഇട കൊടുക്കരുത് (കൊച്ചുണ്ണിയുടെ ഒന്നാം പ്രമാണം ) അതല്ലേ അതിന്‍റെ ഒരു ഇത്.. യേത്? ആ അത് തന്നെ...

അങ്ങനെ നേരം ഇരുട്ടി അവിടെന്നോ സംഘടിപ്പിച്ച ഒരു കുല കൊന്നപ്പൂവും മമ്മി ചമ്മന്തിയരക്കാന്‍ കമഴ്ത്തി വച്ചിരുന്ന ഒരു തേങ്ങാമുറിയില്‍ വെളിച്ചെണ്ണയുമൊഴിച്ച് തിരിയും സെറ്റ് ചെയ്ത് കിടന്നുറങ്ങി...
രാവിലെ ആരും കാണാതെ പുറത്തിറങ്ങണം . അഞ്ചു മണിക്ക് പള്ളിയില്‍ മണിയടിച്ചു . ദി ഘടോ എന്നെ തോണ്ടി വിളിചെഴുന്നെല്‍പ്പിച്ചു . ഡാ പോകണ്ടേ'' നമ്മുടെ ഞെട്ടിക്കല്‍ മിഷന്‍''
ചാടിയെഴുന്നേറ്റു ബഹളമുണ്ടാക്കാതെ ഘടോയെ സാരിയൊക്കെ ഉടുപ്പിച്ചു മുഖത്ത് മുഴുവന്‍ ഉജാല തേച്ചു .
മയില്‍പ്പീലിയൊക്കെ വച്ച് കൊന്നപ്പൂവും താലവുമായി പുറത്തിറങ്ങി...

ഘടോ: ഡാ എങ്ങനുണ്ട് ഇപ്പൊ എന്നെ ക്കാണാന്‍?

ഹും.. കൊള്ളാം കൊള്ളാം ശ്രീകൃഷ്ണന്‍ കരിയോയിലില്‍ വീണത്‌ പോലുണ്ട് .

ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കുട്ടന്‍റെ വീട്ടിനു മുന്നിലെത്തി..

ഘടോ: ഡാ തീപ്പെട്ടി ഉരച്ച് തിരി കത്തിക്കെടാ..

ഹ്മം.. കത്തിച്ചു...

ഡാ പാട്ട് പാടണ്ടേ?

ദൈവമേ? വിഷുവിന്‍റെ അന്ന് കുട്ടന്‍റെ വീട്ടില്‍ ചെന്ന് ''എന്തതിശയമേ ദൈവത്തിന്‍ സ്നേഹം'' പാടാന്‍ പറ്റത്തില്ലല്ലോ?
പിന്നെ കാണാതെ അറിയാവുന്ന ഒരേയൊരു പാട്ട് 'ജനഗണ മന ' ആണ്
അതും അവസരോചിതമല്ല...

ഏതായാലും ഒരു പാടൊന്നും ആലോചിക്കേണ്ടി വന്നില്ല...
അസമയത്തെ ഇത്തിരി വെട്ടം കണ്ട് കുട്ടന്‍റെ വീട്ടിലെ ആ അറാം പിറന്ന പട്ടി എഴുന്നേറ്റു കുര തുടങ്ങി...

ദൈവമേ .. മുരുഗന്‍ പണി തന്നു ...

ഇരുട്ടത്ത് നേരെ നോക്കിയാല്‍ പോലും കാണാത്ത അത്ര കളറാണ് ഘടോയ്ക്ക് .. ഇപ്പൊ അതിന് പുറത്ത് ഉജാലയും കൂടെ... ചിരട്ടക്കരി ടാറില്‍ മുക്കിയത് പോലുണ്ട് ഇപ്പൊ...
പട്ടിയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?
പട്ടി കുരയോ കുര...പിന്നെ ഞങ്ങടെ നേരെയ്ക്ക് ഓടി വരുന്നു..

ഘടോ... എസ്കേപ്പ്...!!!

പറഞ്ഞു തീരുന്നതിനു മുന്‍പേ രണ്ടു പേരും ടാര്‍ജെറ്റ്‌ പോയിന്റിലെത്തി 'ഘടോ പ്ലാവേലും ഞാന്‍ തൊഴുത്തിന്‍റെ കഴുക്കോലിലും ..''

രക്ഷപെട്ടു.. അത് വരെ പട്ടി മാത്രമേ കുരയ്ക്കുന്നുണ്ടായിരുന്നുള്ളൂ... ഇപ്പൊ ഒരു കമ്പനിയ്ക്ക് പശുവും ആടും കോഴിയും ഒക്കെ കരയുകയാണ്...
ദൈവമേ എന്തൊരു പരീക്ഷണമിത്‌?

കുട്ടനെ 'കണി' കാണിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച രണ്ടു പാവം ചെറുക്കന്മാര്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ 'പണി' ആവുകയാണോ?
മുറുഹാ... എന്നോടീ ചതി വേണ്ടായിരുന്നു...
ഒച്ചയും ബഹളവും കേട്ടു അയലോക്കക്കാര് മുഴുവന്‍ വിഷുക്കണി കാണാനെത്തി ..
കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു ''കള്ളന്‍ കള്ളന്‍...''
ഈശ്വരാ ഈ ഒരു പേരും കൂടിയേ ഇനി കേള്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.. തിറുപ്പ്തി ആയി തിറുപ്പ്തി!!!

ഘടോ സ്പൈഡര്‍മാനെപ്പോലെ പ്ലാവില്‍ അള്ളിപ്പിടിച്ചിരിക്കുന്നു .
തലയില്‍ കിരീടമുണ്ട്, കഴുത്തില്‍ മാലയുണ്ട്, തലയില്‍ മയില്‍പ്പീലിയുമുണ്ട് പക്ഷെ... അരയില്‍ ആ സാരി മാത്രം ഇല്ലാ...
താഴെ ''കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയതാകട്ടെ'' എന്ന ലാഘവത്തോടെ പട്ടി ആ സാരി കടിച്ചു കീറുന്ന തിരക്കിലായിരുന്നു ...

ബഹളം കേട്ടു ഓടിവന്ന മമ്മിക്ക്‌ ഞങ്ങടെ മാനം പോയതിലല്ലായിരുന്നു സങ്കടം ..ആങ്ങള കല്യാണത്തിനു വാങ്ങിച്ചു കൊടുത്ത പട്ടു സാരി പട്ടി കൊണ്ട് പോയതിലായിരുന്നു...

