Saturday, February 19, 2011

ദോണ്ടേ... ഭൂമിക്കൊരു ചരമഗീതം കൂടി




''പ്രകൃതീശ്വരീ നിന്‍റെ ആരാധകന്‍ ഞാനൊരാസ്വാദകന്‍ അന്ധവന ഗായകന്‍...
ഏഴു നിറങ്ങളില്‍ നിന്‍ ചിത്രങ്ങള്‍ ഏഴു സ്വരങ്ങളില്‍ എന്‍ ഗാനങ്ങള്‍''

വിനയന്‍റെ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയില്‍ യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി ഗാനഗന്ധര്‍വ്വന്‍ ജീവന്‍ നല്‍കിയ നല്ലൊരു പാട്ട്....
പൊതുജനം മറന്നു തുടങ്ങിയ ഈ പാട്ടുമായി ഇപ്പൊ ഞാനിറങ്ങിയത് വിനയന് ഓശാന പാടാനോ യൂസഫലി കേച്ചേരിക്ക് സിന്ദാബാദ് വിളിക്കാനോ അല്ല... ...
ഇതൊരു മുന്നറിയിപ്പാണ്... ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്കുള്ള നടമണി......
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നമ്മള്‍ കേള്‍ക്കുന്ന പ്രധാന പരാതികളില്‍ ചിലതാണ് '' 'എന്നാ മുടിഞ്ഞ ചൂടാടാവേ ഇത്''
ചൂടെടുത്തിട്ടിരിക്കാന്‍ വയ്യേ? തുടങ്ങിയവ...
ഈ 'മുടിഞ്ഞ' ചൂട് എന്നാണു തുടങ്ങിയതെന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയോ എന്തോ?
ഒരു അഞ്ചാറു കൊല്ലം മുന്‍പ് വരെ ഈ പരാതികള്‍ എങ്ങും കേള്‍ക്കാനില്ലായിരുന്നുവല്ലോ?

അക്ഷരങ്ങള്‍ അച്ചടിച്ച്‌ കൂട്ടിയ പുസ്തകത്താളുകളിലെ സയന്‍റിഫിക് തിയറികള്‍ ജനിതക വിളകളായി രൂപാന്തരപ്പെടുമ്പോള്‍
സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി എന്റ്റോസള്‍ഫാന്‍ മുതലാളിമാര്‍ ഭരണം നടത്തുമ്പോള്‍ എല്ലാം സഹിച്ചു മൂകസാക്ഷിയായി നിന്ന ഭൂമിയെ ആരും കണ്ടില്ലെന്നു നടിച്ചു .
ഒരുകാലത്ത് കേരളത്തിന്‍റെ ജൈവ വൈവിധ്യങ്ങളുടെ ഭാഗമായിരുന്ന കണ്ടല്‍ കാടുകളും വനഭൂമിയും വ്യാപകമായി നശിപ്പിക്കപെട്ടു .
നൂറു മേനി വിളവു നല്‍കിയിരുന്ന പാടശേഖരങ്ങള്‍ കുത്തക മുതലാളിമാര്‍ പോന്നുംവിലയ്ക്കെടുത്ത് കോണ്ക്രീറ്റ് ഇട്ടു നികത്തി അവിടെ വ്യാപാര സമുച്ചയങ്ങള്‍ പണിതുയര്‍ത്തി... എല്ലാം നല്ലൊരു നാളെയെ സ്വപ്നം കണ്ട്....
ഇന്നില്ലാത്തവന് എന്ത് നാളെ...???
കൊള്ള ലാഭം വഴി നേടിയ നോട്ടുകെട്ടുകള്‍ക്ക് കടലാസിന്‍റെ പോലും വിലയില്ലാതെ വരുന്ന കാലം വരും...
വരുന്ന പത്ത് വര്‍ഷത്തിനകം കേരളം കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരും എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്...
കിണറുകളും കുളങ്ങളും വറ്റും...
ഭാരതപ്പുഴ ഭാരതപ്പറമ്പായി മാറും ...
കടലിലെയും കരയിലെയും താപനില ക്രമാതീതമായി ഉയരും
ജന്തു ജാലങ്ങള്‍ ചത്തു മലക്കും ...
നമ്മുടെ സ്മാര്‍ട്ട് സിറ്റിയും ഇന്‍ഫോപാര്‍ക്കുമെല്ലാം കുത്തുപാളയെടുക്കും...
സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറെഷന്‍ വഴി ലിറ്റര്‍ ഒന്നിന് 1500 രൂപ നിരക്കില്‍ പച്ച വെള്ളം വിതരണം ചെയ്യും ,അതെങ്കിലും വാങ്ങിച്ചു കുടിക്കാന്‍ ഒക്കത്ത് മുല കുടി മാറാത്ത കുഞ്ഞുങ്ങളുമായി നമ്മള്‍ കിലോമീട്ടറുകളോളം നീളുന്ന ക്യൂവില്‍ ഇടിച്ചു നില്‍ക്കും. k
ബാങ്ക് ലോക്കറുകള്‍ മിനറല്‍ വാട്ടര്‍ കുപ്പികള്‍ കൊണ്ട് നിറയും
ദാഹജലത്തിനു വേണ്ടി ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം..

തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളും ആന്ധ്രയില്‍ നിന്ന് അരിയും വരാതാകും...
അപ്പോള്‍ പണ്ട് നെല്‍പാടം വിറ്റ് സേവിങ്ങ്സ് അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ കൊണ്ട് നമുക്ക് 'തോരന്‍' വച്ച് കഴിക്കാം...
വിശപ്പ്‌ കൊണ്ട് കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അവരോടു നമുക്ക് പറഞ്ഞു കൊടുക്കാം ''തമിഴന്മാര് നമ്മളെ പറ്റിച്ചു മക്കളെ''ന്ന്
പിന്നെ പണ്ട് കാലത്ത് കേരളത്തില്‍ മഴ എന്നൊരു പ്രതിഭാസം ഉണ്ടായിരുന്നെന്നും മഴ പെയ്തു കഴിയുമ്പോള്‍ പറമ്പുകളില്‍ പുല്ല് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു തരം സസ്യം വളരുമായിരുന്നു എന്നും പറഞ്ഞു കൊടുക്കാം...
പിന്നെ ചുമ്മാ ഇരിക്കുമ്പോ മുറ്റത്ത്‌ തൂമ്പാ കൊണ്ട് പത്തടിയോളം കുഴിച്ചാല്‍ തവള എന്ന വംശനാശം സംഭവിച്ച ജീവിയുടെ ഫോസ്സിലുകള്‍ കണ്ടെത്താനായേക്കും..
അത് ചൂണ്ടിക്കാണിച്ചു കൊണ്ട് നമ്മുടെ ഭക്ഷ്യ ശൃംഖലയിലെ പ്രധാനപ്പെട്ട ഒരു കണ്ണിയായിരുന്നു ഈ ജീവിയെന്നും അതിനു വംശനാശം സംഭവിച്ചതില്‍ പിന്നെയാണ് നമുക്ക് കഞ്ഞി പോലും കിട്ടാതായത് എന്നും പറഞ്ഞു കൊടുക്കാം..

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ, നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മളെക്കാളും വാശിയും കുരുട്ടു ബുദ്ദിയും ഉള്ളവരായിരിക്കും എന്ന കാര്യത്തില്‍ ''നോ ആശങ്ക''
ആ വാശിയില്‍ മഴയുടെയും തവളയുടെയും ചീവീടിന്റെയുമൊക്കെ സൌണ്ട് കേള്‍ക്കണമെന്ന് പറഞ്ഞ് കുഞ്ഞുങ്ങള്‍ തന്തയുടെയും തള്ളയുടെയും കൂമ്പിനു ഇടി തുടങ്ങിയാല്‍ ഈ വീഡിയോ യൂട്യൂബില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ഹെഡ്ഫോണ്‍ വച്ച് ഈ ഒച്ച കേള്‍പ്പിച്ചു കൊടുക്കണം...

കുഞ്ഞുങ്ങള്‍ ഇത് കേട്ടു കഴിയുമ്പോള്‍ അവരുടെ പിഞ്ചു ചുണ്ടുകളില്‍ ആദ്യമായി നമ്മള്‍ പുഞ്ചിരി കാണും .കൂടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കൊണ്ട് ഏങ്ങലടിച്ചു കൊണ്ട് അവരെല്ലാം ഒരു ചോദ്യം നമ്മളോട് ചോദിക്കും ..

