Tuesday, March 20, 2012

നേഴ്സുമാരുടെ നെഞ്ചത്ത്‌ കാറിടിച്ച് കയറ്റാമോ?

പിറവത്ത് തോറ്റതിന് വികാരിയച്ചനെ തെറി വിളിക്കുന്നത് പോലെയാണ് ഇവിടെ ഇപ്പോള്‍ കാര്യങ്ങളുടെ നീക്ക് പോക്കുകള്‍... പാവപ്പെട്ട ഒരു ടാക്സിക്കാരന്‍ സ്കൂള്‍ ബസിനു സൈഡ് കൊടുക്കവേ അറിയാതെ വഴിയാത്രക്കാരനെ ഇടിച്ചിട്ടാല്‍ നരഹത്യ ശ്രമത്തിനു കേസെടുക്കാന്‍ നിയമുമുള്ള നാടാണ് നമ്മുടേത്‌.... ആ നിയമം നിലവിലിരിക്കെ ഒരു കൂട്ടം നെഴ്സുമാര്‍ക്കിടയിലേക്ക് ഡോക്ടര്‍ മോഹന്‍ സി മഞ്ഞക്കര എന്ന് പേരിട്ട ഒരു 'മഹാനുഭാവന്‍' മനപ്പൂര്‍വ്വം കാറിടിച്ച് കയറ്റുന്നതിനെ 'താളിയോലത്തരം'(മനപ്പൂര്‍വ്വമുള്ള spelling mistake ക്രിമിനല്‍ കുറ്റമാണോ എന്തോ? ) എന്നതില്‍ കുറച്ചു മറ്റൊരു പേരിട്ടു വിളിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല . മഞ്ഞക്കരക്കാരന്‍ ക്ഷമിക്കണം ,
നെഴ്സുമാര്‍ക്കിടയിലേക്ക് കാറിടിച്ച് കയറ്റരുത് എന്ന വ്യവസ്ഥ ഇന്ത്യന്‍ പീനല്‍ കോഡില്‍ എങ്ങും ഞാന്‍ കണ്ടില്ല... പക്ഷെ ഇതില്‍ വ്യക്തമായി പറയുന്ന മറ്റൊരു കാര്യമുണ്ട് അതിങ്ങനെയാണ്

Aggravated assault is, in some jurisdictions, a stronger form of assault, usually using a deadly weapon.[5] A person has committed an aggravated assault when that person:

attempts to cause serious bodily injury to another person such as in the case of kidnapping
attempts to have sexual activity with another person under the age of consent
ifattempts or causes bodily injury to another person with a deadly weapon.

Aggravated assault can also be charged in cases of attempted harm against police officers or other public servants, or for bodily harm stemming from the reckless operation of a motor vehicle. The latter is often referred to as either vehicular assault or aggravated assault with a motor vehicle.
ആസ് ഫാര്‍ ആസ് ഐ നോ ,,, i20 എന്ന കാര്‍ ഒരു ഡെഡ്ലി വെപ്പണ്‍ ആയി ഹ്യുണ്ടായ് യുടെ വെബ്സൈറ്റിലൊന്നും പറയുന്നില്ല...

ഈ നിയമമനുസരിച്ച് നെഴ്സുമാരാരും മഞ്ഞക്കരയെ പിടിച്ചു കൂമ്പിനിടിച്ചതായോ കിഡ്നാപ്പ് ചെയ്തതായോ 'മറ്റേപ്പണിക്ക്‌' കൊണ്ട് പോയതായോ അറിവില്ല... അപ്പൊ പിന്നെ യാതൊരു പ്രകോപനവുമില്ലാതെ വട്ടം കൂടിയിരുന്നു മുദ്രാവാക്യം വിളിച്ചിരുന്ന നെഴ്സുംമാരെ നെട്ടോട്ടമോടിക്കാന്‍ വേണ്ടി മാത്രമായി ശ്രീമാന്‍ മഞ്ഞക്കര ഇത് ചെയ്യുമ്പോള്‍ എനിക്കൊര്‍മ്മവരുന്നത്‌ കല്യാണരാമന്‍ എന്ന സിനിമയിലെ മിസ്റ്റര്‍ പോഞ്ഞിക്കര എന്നാ കഥാ പാത്രത്തെയാണ്... ഈ മഞ്ഞക്കരയ്ക്കുമുണ്ടോ പുറത്തു കാണിക്കാന്‍ വയ്യാത്ത മറ്റേ മസില്‍? അറിയാന്‍ മേലാത്തത് കൊണ്ട് ചോദിച്ചതാണ് .. മഞ്ഞക്കരയുടെ വല്യമ്മച്ചിയുടെ കുടുംബം വീതം വച്ച വകയിലെ നാല് സെന്റ്‌ ഭൂമി ഇരന്നു വാങ്ങാനല്ല നേഴ്സുമാര്‍ അവിടെ സമരം നടത്തുന്നത് എന്ന് മിസ്ടര്‍ പോഞ്ഞിക്കര മനസിലാക്കണം...