അന്ന് കുട്ടന്‍ ചിരിച്ച ചിരിയുണ്ടല്ലോ... അത് ഓര്‍ക്കുമ്പോ എനിക്ക് കരച്ചില്‍ വരുവാ... ഇപ്പഴും...

Friday, April 08, 2011

ലതിക സുഭാഷ്‌ പ്രശസ്തയായ വഴികള്‍...!!



വഴിയെ പോകുന്ന വയ്യാവേലികളും വള്ളിക്കെട്ടുകളും വികട സരസ്വതിയുടെ അസമയ വിളയാട്ടം മൂലം ഇരു കയ്യും നീട്ടി സ്വീകരിച്ച് തയക്കവും പയക്കവും വന്ന കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ഒടുവില്‍ പണി കിട്ടിയത് വി എസ് അങ്കിളിനാണ്..
കഴിഞ്ഞ ദിവസം പാലക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് തന്‍റെ എതിര്‍സ്ഥാനാര്‍ഥിയും കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനിയുമായ ശ്രീമതി ലതിക സുഭാഷിനെതിരെ ''ലതിക സുഭാഷ് ഒരു തരത്തില്‍ പ്രശസ്തയാണ്, ഏത് തരത്തിലാണ് പ്രശസ്തിയെന്നത് നിങ്ങള്‍ അന്വേഷിച്ചു കഴിയുമ്പോള്‍ മനസ്സിലാവും’, എന്ന വിവാദ പ്രസ്താവന നടത്തി വി എസ് സ്റ്റാറാകാന്‍ ശ്രമിച്ചത്. സിണ്ടിക്കേറ്റ് മാധ്യമങ്ങളും പ്രതിപക്ഷവും മഹിളാ സമാജവുമെല്ലാം പൊട്ടും കുത്തി പൌഡറുമിട്ട് ദേഷ്യാനെറ്റിന്‍റെ ക്യാമറയ്ക്ക് മുന്നില്‍ പ്രസ്താവനകളിറക്കി....
വി എസ്സിന്‍റെ ഭാഷയെയും തനിക്കു ഇഷ്ടമില്ലാത്തവരെ 'ഒരുത്തിയെന്നും' ''പ്രശസ്തയെന്നും'' എല്ലാം ഇരട്ടപേരിട്ടു വിളിക്കുന്ന അദ്ദേഹത്തിന്‍റെ നയ'തന്ത്രങ്ങളെ' ഞാനും അപലപിക്കാം...

വേണമെങ്കില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന അഴിമതി രഹിത നിലപാടുകള്‍ക്കെതിരെ മുഖം നോക്കാതെ തെറി വിളിക്കാം...
അതുമല്ലെങ്കില്‍ വി എസ്സിനെ ഇനിയുള്ള കാലം പോലും പി ബിയുടെ പടി കാണിക്കരുത് എന്ന് പോളിറ്റുകാരോട് ശുപാര്‍ശ ചെയ്യാം...
പക്ഷെ ലതിക ചേച്ചിക്കെതിരെ അശ്ലീലച്ചുവയുള്ള പ്രസ്താവന ഇറക്കി എന്നതിനോട് മാത്രം യോജിക്കാന്‍ എനിക്ക് ശകലം വിയോജിപ്പുണ്ട്...
ഒന്നുമല്ലെങ്കില്‍ വി എസ്സിന്‍റെ പ്രായത്തെയെങ്കിലും നമ്മള്‍ മാനിക്കണ്ടേ?
''ലതിക സുഭാഷ് ഒരു തരത്തില്‍ പ്രശസ്തയാണ്, ഏത് തരത്തിലാണ് പ്രശസ്തിയെന്നത് നിങ്ങള്‍ അന്വേഷിച്ചു കഴിയുമ്പോള്‍ മനസ്സിലാവും’,
എന്ന പ്രസ്താവനയുടെ ചേതോവികാരം തേടി കുറച്ചൊക്കെ അന്വേഷണങ്ങള്‍ എനിക്കും നടത്തേണ്ടി വന്നു...
അവസാനം ചെന്ന് നിന്നത് ''എന്‍റെ സൃഷ്ടി '' എന്ന ബ്ലോഗിലാണ്...
വി എസ് പറഞ്ഞത് സത്യമാണ് .
ലതികേച്ചി പ്രശസ്തയാണ്..2008 മേയ് മാസം മുതല്‍ ബൂലോകത്ത് പ്രശസ്തയാണവര്‍ ... (ഞാന്‍ ബ്ലോഗ്‌ എന്ന് കേള്‍ക്കുന്നത് തന്നെ 2009 ലാണ്..) നാളിതു വരെ കഥകളും കവിതകളും ലേഖനങ്ങളുമടക്കം 114 ബ്ലോഗുകള്‍... 103 ഫോളോവേഴ്സ്, ഓരോ ബ്ലോഗിലും പതിനഞ്ചില്‍ കുറയാത്ത കമന്‍റുകള്‍ . ഇതായിരിക്കുമോ വി എസ് ശരിക്കും ഉദ്ദേശിച്ചത്?

അതേ ഇത് തന്നെയാണ് വി എസ് ഉദ്ദേശിച്ചത്...
വിശ്വാസം അതാണല്ലോ എല്ലാം...

(NB:ഞാനൊരു വി എസ് പക്ഷക്കാരനല്ല സത്യായിട്ടും... !!! )

ഇതാ ലതിക ചേച്ചിയുടെ ബ്ലോഗ്‌.. ഇവിടെ ക്ലിക്കൂ... http://entesrishty.blogspot.com/
.
.എന്തൊക്കെയായാലും ഇനി ലതിക സുഭാഷ്‌ പ്രശസ്തയായിക്കോളും അല്ലോ... (പടച്ചവന്‍റെ ചില തീരുമാനങ്ങള്‍ ഇങ്ങനെയാണ്... ചിലപ്പോള്‍ സൌഭാഗ്യങ്ങള്‍ വേണ്ടെന്നു വച്ചാലും അടിച്ചേല്‍പ്പിക്കും... !!!)
.
.
.
.
.
.

Saturday, April 02, 2011

പാക്കികളോട് പറയാന്‍ മറന്നത്....!!