എന്തേ ഈ സൌഭാഗ്യങ്ങളൊന്നും ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ബാക്കി വയ്ക്കാഞ്ഞേ?


അന്ന് നമ്മുടെ കണ്ണീരു കാണാന്‍ ഇന്ന് നമ്മള്‍ കാണുന്ന ഭൂര്‍ഷ്വാ മുതലാളിമാരും കോര്‍പ്പറെറ്റുകളും ഉണ്ടാവില്ല...
സ്വന്തം കണ്ണീരു കൊണ്ട് വിശപ്പടക്കി നമ്മള്‍ മരിച്ച് വീഴും.
സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ചിത്രഗുപ്തനും പത്രോസ്സുമെല്ലാം നമ്മളെ തള്ളിപ്പറയും .. അങ്ങനെ ഗതി കിട്ടാത്ത ആത്മാക്കളായി പൂത്തു നില്‍ക്കുന്ന പാലമരങ്ങളില്‍ നമ്മള്‍ നിറഞ്ഞു നില്‍ക്കും ആര്‍ക്കും വേണ്ടാതെ....

അപ്പോള്‍ നസ്രാണികള്‍ 'വടി'യാകുമ്പോള്‍ പാടുന്ന ആ പാട്ടിന്‍റെ അര്‍ഥം നമ്മള്‍ മനസ്സിലാക്കും

'' അസ്ഥിരമല്ലോ ഭുവനവുമതിലെ ജഡികാശകളും ,
നീര്‍പ്പോളകള്‍ പോല്‍ എല്ലാമെല്ലാം വീണടിയുന്നു...
ഇന്നലെയുള്ളോര്‍ ഇന്നിവിടില്ല ഇനി വരുകില്ല...,
യാത്രക്കാരാ മുന്നിലതാ നിന്‍ കബറിടമല്ലേ... ''

ഭാവിയില്‍ ഈ ദുരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഇന്ന് നമുക്കൊരു തൈ നടാം . നാളെ അത് ഒരു മരം ആകും... നമ്മുടെ കുഞ്ഞുങ്ങള്‍ അത് കണ്ട് വളരട്ടെ... അവരും ഭൂമിയുടെ അവകാശികളല്ലേ..
.
.
.
.
.

Friday, February 11, 2011

VALANTINES DAY ' വാട്ട് ആന്‍ ഐഡിയ സാര്‍ ജീ '



ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ഇതൊക്കെ ചരിത്രം....
ഈ സംഭവങ്ങള്‍ക്കിപ്പുറം രണ്ടായിരാമാണ്ടില്‍ ഒരു വാലന്റൈന്‍സ് ഡേ നടന്നു ..
അതാണ്‌ മക്കളെ വാലന്റൈന്‍സ് ഡേ.
ഞാന് കോളേജില്‍ ജോയിന്‍ ചെയ്ത കാലം .. ഫസ്റ്റ് ഇയറിലെ ഒന്നും തെരിയാത്ത ഉണ്ണാവാവയായി അഭിനയിച്ച് സീനിയേഴ്സിന്‍റെ റാഗ്ഗിങ്ങില്‍ നിന്നും രക്ഷപെടാന്‍ നന്നേ കഷ്ട്ടപ്പെട്ടിരുന്നു ഞാന് ‍..
''ആപ്പിള്‍ തോട്ടത്തിന്‍റെ ഒത്ത നടുക്ക് കൊണ്ട് നിര്‍ത്തിയിട്ട് ഒരെണ്ണം പോലും പറിച്ചു പോകരുത്'' എന്ന് പറഞ്ഞ അവസ്ഥയായിരുന്നു എനിക്കപ്പോള്‍...
കോളേജില്‍ എവിടെത്തിരിഞ്ഞു നോക്കിയാലും കളറുകള്‍ മാത്രം... പക്ഷെ ഒരെണ്ണത്തിനെപ്പോലും നേരെ നോക്കാന്‍ അനുവാദമില്ല....
നേഴ്സിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ പെണ്ണ്ങ്ങളെക്കാള്‍ ഫാര്‍മസിയിലെ പെണ്ണ്ങ്ങള്‍ക്കാണ് ഗ്ലാമര്‍ കൂടുതലെന്ന് ആദ്യത്തെ ഒരു മാസം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞു... (മുറ്റത്തെ മുല്ലയ്ക്ക് അന്നും മണം ഇല്ലായിരുന്നു.. ... )