mbbs ഞാന്‍ പഠിച്ചിട്ടില്ല പഠിക്കണം പഠിക്കണം എന്ന് വല്യ ആഗ്രഹം ആയിരുന്നു . ഇനി എനിക്ക് ആ സങ്കടം ഇല്ല. നിങ്ങളെപ്പോലുള്ള കുലനാറികളുടെ ഭാഗമായി മാറാന്‍ കഴിയാതിരുന്നതില്‍ ദൈവത്തിനു സ്തുതി...
ശ്രീമാന്‍ പോഞ്ഞിക്കര mbbs പഠിച്ചതാണോ അതോ ചില്ലറ കൊടുത്തു ഒപ്പിച്ചതാണോ എന്നെനിക്കറിഞ്ഞൂടാ.... എന്തായാലും ഗ്രാജുവേഷന്‍റെ സമയത്ത് വൈദ്യസാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസിന്റെ ഒരു പ്രതിജ്ഞ കാണാപ്പാഠം പഠിച്ചു ചൊല്ലിയത് ഓര്‍മ്മയുണ്ടാവും എന്ന് വിശ്വസിക്കുന്നു... അതിലെ രണ്ടു വാചകങ്ങള്‍ ഇങ്ങനെയാണ്...
I will apply dietic measures for the benefit of the sick according to my ability and judgment; I will keep them from harm and injustice.

I will neither give a deadly drug to anybody if asked for it, nor will I make a suggestion to this effect. In purity and holiness I will guard my life and my art.

ഇങ്ങനെ തന്നെ സെവിക്കണം താങ്കള്‍ പഠിച്ച പ്രോഫഷനെയും കൂടെയുള്ളവരെയും...
താങ്കള്‍ ചെയ്ത പ്രവര്‍ത്തികളിലെ പ്യൂരിറ്റിയും ഹോളിനെസ്സും എവിടെയാണെന്ന് കൂടി ഒന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു... ഞങ്ങള്‍ നേഴ്സുമാര്‍ അറിവില്ലാത്തവരാണല്ലോ?
ഇന്നലെ ബട്ജറ്റ് പ്രഖ്യാപിച്ച കൂട്ടത്തില്‍ മാണിച്ചായന്‍ ഡോക്ടര്‍മ്മാര്‍ക്ക് കൂടി എന്തെങ്കിലും ഒക്കെ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കേണ്ടതായിരുന്നു... പിറവത്തെ 'തിരിഞ്ഞ്'എടുപ്പ് കഴിഞ്ഞു 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പേ ലേക് ഷോറിലെ നെഴ്സുമ്മാര്‍ക്കുള്ള ഗിഫ്റ്റ് കിട്ടിബോധിച്ച വിവരം ബഹുമാനപ്പെട്ട മുഖ്യനെ അറിയിച്ചു കൊള്ളുന്നു....


ഇന്നലെ മുതല്‍ മെമൂ എന്ന പേരില്‍ കുറെ സൈലന്റ് ട്രെയിനുകള്‍ കേരളത്തില്‍ വന്നു എന്ന് കേട്ടു . ഇനി അതും കൂടി ലേക് ഷോറിലെ നെഴ്സുമ്മാരുടെ നെഞ്ജത്തോട്ട് ഓടിച്ചു കേറ്റുന്ന നല്ലകാലത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു...