സാധാരണ മനുഷ്യനെക്കാള്‍ രണ്ടെണ്ണം (ഐ മീന്‍ കണ്ണുകള്‍)കൂടുതല്‍ ഉണ്ടെന്നു കരുതുന്ന പാക്കികളോട് ഒരു വാക്ക് ...
നിന്‍റെയൊക്കെ വല്യമ്മയ്ക്ക് സ്ത്രീധനം കൊടുക്കാന്‍ കരുതി വച്ച മുതുമുത്തച്ഛന്‍റെ മടിക്കുത്തിലെ ഓട്ടക്കാലണ അല്ല ഇന്ത്യ എന്ന മഹാരാജ്യം... ഇനി നിങ്ങള്‍ക്കൊക്കെ അങ്ങനെയൊരു വിചാരമുണ്ടെങ്കില്‍ അതങ്ങ് കൊട്ടാങ്കുച്ചിക്കാട് കവലയില്‍ ചെന്ന് പറഞ്ഞാല്‍ മതി... ഇപ്പറഞ്ഞ തക്കാളികള്‍ക്കൊക്കെ ഒരു വിചാരമുണ്ട് ''അവന്മാരെല്ലാരും എല്ലാം തികഞ്ഞ ഫ്ലവറന്മാരാണെന്ന്''' എല്ലാം വെറുതെയാന്നു ഇപ്പൊ മനസ്സിലായില്ലേ...''

ഹും... കഴിഞ്ഞ നാല് ദിവസമായി മനസ്സിനുള്ളില്‍ എല്ലാം അടച്ചു വച്ച് നീറിപ്പുകയുകയായിരുന്നു ഞാന്‍..
ഇന്ത്യാ പാക്ക് സെമിയുടെ അന്ന് തുടങ്ങിയതാ അവന്മാരുടെ ഈ കൊണാപ്ലിക്കേഷന്‍ ....
ആകാക്ഷയുടെ മുള്‍മുനയില്‍ പാക്കിസ്ഥാന്‍ ടീം ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുമ്പോ പെട്ടെന്ന് കേബിള്‍ കണക്ഷന്‍ കട്ടായാല്‍ ഒരു ശരാശരി മലയാളി ആദ്യം വിളിക്കുന്നത്‌ കേബിളുകാരുടെ തന്തയ്ക്കായിരിക്കും...
ഇനി ഈ അവരാധം ചെയ്തത് പാക്കികള്‍ കരുതിക്കൂട്ടിയാണെന്നറിഞ്ഞാല്‍ ഒരു ഇന്ത്യക്കാരന്‍ എന്ത് പറയുമോ, അതേ ഞാനും പറഞ്ഞുള്ളൂ...
സൊ വെറുതെ എന്‍റെ ഡീസെന്‍സിയെ തെറ്റിദ്ധരിക്കണ്ടാ ആരും...
അതൊക്കെ പോട്ടെന്ന് വയ്ക്കാം ഇന്ന് രാവിലെ മൈ.. മൈ... (അല്ലെങ്കില്‍ വേണ്ട) മുടി വെട്ടാന്‍ വേണ്ടി ഒരു പാക്കിസ്താനിയുടെ കടയില്‍ ചെന്നപ്പോ ആ നാറി പറയുവാ..,

ആപ് ഇന്ത്യന്‍ ഹേ നാ?

താനൊരു കോപ്പും പറയാതെ മുടി വെട്ടുന്നുണ്ടോ എന്ന് ഞാനും...
അപ്പൊ ലവന്‍ പറയുവാ നിങ്ങടെ സീതാ ദേവിയെ അടിച്ചോണ്ട് പോയ രാവണന്‍റെ നാട്ടുകാരുമായിട്ടാ ഇന്നത്തെ ഫൈനല്‍...
ഓ ലോഗ് ബഹുത് ശക്തിശാലി ഹേ... !!!
അവന്‍റെ വല്യച്ഛന്‍റെ കിണ്ടി...

മറുത്തു വല്ലതും പറഞ്ഞാല്‍ മുടി വെട്ടുന്നതിന്‍റെ കൂടെ എന്‍റെ കഴുത്തും കൂടി വെട്ടിയെടുത്താല്‍ നഷ്ട്ടം അവനല്ലല്ലോ...
ബാര്‍ബര്‍ ഷോപ്പിലെ ലൊടുക്കു ടീവിയില്‍ ഇന്ത്യാ- ശ്രീലങ്ക ഫൈനല്‍ തുടങ്ങുന്നു...
ആദ്യം ദേശീയഗാനം .., അത് കേട്ടതോടെ ലവന്‍ ടീവിയുടെ വോളിയം കുറച്ചു വച്ചു.
ലോകത്തിലെ ഏറ്റവും നല്ല ദേശീയഗാനമായി UNESCO തിരഞ്ഞെടുത്ത എന്‍റെ ദേശീയഗാനത്തിന്‍റെ വോളിയം (അറിഞ്ഞോ അറിയാതെയോ എന്നെനിക്കറിയില്ല ) കുറച്ചു വയ്ക്കുന്നത് നേരിട്ട് അനുഭവിച്ചവന്‍റെ മനോ വികാരം പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകണമെന്നില്ല..
ഇന്ത്യയുടെ കളി തുടങ്ങി ഓരോ റണ്‍ എടുക്കുമ്പോഴും ഞാന്‍ പ്രാര്‍ഥിച്ചു ...
എന്‍റെ ദൈവമേ എനിക്ക് പ്രതികാരം ചെയ്യാന്‍ ഒരു ചാന്‍സ് തരണേ...
ആ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു ..
ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ലോകകപ്പ്‌ ഇന്ത്യയുടെ നെറുകില്‍...
ആ താ....ളി പുച്ചിച്ച് തള്ളിയ എന്‍റെ ദേശീയഗാനം ലോകം മുഴുവന്‍ ഏറ്റുപാടി...
ഹോസ്ടലിനു താഴെയുള്ള ആ ബാര്‍ബര്‍ ഷോപ്പില്‍ കേള്‍ക്കുമാറുച്ചത്തില്‍ ഞാനും വിളിച്ചു...
ഭാരത്‌ മാതാ കീ.... ജയ്‌...
ചക്ദേ ഇന്ത്യ...
.

ഇനി നിങ്ങള്‍ പറ ആ ഹറാംപിറന്നവനെ ഞാന്‍ കുറഞ്ഞ പക്ഷം ഇത്രയും തെറിയെങ്കിലും വിളിക്കണ്ടേ?