കോളേജില്‍ രണ്ടാം ദിവസം.. പുറത്ത് നല്ല മഴയും തണുത്ത കാറ്റും...
മൂത്രമൊഴിക്കുക എന്ന വികാരത്തിന് ഇന്ത്യന്‍ ഭരണഘടന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്തത് കൊണ്ട് അനാട്ടമി മാഡത്തോട് പെര്‍മിഷന്‍ മേടിച്ചു ഞാന്‍ നേരെ ടോയിലെറ്റിലേക്ക് ഓടി...
ആഹാ.. ഇതാണ് ബോയ്സിന്റെ ടിപ്പിക്കല്‍ ടോയിലെറ്റ് ...
തുരുമ്പെടുത്ത ഒരു ഇരുമ്പ് ഡോര്‍ . അതില്‍ ഇഷ്ട്ടിക കൊണ്ട് വരച്ച ഒരു തലയോട്ടിയുടെ പടം .... കൂടെ ഒരു ക്യാപ്ഷനും '' ദി place where v get final satisfaction''
ഹയ്യോ... കറക്ടാ സോല്ലീട്ടെ....
ഇതിലും വലിയ ഒരു സാറ്റിസ്ഫാക്ഷന്‍ വേറെയേതാ ഉള്ളത്...
അകത്ത് പൊട്ടിച്ചിരികളും അടക്കിപ്പിടിച്ച തമിഴ് സ്വരങ്ങളും കേള്‍ക്കാം...
മസില് പിടിച്ചു നിന്നിട്ട് കാര്യമില്ല എന്നെനിക്കു മനസ്സിലായി .. ആവശ്യം എന്റെതാണല്ലോ...
ഞാന്‍ മെല്ലെ വാതില്‍ തള്ളിത്തുറന്നു...
ഇടതുകാല്‍ വച്ച് അകത്ത് കയറി... അകം മുഴുവന്‍ ചെളിഞ്ഞു കിടക്കുകയാണ്... ഒരു മൂലയ്ക്ക് കൊറേ അണ്ണന്മാര്‍ പാന്‍പരാഗും ഹാന്‍സും പങ്കിട്ടു ചവയ്ക്കുന്നു.. ഞാന്‍ കയറിയതും എല്ലാം നിശബ്ദം ..
ഘടാഘടിയന്മാരായ അഞ്ചാറെണ്ണം എന്‍റെ നേര്‍ക്ക്‌ നടന്നടുത്തു...
''ഏന്‍ ഡാ ... ഫസ്റ്റ് ഇയറാ?
ഞാന്‍: ഹ്ഉം..
ഫസ്റ്റ് ഡേയിലെ കട്ടടിച്ചു വന്നിട്ടിയാ?
ഞാന്‍: അണ്ണാ ഞാന്‍ ഒന്നു മൂത്രമൊഴിക്കാന്‍ ....???
അണ്ണനാ... ആരുടെ അണ്ണന്‍... ? സീനിയറെന്ന് കൂപ്പിട്രാ...
ഞാന്‍: ഓക്കേ സീനിയര്‍ .. ഇനി അങ്ങനെ ചെയ്യാമെ..
ഓക്കേ ഇപ്പോ തല്ക്കാലത്തെയ്ക്ക് ഒരു പത്ത് സല്യൂട്ട് അടിച്ചേ നോക്കട്ടെ...
സീനിയര്‍ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ....
കാലു പൊക്കി ഒരു സല്യൂട്ടടിച്ചാല്‍ എന്‍റെ ബ്ലാഡര്‍ പൊട്ടിത്തെറിക്കും...
അത്രയ്ക്ക് മുട്ടുന്നുണ്ട് സീനിയര്‍ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ...
അടിയെടാ സല്യൂട്ട് ...
എന്ന് പറഞ്ഞ് എന്‍റെ മുതുകിന് ഒരു ഒന്നൊന്നര അടിയോരെണ്ണം ഒരുത്തന്‍റെ വക...
അഞ്ചു മിനിട്ടിനുള്ളില്‍ തമിഴിലെ ഒട്ടു മിക്ക തെറികളും ഞാന്‍ കാണാപ്പാഠം പഠിച്ചു...
ദേഹത്ത് തൊട്ടവന്‍റെ ഐഡി കാര്‍ഡ് ഞാന്‍ നോട്ട് ചെയ്തു..
. M.A. GUNASHEKHAR, 1998-2000 BATCH. D.pharm.
കൊണശേഖരാ ... കുംബ്ലൂസ് മോനെ ... നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്രാ 'എട്ടിന്‍റെ പണി..'