ഇപ്പൊ കിട്ടിയ വാര്‍ത്ത: ഡല്‍ഹി അശോക്‌ വിഹാറിലെ സുന്ദര്‍ലാല്‍ ജെയിന്‍ ഹോസ്പിറ്റലില്‍ മാനെജ്മെന്റ് പ്രധിനിധി മനീഷ് ജെയിന്‍ നെഴ്സുമാര്‍ക്കിടയിലേക്ക് കാറിടിച്ച് കയറ്റി...
മനീഷണ്ണാ ഒരു സംശയം '' താങ്കളും പോഞ്ഞിക്കരയ്ക്ക് പഠിക്കുവാണോ? ''

Tuesday, March 06, 2012

തോല്‍ക്കാന്‍ മനസ്സില്ലാത്തവന് ഇന്ന് മൂന്ന് വയസ്സ്...




'ബ്ലോഗ്‌ എന്താണെന്നറിയാത്തവന്‍റെ ചക്രശ്വാസം വലിയാണ് എന്‍റെ ബ്ലോഗ്‌' എന്ന് റൂം മേറ്റ്സിനിടയില്‍ പരക്കെ ആക്ഷേപമുണ്ടെങ്കിലും 'ആരോപണങ്ങള്‍ക്ക് മാത്രം നവീനെ തോല്‍പ്പിക്കാനാവില്ല' എന്ന തെല്ലഹങ്കാരം കലര്‍ന്ന മറുപടിയോടെ തന്നെ തുടങ്ങട്ടെ....
സ്കൂള്‍ വിദ്യാഭ്യാസ കാലം മുതലേ കഥാരചന, ഉപന്യാസം, കവിതാരചന , പെന്‍സില്‍ ഡ്രോയിംഗ് , പെയിന്റിംഗ്, കാര്‍ട്ടൂണ്‍ എന്തിനേറെ പറയുന്നു കാരിക്കേച്ചര്‍ മത്സരത്തിനു വരെ നവീന്‍ ജെ ജോണ്‍ പേര് കൊടുത്തിരുന്നു... ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഈ കോപ്പന്‍റെ ജാഡ കണ്ടോ ചുമ്മാ ഞാന്‍ വലിയ സംഭവമാണെന്ന് അറിയിക്കാന്‍ ചിത്രരചന ഉപന്യാസം എന്നൊക്കെ വാരിക്കോരി എഴുതിയതാണെന്ന്...
കണക്കു ടീച്ചറിന്‍റെയും ഹിന്ദി ടീച്ചറിന്‍റെയും ക്ലാസ്സില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി മാത്രമാണ് ഞാനീ കടും കൈയൊക്കെ ചെയ്തു പോന്നിരുന്നത് എന്ന് എനിക്കും പിന്നെ എനിക്കും മാത്രമല്ലേ അറിയത്തൊള്ളൂ... നിങ്ങള്‍ക്കൊക്കെ അങ്ങ് ചുമ്മാ വിചാരിച്ചാ മതിയല്ലോ... എന്തും..!!!
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോ കവിതാരച്ചനക്കെന്നും പറഞ്ഞു പോയി മോഹന്‍ലാലിന്‍റെ ''ഉണ്ണികളേ ഒരു കഥ പറയാം'' എന്ന ''കവിത'' എഴുതി വച്ച 'വിച്രുതി കഥ' എന്നെ ഇപ്പൊ കണ്ടാലും ലീലാമ്മ ടീച്ചര്‍ പറഞ്ഞു ചിരിക്കാറുണ്ട്..
പിന്നെ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ കഥാരചനക്ക് ''ഭ്രാന്തി'' എന്ന വിഷയത്തില്‍ ഞാനെഴുതിയ കഥക്ക് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കിലുക്കം'' എന്ന ചലച്ചിത്രവുമായി അഭേദ്യമായ അവിഹിതബന്ധം ഉണ്ടെന്ന് ജഡ്ജസ്സും ടീച്ചര്‍മ്മാരും ഒരുപോലെ വിധിയെഴുതിയെങ്കിലും ജൂറിയുടെ(എന്‍റെ മസാക്ഷിയാ ) പ്രത്യേക പരാമര്‍ശം എന്‍റെ ''ഭ്രാന്തിക്ക്'' ലഭിച്ചു..