NB: പേരറിയാത്ത എന്‍റെ പാക്കി സുഹൃത്തെ ., നിനക്കുള്ള പണി ഞാന്‍ പെന്‍റിങ്ങില്‍ വച്ചിട്ടുണ്ട്രാ...
2011 ലെ എന്‍റെ ഫസ്റ്റ് ടാര്‍ജെറ്റ്‌ നീയാടാ.. (മലയാളത്തില്‍ എഴുതിയ ഭീഷണി അവന്‍ വായിക്കത്തില്ലാന്നു 250 % ഗ്യാരണ്ടിയുള്ളത് കൊണ്ടല്ലേ ഇതിപ്പോ പോസ്റ്റ്‌ ചെയ്തത്... ആരും ചെന്ന് പറഞ്ഞേക്കല്ലേ.
.. )

Sunday, March 27, 2011

മുന്‍പേ പറക്കുന്ന മണവാട്ടിമാര്‍ ..!!



1982 മുതല്‍ ഏകദേശം 1986 വരെ കേവലം വീട്ടിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാന്‍ എന്ന സംരംഭത്തെ കുറച്ചു കൂടി വിപുലീകരിക്കാനും മര്യാദ പഠിപ്പിക്കാനുമായി ഞങ്ങടെ നാട്ടിലെ LKG കം UKG യായ പള്ളിവക നേഴ്സറി സ്കൂളില്‍ എന്നെ കൊണ്ട് ചേര്‍ക്കാന്‍ പപ്പയും മമ്മിയും തീരുമാനമെടുത്തു... എന്നും വീട്ടുകാരുടെയും നാട്ടുകാരുടെയും ആഭ്യന്തര പ്രശ്നങ്ങള്‍ കൂലം കുഷമായി ചിന്തിച്ചു വശം കെട്ട എനിക്ക് ആ തീരുമാനം ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു... ഞാന്‍ സ്കൂളില്‍ പോയാല്‍ പിന്നെ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് ആര് പ്ലാവില പെറുക്കും? പാരിജാതത്തിന് ആര് വെള്ളമൊഴിക്കും..
ഹോ .. അണ്‍ ചിന്തിക്കബിള്‍ ...
ഇങ്ങനെ ബോള്‍ഡായ കുറെ പോയിന്‍റുകള്‍ നിരത്തി ഞാന്‍ എന്‍റെ നേഴ്സറില്‍ പോക്കിന് തടയിടാന്‍ ശ്രമിച്ചെങ്കിലും എന്‍റെ അനുവാദമില്ലാതെ ജീവിതത്തിലെ പ്രഥമ പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി എന്നെ നേഴ്സറിയില്‍ വിടാന്‍ തീരുമാനിച്ചു . അതോടു കൂടി അന്ന് വരെ വീട്ടുകാര് മാത്രം എന്നെ വിളിച്ചിരുന്ന ''കുരുത്തം കേട്ടവനെ, അധിക പ്രസങ്ങീ.., അലവലാതീ..'' മുതലായ സര്‍ നെയിമുകള്‍ നാട്ടുകാരും വിളിച്ചു തുടങ്ങി...

ഫസ്റ്റ് ഡേ ഒരു 2400 ഡെസിബല്‍ ശബ്ദത്തില്‍ വരെ ഞാന്‍ കരഞ്ഞു നോക്കിയെങ്കിലും വീട്ടുകാരുടെ ക്രൂരമായ തീരുമാനത്തില്‍ യാതൊരു മാറ്റവും കാണാഞ്ഞതില്‍ തുടര്‍ന്ന് നിലത്തു കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ ഞാന്‍ തീരുമാനിച്ചു.. പെട്ടന്ന് മമ്മി ഓടി വന്ന് എന്‍റെ രണ്ടു കയ്യേലും കൂട്ടിപ്പിടിച്ച് ഒരു മാതിരി എയര്‍പോര്‍ട്ടില്‍ കൂടി ട്രോള്ളി വലിച്ചു കൊണ്ട് പോകുന്നത് പോലെ മുറ്റത്ത് കൂടി എന്നെയും വലിച്ചു കൊണ്ട് നേഴ്സറിയിലെക്ക് .
ഫേഷ്യലി ആന്‍ഡ്‌ ഫിസിക്കലി 'കരിയോയിലില്‍ വീണ കാണ്ടാമൃഗത്തിന്‍റെ' ലുക്ക് ഉള്ള ഒരു ടീച്ചറിന്‍റെ കയ്യിലേക്ക് നവീന്‍ ജെ ജോണ്‍ എന്ന 'പിഞ്ചു' കുഞ്ഞിനെ എറിഞ്ഞിട്ടു കൊടുത്തിട്ട് '' ഹമ്മേ രക്ഷപെട്ടു'' എന്ന ഭാവത്തില്‍ മമ്മി കടന്നു കളഞ്ഞു... കഷ്ടം തന്നെ കാഷ്ടം..
കുറച്ചൊക്കെ കരഞ്ഞു നോക്കിയെങ്കിലും 'ഗ്രൌണ്ട് സപ്പോര്‍ട്ട്' കുറവായത് കൊണ്ട് ഞാനതങ്ങ് നിര്‍ത്തി .

അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് നേഴ്സറിയിലെ ക്രമസമാധാന നില പാടേ തകര്‍ന്നതിനും കാരണക്കാരന്‍ നവീനായി... എന്‍റെ കണ്ണില്‍ മണ്ണ് വാരിയെറിഞ്ഞ ജെയ്മോനെ പാട്ട സ്ലേറ്റ്‌ കൊണ്ട് ഇടിച്ചത് തെറ്റാണോ? നിങ്ങള്‍ പറയൂ..ഞാന്‍ ചെയ്തത് തെറ്റാണോ?
ആദ്യമാദ്യമൊക്കെ വൈകിട്ട് എന്നെ കൂട്ടിക്കൊണ്ടു വരാന്‍ പപ്പയുടെ കൂട്ടുകാര്‍ ആരെങ്കിലുമൊക്കെ വരുമായിരുന്നു... പിന്നെ മാനഹാനി മൂലം അവരും വരാതായി... ഇതിനൊക്കെ വീട്ടുകാര്‍ എനിക്ക് ഒരു ശിക്ഷ വിധിച്ചു .. വൈകിട്ട് നാല് മണിക്ക് നേഴ്സറി വിട്ടാലും എന്നെ കൊണ്ട് പോകാന്‍ ആരും വരില്ല ഏകദേശം അഞ്ചു മണിയോടു കൂടെ കൊച്ചപ്പന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൂടെക്കേറിപ്പോരണം... ശിക്ഷ വിധിച്ചത് എനിക്കാണെങ്കിലും പ്രത്യക്ഷത്തില്‍ ശിക്ഷ മുഴുവനും അനുഭവിച്ചത് ആ കോണ്‍വെന്റിലെ സിസ്ടര്‍മാര്‍ ആയിരുന്നു.. .. ഒരു മണിക്കൂര്‍ എക്സ്ട്രാ സഹിക്കണ്ടെ?
ഇതിനിടയില്‍ ഗാര്‍ഡനില്‍ ചെടി നനയ്ക്കാനും പൂ പറിക്കാനുമൊക്കെ ഞാന്‍ സിസ്റര്‍മാരെ ''ഒത്തിരി ''സഹായിക്കും . സഹായമെന്ന് പറഞ്ഞാല്‍ ചുമ്മാ ആപ്പ ഊപ്പ സഹായമൊന്നും അല്ല... മൊട്ട് വന്ന റോസചെടിക്ക് വേര് വന്നോ എന്ന് നോക്കുക , കൂട്ടത്തില്‍ ഏറ്റവും ഭംഗിയുള്ള പൂ പറിച്ചെടുത്തു മണത്തിട്ട് ദൂരോട്ടെറിയുക