കാലം കുറെ കടന്നു പോയി... എല്ലാവരും എല്ലാം മറന്നു .. നല്ല സുഹൃത്തുക്കളായി... കൊണശേഖരന്‍ എന്‍റെ തോളില്‍ കയ്യിട്ടു സംസാരിക്കാന്‍ തുടങ്ങി... പക്ഷെ തിരിച്ചൊരു പണി കൊടുക്കാതെ എന്‍റെ മനസ്സിലെ കലിപ്പ് തീരത്തില്ലല്ലോ...
ഗുണശേഖരന് വേണ്ടി ബൈബിളിലെ ഒരു വാചകം ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു...
'' നീ കഴുകനെപ്പോലെ ചിറകടിച്ചുയര്‍ന്നാലും .., നിന്നെ ഞാന്‍ താഴെയിറക്കും... ''
പതിവ് പോലെ ആ വര്‍ഷവും ഫെബ്രുവരി പതിനാല് വന്നു .
ഒരു മാതിരിപ്പെട്ട എല്ലാ ലൈനുകളും പൂവണിയിക്കാന്‍ ക്ലോഡിയസ് ചക്രവര്‍ത്തി ആയിട്ട് ഉണ്ടാക്കി വച്ച ഒരു സുദിനമാണല്ലോ അത്..
ഞാനൊക്കെ ഒരു ലൈന്‍ പോലുമില്ലാതെ ലത് പോയ അണ്ണാനെ പോലെ കട്ടന്‍ ബീഡിയും വലിച്ചിരിക്കുമ്പോള്‍ എന്‍റെ റൂമിലേക്ക്‌ കൊനഷേകരന്‍ കയറിവരുന്നു... കയ്യിലൊരു പൊതി...
തമ്പീ... അണ്ണനുക്ക് ഒരു ഹെല്പ് പണ്ണണം ..(ഹും.. അണ്ണന്‍ ... അവന്‍റെ കു....കു .. കു... കു... കുഞ്ഞു കളി ഞാന്‍ മാറ്റിക്കൊടുക്കുന്നുണ്ട്... .. ... )
നാളേയ്ക്കു വാലന്റൈന്‍സ് ഡേ അല്ലെയാ .
ഇന്ത ഗിഫ്റ്റ് നീ ഫസ്റ്റ് ഇയറിലെ സൌമ്യാവുക്ക് കൊടുക്കണം...
''അയ്യടാ... കണ്ടാലും മതി.. ബെസ്റ്റ് കോമ്പിനേഷന്‍... ഇവനും സൌമ്യയും കൂടി നിന്നാല്‍ നിലവിളക്കിന്റെ അരികില്‍ കരിവിളക്ക് വച്ചത് പോലുണ്ടാവും...''
ഞാന്‍: അണ്ണാ നമ്മ ഫ്രെണ്ട്ഷിപ്പ് ഒക്കെ ഓക്കേ താന്‍...
...ന്നാലും ഈ ഹംസപ്പണി ചെയ്യാന്‍ എന്നെ കിട്ടൂല്ല... വെരി സോറി ഡിയര്‍...
(പെട്ടെന്ന് എന്‍റെ കുരുട്ടുബുദ്ധി ജീവന്‍ കൊണ്ടു... വാട്ട് ആന്‍ ഐഡിയാ സാര്‍ ജീ...
കൊണശേകരനുള്ള പണി അവന്‍ തന്നെ കൊണ്ടു തരുമ്പോള്‍ തട്ടിക്കളയല്ലേ നവീന്‍ കുട്ടാ..)
അണ്ണാ ഓക്കേ... ഇപ്രാവശ്യം ഞാന്‍ കൊടുക്കാം പക്ഷെ ഇനിയെന്നോട് പറയരുത്...
ഓക്കേ ഡാ.. നീ തങ്കം ഡാ...
(ഹും തങ്കം പൊന്ന് അതൊക്കെ നീ വഴിയെ അറിഞ്ഞോളും മോനെ.. )