സഹപാടികളും മനോജ്‌ സാറും അത് ചിരിച്ചു തള്ളിയെങ്കിലും എന്‍റെ മനസ്സില്‍ അതൊരു മുറിവായി കിടന്നു .
മനോജ്‌ സാര്‍ മഞ്ചൂന്‍റെയും സൌമ്യയുടെയും മുന്നില്‍ വച്ചാണ് എന്നെ കളിയാക്കി ചിരിച്ചത്... പിന്നെ സങ്കടം വരാതിരിക്കുവോ?
ആ സംഭവത്തിനു ശേഷം സ്കൂള്‍ ജീവിതത്തില്‍ ഞാന്‍ കഥാരചനക്ക് പേര് കൊടുത്തിട്ടില്ല...
മനസ്സില്‍ വാശിയായിരുന്നു... സ്വന്തമായി ഒരു കഥ എഴുതണം എന്ന ദുര്‍വാശി...
പിന്നീട് നാലഞ്ചു വര്‍ഷക്കാലം ജീവിതത്തിലെ ഓരോ സംഭവങ്ങളും നോക്കിക്കണ്ടു..ഓരോ യാത്രകളും ജീവിതത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങളെ എനിക്ക് കാണിച്ചു തന്നു... ആ മുഖങ്ങളെല്ലാം അക്ഷരങ്ങള്‍ കൊണ്ടും പെന്‍സില് കൊണ്ടും എന്‍റെ ഡയറിത്താളുകളില്‍ കുറിച്ചിടാന്‍ ശ്രമങ്ങള്‍ നടന്നു..
പലപ്പോഴും പരാജയമായിരുന്നു ഫലം...
പക്ഷെ തോല്‍ക്കാന്‍ മനസ്സില്ലാത്തവനെ തോല്‍പ്പിക്കാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്ന സത്യം ഞാന്‍ അന്ന് മനസ്സിലാക്കി...
ഭാവനയില്‍ ഒരു നായകനെയും നായികയെയും സൃഷ്ട്ടിച്ച് കഥ എഴുതുവാനുള്ള കഴിവ് എനിക്കില്ല എന്ന തിരിച്ചറിവ് എന്നെ ഒരു പാട് വേദനിപ്പിച്ചു..
അങ്ങനെ ആ ചിന്താ ഭാരവും പേറി 1999 മാണ്ടില്‍ ഞാന്‍ കോയമ്പത്തൂരിലേക്ക് വണ്ടി കയറി... (തെറ്റിദ്ധരിക്കണ്ട .. പഠിക്കാന്‍ പോയതാ... പലതും... )
അങ്ങനെ രണ്ടായിരാമാണ്ടിലെ ഓണക്കാലത്ത് കോയമ്പത്തൂര്‍ മലയാളി സമാജം സംഘടിപ്പിച്ച രചനാ മത്സരത്തിനു ഞാന്‍ പേര് കൊടുത്തു . ഞാന്‍ നേരില്‍ കണ്ട ജീവിതങ്ങള്‍ ആ കടലാസ്സില്‍ കുറിച്ചു വച്ചു.
റിസള്‍റ്റ് വന്നു... എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു...
.,
,
,
,
,
,

.
.
.അതും ചീറ്റി... ഒരു പ്രോത്സാഹന സമ്മാനം പോലും കിട്ടീല്ല അവിടന്ന്...