ഇതൊക്കെയാണ് നമ്മുടെ മെയിന്‍ ഹോബീസ്... അഞ്ചു മണിയോട് കൂടി കൊച്ചപ്പന്‍ തന്‍റെ ഔദ്യോകിക വാഹനമായ ലാമ്പി സ്കൂട്ടറില്‍ എത്തും .എന്നെ പൊക്കിയെടുത്ത് അതിന്‍റെ ഫ്രെണ്ടിലേക്കിടും . പൂച്ച മീന്‍ വണ്ടിയേല്‍ തൂങ്ങിക്കിടക്കുന്നത് പോലെ ഹാന്റിലില്‍ അള്ളിപ്പിടിച്ചു ഞാന്‍ നില്‍ക്കും . വഴിയില്‍ കാണുന്ന മീന്‍കാരെയും യൂണിയന്‍കാരെയുമെല്ലാം (പണ്ടേ മ്മടെ കമ്പനി മുഴുവന്‍ ലോക്കല്‍സാ) കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു നേരെ വീട്ടിലേക്ക്. വീട്ടിലേക്ക് കയറുമ്പഴെ
'' തമ്പുരാനെ , കുരിശ്ശു വീണ്ടും വന്നോ'' എന്നൊരു മുഖഭാവം മമ്മീടെ മുഖത്തൂന്നും വായിച്ചെടുക്കാം...
പിന്നെ വീട്ടിലെ രൂപക്കൂട്ടിലേക്ക്‌ നോക്കി ഒരു ഡയലോഗ്
കര്‍ത്താവേ.., മുജ്ജന്മത്തിലെ ശത്രുക്കളെയാണല്ലോ നീ എനിക്ക് മക്കളായിട്ട് തന്നത്?
അതിനും കാരണമുണ്ട് എന്‍റെ ബാക്കി പത്രം (അനിയനാ ) അടുക്കളയില്‍ അപ്പിയിട്ടു വച്ചിട്ട് ആ 'വണ്‍ ബൈ ടു ' കൊണ്ടേ ഭിത്തിയിലിട്ടുരക്കുന്നു ...
ആഹാ മാര്‍വലസ് ... വാട്ട് ആന്‍ ഐഡിയ സര്‍ ജീ...
വെള്ളവും വേണ്ട ടിഷ്യൂ പേപ്പറും വേണ്ട..
നീ പുരോഗമന ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാടാ,...

അങ്ങനെ ഞങള്‍ രണ്ടു പേരും കൂടി ഷിഫ്റ്റടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ പണികള്‍ മമ്മിക്കും പപ്പയ്ക്കുമായി കൊടുത്തു കൊണ്ടിരുന്നു... രാവിലെ അന്ന് ചെയ്തു തീര്‍ക്കുവാനുള്ള കുരുത്തക്കേടുകളുടെ ഹാന്‍ഡ് ഓവര്‍ ഞാനവന് കൊടുത്തിട്ടു പോകും വൈകുന്നേരമാകുമ്പോള്‍ കക്ഷി ഒരു മൂലക്കിരുന്ന് മോങ്ങുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം
'' ഓപ്പറെഷന്‍ ഫെയില്‍ഡ് ...''
അങ്ങനെ പതിവ് പോലെ ഞാന്‍ നേഴ്സറിയില്‍ പോയി ..
വൈകിട്ട് എല്ലാവരും പോയി ഞാനൊറ്റയ്ക്കായി .., എന്നെ കൊണ്ട് പോകാന്‍ അഞ്ച് മണിക്കല്ലേ കൊച്ചപ്പന്‍ വരത്തുള്ളൂ ...മഠത്തിന്‍റെ വരാന്തയിലിരുന്ന് ഞാനെന്തോ കളിച്ചു കൊണ്ടിരുന്നു... കുറച്ചു കഴിഞ്ഞ് പരിചയമില്ലാത്ത ഒരു കന്യാസ്ത്രീ എന്‍റെ അടുക്കല്‍ വന്നു ഒരു അച്ചപ്പം എന്‍റെ നേര്‍ക്ക്‌ നീട്ടി...
ഞാന്‍ വേണ്ടാന്നു പറഞ്ഞു (പുറത്ത് നിന്നും ആര് എന്ത് തന്നാലും വാങ്ങിക്കഴിക്കരുത് എന്ന് മമ്മിയുടെ സ്പെഷ്യല്‍ ഓര്‍ഡര്‍ ഉണ്ട് )
സിസ്റ്റര്‍ ഒരു പാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാനത് വാങ്ങിക്കഴിച്ചു .സിസ്റ്റര്‍ എന്തൊക്കെയോ കഥകളൊക്കെ എനിക്ക് പറഞ്ഞു തന്നു..
.
.ഓരോ ദിവസവും എന്നെ അക്ഷരങ്ങള്‍ കൈ പിടിച്ചെഴുതിച്ചു ..
ഒരുപാട് പാട്ടുകള്‍ പഠിപ്പിച്ചു തന്നു..
ആരോടും വഴക്ക് കൂടരുതെന്നും എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറാവൂ എന്നും സിസ്റ്റര്‍ എനിക്ക് പറഞ്ഞു തന്നു..
മറ്റേ കാണ്ടാമൃഗ ടീച്ചര്‍ പഠിപ്പിച്ചിട്ടും പഠിക്കാതിരുന്ന പാട്ടുകള്‍ വൈകുന്നേരങ്ങളില്‍ ഞാനേറ്റു പാടി...

കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ സ്നേഹ സമ്പന്നരാണെന്ന് ഞാന്‍ മനസ്സിലാക്കിയ നാളുകള്‍ .
പില്‍ക്കാലത്ത് ഞാന്‍ ഒത്തിരി അനുസരണാ ശീലമുള്ളവനായി മാറി.. (സത്യായിട്ടും )
കാലം പിന്നെയും കടന്നു പോയി... ഒരിക്കല്‍ ഒരു വേനലവധിക്കാലത്ത് മമ്മിയുടെ മടിയില്‍ കിടന്ന് ഏതോ ഒരു സിംഹത്തിന്‍റെ കഥ കേട്ടു കൊണ്ടിരുന്നപ്പോള്‍ പള്ളിയില്‍ നിന്നും അസമയത്ത് ഒരു മണി മുഴങ്ങി...
.
,
. എല്ലാവരും എന്തൊക്കെയോ പിറ് പിറുക്കുന്നുണ്ട്...
കൂട്ടത്തില്‍ ആനി സിസ്റ്റെറിന്‍റെ പേരും വരുന്നത് ഞാന്‍ കേട്ടു...
ഞാനൊരിക്കലും കേള്‍ക്കാനിഷ്ട്ടപ്പെടാത്ത ആ വാര്‍ത്ത മമ്മിയാണ് എന്നോട് പറഞ്ഞത്
'' മോന്‍റെ ആനി സിസ്റ്റര്‍ ഈശോന്‍റെയടുത്തെയ്ക്ക് പോയി''
എനിക്കും പോണമെന്ന് ഞാന്‍ വാശി പിടിച്ചു കരഞ്ഞു..
പിന്നീടാണ് ഇനി ആനി സിസ്റ്റര്‍ ഒരിക്കലും എനിക്ക് അച്ചപ്പം കൊണ്ട് തരത്തില്ല എന്ന സത്യം എനിക്ക് മനസിലായത്...
ബ്ലഡ് കാന്‍സര്‍ ആയിരുന്നു...പെട്ടെന്നാണ് മരിച്ചത്..
പിറ്റേ ദിവസം പള്ളിയില്‍ നിറയെ മുല്ലപ്പൂ കൊണ്ടലങ്കരിച്ച ഒരു ശവമഞ്ചത്തില്‍ ഒരു വെളുത്ത പുഷ്പ്പ കിരീടമോക്കെ വച്ച് ചിരിച്ചു കൊണ്ട് കണ്ണടച്ച് എന്‍റെ ആനി സിസ്റ്റര്‍...
ഇപ്പഴുമുണ്ട് എന്‍റെ കണ്ണിനു മുന്നില്‍ ആ മുഖം...
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിന്‍റെ മണവാട്ടിയുടെ ആ ചിരിക്കുന്ന മുഖം...

മറക്കാന്‍ ഒരു പാട് ശ്രമിച്ചിട്ടും മായ്ഞ്ഞു പോകുന്നില്ല .. ആ ചിരിക്കുന്ന മുഖവും .. വെളുത്ത റോസാ പൂക്കളും ഒന്നും...
..
.
.
.
.

Sunday, March 20, 2011

എന്‍റെ കന്നി ആത്മഹത്യാക്കുറിപ്പ്...



നാലാം ക്ലാസ്സില്‍ വച്ച് ഫസ്റ്റ് ലൈന്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ ഞാന്‍ ചുമ്മാ ഒരു VARIETYക്ക് ആത്മഹത്യ ചെയ്യാന്‍ ഒരു തീരുമാനമെടുത്തു...
ആ ആത്മഹത്യക്കുറിപ്പാണ് ഈ കവിത...
എന്‍റെ മരണത്തെക്കുറിച്ച് ഒരുപാട് 'സ്വപ്നങ്ങളു'ണ്ടായിരുന്നു എനിക്ക്...
എന്‍റെ മരണം മധുരമുള്ളതായിരിക്കണം എന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു അപ്പോള്‍...
അതുകൊണ്ട് തന്നെ ആത്മഹത്യക്ക് ഞാന്‍ തിരഞ്ഞെടുത്ത മാര്‍ഗവും അതി മധുരമുള്ളതായിരുന്നു...
'പഞ്ചസാര വാരിത്തിന്നാല്‍ പിത്തം പിടിച്ചു മരിച്ചു പോകുമെന്ന്' മമ്മി പറഞ്ഞ് കേട്ടറിവുള്ളത്‌ കൊണ്ട് എനിക്ക് മറ്റൊരു മാര്‍ഗ്ഗത്തെ പറ്റി ആലോചിച്ചു തല പുണ്ണാക്കേണ്ടി വന്നില്ല... വീട്ടിലെ പഞ്ചസാര ഭരണി തുറന്ന് ഒരു സൈടീന്ന് അങ്ങ് തൊടങ്ങി... അഞ്ചാറു പിടി തിന്നതൊക്കെ ഓര്‍മയുണ്ട്... (പിറ്റേ ദിവസം എഴുന്നേറ്റപ്പോ ആ സത്യം ഞാന്‍ മനസ്സിലാക്കി... മരിക്കണമെങ്കില്‍ കുരുടാന്‍ (FURADAN) തന്നെ കഴിക്കണം ന്ന്... )
{കുരുടാന്‍ കഴിക്കാന്‍ എന്‍റെ പട്ടി വരും..}


ഇതാ ആ വിവാദ കവിത...


ഇന്നാദ്യമായെന്‍റെ തൂലികത്തുമ്പത്ത്
നിന്നെക്കുറിച്ചുള്ള പാട്ട് മാത്രം...
കളവല്ലിതൊന്നും ഒരു കുപ്പിക്കള്ളിന്‍റെ
മത്തില്‍ കുറിക്കുന്ന കാവ്യമല്ല...

തേങ്ങുന്ന കരളിന്‍റെ വിടരുന്ന ചുണ്ടത്ത്
താനേ കിളിര്‍ത്ത പൂങ്കിനാവുകളിലെ
എന്‍റെ ഓര്‍മ്മകളില്‍ നിന്‍റെ
വദനാംബുജത്തിനു ഒരായിരം വര്‍ണ്ണങ്ങളുണ്ടായിരുന്നു...