ആ രാത്രി ഞാന്‍ ആ പൊതിയഴിച്ചു .
അടേങ്കപ്പാ...
ചില്ലില്‍ തീര്‍ത്ത ഒരു താജ്മഹലിന്‍റെ രൂപം...
കൂടെ ഒരു റോസാപ്പൂവും ..
അടിയിലായി ലോക്കല്‍ തേര്‍ഡ് റേറ്റ് കാമുകന്മാരുടെ സ്ഥിരം ഡയലോഗും 'ഐ ലവ് യൂ''
ആ തജ്മഹല്‍ ഞാനെടുത്തു ഞങ്ങടെ ഷോ കേസില്‍ വച്ചു...
ഹാ .. എത്ര മനോഹരം...
ഇപ്പൊ റോസാപ്പൂ മാത്രമായി പെട്ടിയില്‍...
അത് മാത്രം കൊടുക്കുന്നത് മോശമല്ലേ... റൂമില്‍ മൊത്തം തപ്പി കൊടുക്കാന്‍ പറ്റിയ ഒന്നും കാണുന്നില്ല...
പെട്ടെന്ന് സനൂപ്‌ അലക്കാനായി ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരുന്ന തുണികളുടെ കൂട്ടത്തില്‍ GRS എന്ന് പേരുള്ള ഒരു 'ഷഡ്ജം ' എന്‍റെ ശ്രദ്ദയില്‍ പെട്ടു.. സനൂപ്‌ രണ്ടു ദിവസം ...... ഇട്ടില്ലേലും വേണ്ടില്ല .
സൌമ്യക്ക്‌ ഗിഫ്റ്റ് എങ്ങനേലും കൊടുക്കണം എന്ന വാശിയിലായിരുന്നു ഞാന്‍...
എല്ലാം പാക്ക് ചെയ്ത് വര്‍ണക്കടലാസ്സില്‍ പൊതിഞ്ഞ് .. ആരും അറിയാതെ ''ഗിഫ്റ്റ്'' സൗമ്യയുടെ മേശപ്പുറത്തു വന്നു... ഒരു തെളിവും ബാക്കിയില്ല ...
ടു ഡിയര്‍ സൌമ്യ... ഫ്രം യുവര്‍ വാലന്റൈന്‍ ...
എല്ലാം ശുഭം..
.
.
.
.
.
(പിന്നീട് സോമ്യെടെ ആങ്ങളമാര്‍ ഒരു ടാറ്റ സുമോയില്‍ വന്നെന്നോ , കൊണസേഖരനെ തല്ലിയെന്നോ ഒക്കെ പറയുന്നത് കേട്ടു. എന്താ സംഭവിച്ചതെന്ന് ആര്‍ക്കറിയാം.. .. )

ഏതായാലും ആ സംഭവത്തോട് കൂടെ എനിക്ക് ഒരു ശത്രുവിനെയും കൂടി കിട്ടി... അത് ഇതിലും വലിയ കൊട്ടേഷന്‍ കഥകളാ... അത് പിന്നെപറയാം....

എന്തായാലും സൗമ്യ ഇപ്പൊ ന്യൂസിലാണ്ടില്‍ സുഖമായിരിക്കുന്നു .
മൂന്നു വയസ്സായ ഒരു മോളുണ്ട്... പേര് ഏയ്ഞ്ജലിന്‍ ...



.]\






ഈ കൊനശേഖരന്റെ യഥാര്‍ത്ഥ പേരും വിശദ വിവരങ്ങളും അന്വേഷിച്ചു പൂര്‍വ്വ വിദ്യാര്തികളായ ആരും എന്നെ സമീപിക്കരുത്... എന്നെ കൊന്നാലും ഞാന്‍ പറയില്ല...

Download: eType.com/f.php