അവര്‍ തന്ന വിഷയം 'ഓര്‍മ്മയിലെ ഓണം' ഞാന്‍ എഴുതിയത്'' ഭ്രാന്തി''
പിന്നെ ചീറ്റാതിരിക്കുവോ?
അതോടു കൂടി എന്‍റെ പ്രഖ്യാപിത വികാരങ്ങള്‍ പൂര്‍ണ്ണമായും ഡയറിത്താളുകളില്‍ ഒതുങ്ങി..
അങ്ങനെയിരിക്കെയാണ് ദേശാഭിമാനിയുടെ കിളിവാതില്‍ എന്ന സപ്ലിമെന്‍ടിലൂടെ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ച് ഞാനറിയുന്നത്..
ഒരുപാട് കാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2009 മാര്‍ച്ചില്‍ നവീന്‍ ജെ ജോണിന്‍റെ പേരില്‍ ഒരു ബ്ലോഗ്‌ പേജ് നിലവില്‍ വന്നു.
ഒറ്റ ദിവസം കൊണ്ട് എട്ടു കവിതകള്‍ ഉള്‍പ്പെടെ പതിനഞ്ചു ആര്‍ട്ടിക്കിളുകള്‍ ഞാന്‍ പോസ്റ്റി... മനസ്സില്‍ മൂന്നാല് പെണ്മക്കളെ കെട്ടിച്ചു വിട്ട പിതാവിന്‍റെ സന്തോഷമായിരുന്നു എനിക്കപ്പോള്‍...
കമന്‍റിനു വേണ്ടി ചൂണ്ടക്കാരനെപ്പോലെ ഞാന്‍ കാത്തിരുന്നു..
ഒരു പൂച്ച പോലും അത് വഴി വന്നില്ല..
ബെര്‍ലിച്ചായന്റെയും പോങ്ങുംമൂടന്‍റെയും വിശാലമനസ്ക്കന്‍റെയും വികടന്‍റെയും നട്ടപ്പിരാന്തന്‍റെയുമൊക്കെ ബ്ലോഗുകള്‍ ഒരു പാട് പ്രചോദനം നല്‍കി എന്ന സത്യം ഞാന്‍ മറച്ചു വയ്ക്കുന്നില്ല...
എങ്കിലും സ്വന്തം ഐഡന്റിറ്റി വിട്ട് ഒരു കളിയും ഇത് വരെ കളിച്ചിട്ടില്ല എന്ന് വിശുദ്ധ ബാലരമ സാക്ഷിയാക്കി ഞാന്‍ സത്യം ചെയ്യുന്നു...

എന്തൊക്കെയായാലും പൊട്ടക്കണ്ണന്‍റെ മാവേലേറ് പോലെ തുടങ്ങിയ ഈ ബ്ലോഗിങ്ങ് യജ്ഞം ഇന്നെനിക്കു ഒരുപാട് സംതൃപ്തി നല്‍കുന്നുണ്ട്...
ഇക്കണ്ട കാലം മുഴുവന്‍ എന്നെ പ്രോത്സാഹിപ്പിച്ച കൂട്ടുകാരെ വെറും ഒരു നന്ദി പറഞ്ഞു കൊച്ചാക്കാന്‍ ഞാനില്ല...
ഒരുപാട് പേരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ആണ് ഈ ഇമ്മിണി ബ്ലോഗിന്‍റെ വിജയം...
ഇന്നു നവീനിസത്തിന് 3 വയസ്സ് പൂര്‍ത്തിയാവുകയാണ്... ഈ ചുരുങ്ങിയ കാലം കൊണ്ട് 44 രാജ്യങ്ങളില്‍ നിന്നായി 15603 പേര്‍ ഇവിടെ വന്നു പോയി .
ഏകദേശം 72 പേരോളംഎന്നെ തെറി വിളിച്ചു . (എല്ലാം എന്‍റെ ഹോസ്റ്റലിലെ തെണ്ടികളാ . )(എല്ലാത്തിനുമുള്ള പണി ഞാന്‍ വെച്ചിട്ടുണ്ട്രാ ..)
ഏഴോളം വധ ഭീഷണികള്‍ ,ഒരു ഡസനോളം ഭീഷണിക്കത്തുകള്‍ , ഇമെയില്‍ വഴി വൈറസുകള്‍ അയച്ച്‌ എന്‍റെ ലാപ്പിന്‍റെ കൊണാപ്ലിക്കെഷന്‍ തകര്‍ക്കാന്‍ ശ്രമിച്ച നാറികളോട് ഒരു വാക്ക്...
ഞാന്‍ നോര്‍ട്ടന്‍ ആന്‍റി വൈറസ് വാങ്ങിച്ചു മക്കളെ...

തോല്‍ക്കാന്‍ മനസില്ലാത്തവനെ തോല്‍പ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെ
ന്ന് ഒരിക്കല്‍ കൂടെ പ്രഖ്യാപിച്ചു കൊണ്ട് നിര്‍ത്തുന്നു...
ഞാന്‍ മൂലം ആരെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്..
എനിക്ക് സന്തോഷം പകര്‍ന്നു നല്‍കാനായെങ്കില്‍ എന്‍റെ പൂര്‍വ്വ ജന്മ സുകൃതം ...