അറിഞ്ഞു ഞാനാ സത്യം എന്നുടെ
ചികഞ്ഞ ഹൃത്തിന്‍ വേരുകളില്‍
തിരഞ്ഞു ഞാനെന്‍ ആത്മാവിനെയെന്‍
കരിഞ്ഞ കരളിന്‍ ചാരത്തില്‍ ..

മൃത്യു മടങ്ങും വീഥികളില്‍
ഓര്‍മ്മ നശിക്കും പാതകളില്‍
വഴിയോര കരി ശാഖികളില്‍
ആവി പറക്കും പാറകളില്‍

കാലം നല്‍കിയ കാല്‍പ്പനികതയുടെ
കായം നല്‍കിയ പാടുകളില്‍
ഒട്ടിയ വയറാല്‍ തീര്‍ത്തൊരു ജീവിത
ഗാഥ രചിച്ചൊരു കൈകളാല്‍
കൊറ്റിനു നീട്ടുകയാണിപ്പോഴും..

പുഞ്ചിരി വറ്റിയ ചുണ്ടുകളാല്‍
വലിഞ്ഞു നീണ്ടൊരു ജീവിത വീണ
തന്ത്രി മുറുക്കും നാളുകളില്‍
ഉടഞ്ഞു പോയെന് മണിവീണ
തകര്‍ന്നു പോയെന്‍ സംഗീതം..!!

വരിനെല്ലിന്‍ വാടാ മലരുകള്‍ കൊണ്ടൊരു
മാല തീര്‍ക്കുന്നു ഞാന്‍ നിനക്ക് ചൂടാന്‍
മരണം നിശ്ചയം നിശ്ചയമെങ്കിലും
നഞ്ചിന്‍ രുചിക്കായ് തപിക്കയാണെന്‍ മനം..

ഒരു നോക്ക് കാണുവാന്‍ ഒരു വാക്ക് കേള്‍ക്കുവാന്‍
കൊതിയൂറും നെഞ്ചിലെ നീറുന്ന വേദന
നിന്നിലേക്കൂഷ്മള വാക്കയോഴുക്കവേ
ശോകാഗ്നിഎത്തിപ്പിടിച്ചു വിഴുങ്ങിയീ
പാവം പഥിതന്‍റെ തൂലികത്തുമ്പിനെ..

ആനന്ദമാത്രയിലരുതാത്ത വേദന
അശ്രു ബിന്ദുക്കളില്‍ ശോണ മുദ്ര
മന്ദസ്മേരങ്ങളില്‍ മാന്ത്രിക വശ്യത
മഞ്ജീര ധ്വനികളില്‍ മായാത്ത കുടിലത!!

ശാന്തമായ് വന്നോരാലാപന സീമയില്‍
ശോകം മറന്നു ഞാനാടിടട്ടെ..
പഞ്ചഭൂതങ്ങള്‍ വിഘടിച്ചു നിന്നെന്‍റെ
പഞ്ചെന്ദ്രിയങ്ങള്‍ ക്രിയ മറന്നു ...

നെഞ്ചകം പൊട്ടിതളര്‍ന്നു വീണീടവേ
ദുഖമില്ലായശ്രുബിന്ദുവില്ല
ആത്മാവിനായ്‌ മണ്ണ് തീര്‍ത്ത രൂപത്തെ
ഞാന്‍ മണ്ണിനായ് തന്നെ തിരിച്ചു നല്‍കി ..

ശാന്തനായ് ഉല്ലാസ ചിത്തനായ്
പോകുന്നു ശോകം നിറഞ്ഞ കുടമിറക്കാന്‍
ഇല്ല ഞാനിങ്ങോട്ടിനിയില്ലോരിക്കലും
ദുഖത്തിന്‍ പാത്രം തിരിച്ചെടുക്കാന്‍...!!!











കടപ്പാട്: ഗുണാജി .......!!!

Thursday, March 17, 2011

കേരളത്തില്‍ രാജഭരണം വരുന്നു...



രാജാധിരാജന്‍ വീരശൂരന്‍ മൂന്നാറില്‍ മന്നന്‍ കേരളദേശം വാണരുളും ജെ സീ ബി പറമ്പില്‍ അച്ചു മഹാരാജാവ് എഴുന്നുള്ളൂന്നേയ്....
അന്നൊരു ബുധനാഴ്ചയായിരുന്നു..
സെക്രട്ടേറിയെറ്റ് കൊട്ടാരമുറ്റം ആശ്രിത വല്സിതരും തൊഴുത്തില്‍ കുത്തികളുമായ മന്ത്രി കുങ്കവന്മാരെക്കൊണ്ട് നിറഞ്ഞു...
കൊട്ടാരത്തിന്‍റെ പടിക്ക് പുറത്ത് ആദിവാസി ക്ഷേമനിധി ബോര്‍ഡിലെ മൂപ്പന്മാര്‍ കുടില് കെട്ടി ഡപ്പാംകൂത്ത് കളിച്ചു...
പേരൂര്‍ക്കട കവലയില്‍ കാക്കിയിട്ട കൊട്ടാരം ഭടന്മാര്‍ വെടി വച്ചും കണ്ണീര്‍ വാതകം പൊട്ടിച്ചും പൂണ്ടു വിളയാടുന്നു.... തൊട്ടപ്പറെ
ആളില്ലെന്നുറപ്പാക്കിയ സര്‍ക്കാരോഫിസിനു മുന്നില്‍ ഖദറിന്‍ കുഞ്ഞുങ്ങള്‍ ള്ളേ .. ള്ളേ എന്ന് ശബ്ദം വയ്ക്കുന്നു...ചിലര്‍ ഇടി വെട്ടേറ്റ തെങ്ങിനെ നോക്കി വെല്ലു വിളിക്കുന്നു . മറ്റു ചിലര്‍ പല്ലി ചിലക്കുമാറുച്ചത്തില്‍ വാ വിട്ടു കരഞ്ഞു
'' അടിക്കും ഞങ്ങ പൊളിക്കും ഞങ്ങ.... കരിക്കൊഴിച്ചു കുടിക്കും ഞങ്ങ..'' വാട്ട് ദ ഹെല്‍?
പെട്ടെന്ന് അന്തപ്പുരത്തിലേക്ക് നാല് വെള്ളക്കുതിരകളെ പൂട്ടിയ കൊട്ടാരം വക ട്രിവാണ്ട്രം രജിസ്ട്രെഷന്‍ രഥം മന്ദം മന്ദം ഒഴുകിയെത്തി . രഥത്തിന്‍റെ വാതില്‍ ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ചവിട്ടിത്തുറന്നു പയ്യെ രാജാവ് വെളിക്കിറങ്ങി... ഐ മീന്‍ വെളിയിലേക്കിറങ്ങി...
പ്രജകളെല്ലാം ആര്‍ത്തു വിളിച്ചു
'' തലൈവര്‍ വാഴ്കെ ''
തലൈവര്‍ വാഴ്കെ ''

ഇത് കേട്ട പ്രധാനമന്ത്രി ഷിബു പിണങ്ങാറായി ..
പിണങ്ങാറായ ഷിബു മന്ത്രിയും കുറച്ചു കൂതറ അനുയായികളും കൂടെ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തി... ക്ലക്ക് ക്ലക്ക് ക്ലക്ക്..!!!
അച്ചു രാജാവിനെ ഏതു വിധേനയും കുത്തുപാളയെടുപ്പിച്ച് പണ്ടാരമടക്കി നാടുകടത്തി രാജ്യം സ്വന്തമാക്കുക എന്നതാണ് പിണങ്ങാറായ ഷിബു മന്ത്രിയുടെ തന്ത്രം...!!!
അതിനു വേണ്ടി ടിയാന്‍ നടത്തിയ ഉടായിപ്പ് പരിപാടികളെല്ലാം നമ്മുടെ ജനപ്രിയ രാജാവ് എട്ടു നിലയില്‍ പൊട്ടിച്ച് എട്ടായിട്ട്‌ മടക്കി ഷിബു മന്ത്രിയുടെ കുവൈറ്റില്‍ വച്ചു കൊടുത്തു...
അങ്ങനെ രാസാവും മന്ത്രിയും തമ്മിലുള്ള സത്രുത നാള്‍ക്കു നാള്‍ വര്‍ധിച്ചു വന്നു .. രാസാവിന് വയസ്സ് 89 കഴിഞ്ഞെങ്കിലും ഇപ്പോഴും പത്തൊന്‍പതു വയസ്സിന്‍റെ ചുറു ചുറുക്കാണ്... ഷിബുവിന്‍റെ കാര്യമാണെങ്കില്‍ പണ്ടേ ഗര്‍ഭിണി ഇപ്പം നിത്യഗര്‍ഭിണി എന്നവസ്ഥയാണ്...
പാര വരുന്ന വഴികള്‍ ഏതൊക്കെയാണെന്ന് ഷിബുവിന് തന്നെ നിശ്ചയമില്ല... M C റോഡ്‌ വഴി വെറുതെ പോകുന്ന പാരകള്‍ ടാക്സി പിടിച്ചു ഷിബുവിനെ തേടിയെത്തും . അങ്ങനെ ഇപ്പൊ പ്രജകള്‍ക്കൊന്നും ഷിബുവിനെ കണ്ണെടുത്താല്‍ കാണാണ്ടായി...
കാര്യം രാജാവൊക്കെയാണെങ്കിലും നയതന്ത്രവും ഭരണതന്ത്രവും കൈകാര്യം ചെയ്യുന്നത് വേറെയാരൊക്കെയോ ചേര്‍ന്നാണെന്ന് ശത്രുക്കള്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്.. ഈ അര്‍ത്ഥമില്ലാത്ത ആക്ഷേപങ്ങള്‍ക്ക് ഇപ്പൊ രാജാവ് നേരിട്ട് പണി കൊടുത്തു തുടങ്ങി...
ഇടമലയാര്‍ വിഷയത്തില്‍ മുന്‍ മന്ത്രി പിള്ളേച്ചനെ തുറങ്കിലടച്ചു..
ഭാഗ്യക്കുറി വിഷയത്തില്‍ സ്വന്തം കൊട്ടാരത്തിലെ മന്ത്രി തോമാച്ചായനെതിരെ പരസ്യ പ്രസ്താവന... .
ലാവലിന്‍ ഇപ്പൊ തിളച്ച് മറിഞ്ഞു കൊണ്ടിരിക്കുന്നു..
എന്തൊക്കെയായാലും അച്ചു രാജാവിന് പ്രജകള്‍ക്കിടയിലിപ്പോ ഒരു സേതു രാമയ്യര്‍ പരിവേഷമാണ്...
കൈ പുറകില്‍ കെട്ടി മുറുക്കിച്ചുവപ്പിച്ചു ട ട്ട ട്ട ട ട ട്ടാന്‍ഗ്... എന്ന് ബാക്ക് ഗ്രൌണ്ട് മ്യൂസിക്കൊക്കെ ഇട്ട് അച്ചു രാമയ്യര്‍ ജനസമക്ഷത്തിലേക്ക് ഇറങ്ങുകയാണ് ചില കളികള്‍ കാണാനും ചില നമ്പറുകള്‍ കാണിക്കാനും...
കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു പക്കാ കമ്യൂണിസ്റ്റ് രാജാവിന്‍റെ റീലോഡെഡ് പരിവേഷവുമായി...
ആരൊക്കെ തള്ളിപ്പറഞ്ഞാലും ജനങ്ങള്‍ അങ്ങയുടെ പക്ഷത്താണ് ..
ഒരു പോളിറ്റ് ബ്യൂറോയും ജില്ലാക്കമ്മിറ്റിയും വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല അങ്ങയുടെ സ്ഥാനം...
ഒരു സീറ്റ് പോയെങ്കില്‍ നമുക്ക് മ... മ... മ... മ....മത്തായി പറഞ്ഞ ആ സാധനമാ...
അങ്ങയെ ഒഴിവാക്കിയവര്‍ അങ്ങേയെയോര്‍ത്ത് വിലപിക്കുന്ന ഒരു കാലം വരും ... അത് വിദൂരമല്ല.. ... ഇലക്ഷന്‍ ഒന്ന് കഴിഞ്ഞോട്ടെ...


.

(തള്ളേ കലിപ്പ് തീരണില്ലല്ലാ... ഹും ഹും ഹും...)



.
.
.
..
ഈ രാജാവിനും പരിവാരങ്ങള്‍ക്കും ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നിയാല്‍ അത് വായിക്കുന്നവരുടെ മനസ്സിലിരുപ്പ് കൊണ്ട് മാത്രമായിരിക്കും
.
.
.NB:TODAYS(18.03.2011)NEWS UPDATEഅച്യുതാനന്ദന്‍ മത്സരിക്കും പി ബി തിരുമാനം.
സത്യം ജയിക്കട്ടെ സാമ്രാജ്യത്വം തുലയട്ടെ.... .
..
.
.
.